SDPI Yatra | 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കി എസ് ഡി പി ഐയുടെ ജനമുന്നേറ്റ യാത്രയ്ക്ക് സമാപനമായി
Mar 2, 2024, 14:09 IST
തിരുവനന്തപുരം: (KVARTHA) 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കി സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അശ്റഫ് മൗലവിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 14ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച എസ് ഡി പി ഐയുടെ ജനമുന്നേറ്റ യാത്ര വെള്ളിയാഴ്ച തിരുവനന്തപുരത്ത് സമാപിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വെമ്പായത്ത് നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ ഗാന്ധി പാര്‍കിലേക്ക് വരവേറ്റത്. ഇൻഡ്യൻ ഭരണഘടന സംരക്ഷിക്കുക, രാജ്യത്ത് ജാതി സെൻസസ് നടത്തുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, ഫെഡറലിസം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു യാത്ര.
മോദി ഭരണം രാജ്യത്തിന്റെ സർവ മേഖലയിലും നാശം വിതക്കുകയാണെന്ന് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് എസ് ഡി പി ഐ ദേശീയ വൈസ് പ്രസിഡൻറ് മുഹമ്മദ് ശെഫി പറഞ്ഞു. നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര ഏജൻസികളെ സർകാർ ദുരുപയോഗം ചെയ്യുകയാണ്. ജനാധിപത്യ പാരമ്പര്യങ്ങൾക്കും ഫെഡറൽ സംവിധാനത്തിനുമെതിരായ ആക്രമണം സർകാർ തുടരുമ്പോൾ പ്രതിപക്ഷം നിശബ്ദ കാഴ്ചക്കാരായി തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ല പ്രസിഡൻറ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ മൂവാറ്റുപുഴ അശ്റഫ് മൗലവി, വൈസ് ക്യാപ്റ്റന്മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, സംസ്ഥാന വൈസ് പ്രസിഡൻറ് പി അബ്ദുല്‍ ഹമീദ്, സെക്രടറി പി ആര് സിയാദ്, അശ്റഫ് പ്രാവച്ചമ്പലം, എല്‍ നസീമ, ശംസുദ്ദീന്‍ മണക്കാട്, സബീന ലുഖ്മാന് എന്നിവർ സംസാരിച്ചു.
Keywords: News, Kerala, Thiruvananthapuram, SDPI, Politics, Election, Lok Sabha Election, SDPI Yatra, Government, SDPI Yatra concluded in Thiruvananthapuram.
< !- START disable copy paste -->
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വെമ്പായത്ത് നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ ഗാന്ധി പാര്‍കിലേക്ക് വരവേറ്റത്. ഇൻഡ്യൻ ഭരണഘടന സംരക്ഷിക്കുക, രാജ്യത്ത് ജാതി സെൻസസ് നടത്തുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, ഫെഡറലിസം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു യാത്ര.
മോദി ഭരണം രാജ്യത്തിന്റെ സർവ മേഖലയിലും നാശം വിതക്കുകയാണെന്ന് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് എസ് ഡി പി ഐ ദേശീയ വൈസ് പ്രസിഡൻറ് മുഹമ്മദ് ശെഫി പറഞ്ഞു. നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര ഏജൻസികളെ സർകാർ ദുരുപയോഗം ചെയ്യുകയാണ്. ജനാധിപത്യ പാരമ്പര്യങ്ങൾക്കും ഫെഡറൽ സംവിധാനത്തിനുമെതിരായ ആക്രമണം സർകാർ തുടരുമ്പോൾ പ്രതിപക്ഷം നിശബ്ദ കാഴ്ചക്കാരായി തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ല പ്രസിഡൻറ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ മൂവാറ്റുപുഴ അശ്റഫ് മൗലവി, വൈസ് ക്യാപ്റ്റന്മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, സംസ്ഥാന വൈസ് പ്രസിഡൻറ് പി അബ്ദുല്‍ ഹമീദ്, സെക്രടറി പി ആര് സിയാദ്, അശ്റഫ് പ്രാവച്ചമ്പലം, എല്‍ നസീമ, ശംസുദ്ദീന്‍ മണക്കാട്, സബീന ലുഖ്മാന് എന്നിവർ സംസാരിച്ചു.
Keywords: News, Kerala, Thiruvananthapuram, SDPI, Politics, Election, Lok Sabha Election, SDPI Yatra, Government, SDPI Yatra concluded in Thiruvananthapuram.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.