Clash | ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ്ങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം; എസ് എഫ് ഐ നേതാക്കള്‍ ബാലറ്റ് പേപര്‍ തട്ടിയെടുത്തതായി പരാതി
May 16, 2024, 19:58 IST
പയ്യാവൂര്‍: (KVARTHA) ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിങ്ങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. എസ് എഫ് ഐ നേതാവിന്റെ നേതൃത്വത്തില്‍ കാംപസില്‍ അതിക്രമിച്ച് കയറി ബാലറ്റ് പേപര്‍ തട്ടിപ്പറിച്ചോടിയതായി പരാതി. യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലറായ രണ്ടാം വര്‍ഷ എം ബി എ വിദ്യാര്‍ഥി അതുല്‍ ജോസഫാണ് കണ്ണൂര്‍ യൂനിവേഴ്സിറ്റി രെജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്.
കോളജില്‍ നിന്നും ബാലറ്റ് പേപര്‍ കൈപ്പറ്റി ക്ലാസ് മുറിയിലേക്ക് പോയ സമയത്താണ് പുറത്ത് നിന്നും എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സംഘം അതുല്‍ ജോസഫിന്റെ കയ്യില്‍ നിന്നും ബാലറ്റ് പേപര്‍ തട്ടിപ്പറിച്ചോടിയതെന്നും ജനാധിപത്യ സംവിധാനങ്ങളെയൊക്കെ കാറ്റില്‍പറത്തി സെനറ്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഈ അക്രമത്തിന് പിന്നിലെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.
കോളജ് കാംപസില്‍ അതിക്രമിച്ച് കയറി എസ് എഫ് ഐ യുടെ നേതാക്കള്‍ തന്നെ ഇത്തരം ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് പരാജയ ഭീതി മൂലമാണെന്നും നഷ്ടപ്പെട്ട ബാലറ്റ് പേപര്‍ വീണ്ടും പുറപ്പെടുവിക്കാനുള്ള നടപടി രെജിസ്ട്രാര്‍ കൈക്കൊള്ളണമെന്നും കെ എസ് യു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കോളജില്‍ നിന്നും ബാലറ്റ് പേപര്‍ കൈപ്പറ്റി ക്ലാസ് മുറിയിലേക്ക് പോയ സമയത്താണ് പുറത്ത് നിന്നും എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സംഘം അതുല്‍ ജോസഫിന്റെ കയ്യില്‍ നിന്നും ബാലറ്റ് പേപര്‍ തട്ടിപ്പറിച്ചോടിയതെന്നും ജനാധിപത്യ സംവിധാനങ്ങളെയൊക്കെ കാറ്റില്‍പറത്തി സെനറ്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഈ അക്രമത്തിന് പിന്നിലെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.
കോളജ് കാംപസില്‍ അതിക്രമിച്ച് കയറി എസ് എഫ് ഐ യുടെ നേതാക്കള്‍ തന്നെ ഇത്തരം ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് പരാജയ ഭീതി മൂലമാണെന്നും നഷ്ടപ്പെട്ട ബാലറ്റ് പേപര്‍ വീണ്ടും പുറപ്പെടുവിക്കാനുള്ള നടപടി രെജിസ്ട്രാര്‍ കൈക്കൊള്ളണമെന്നും കെ എസ് യു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Keywords: Clash at Chemperi Vimal Jyoti Engineering College, Kannur, News, Clash, Students, Vimal Jyoti Engineering College, Politics, KSU, SFI, Complaint, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.