Krutrim Cloud | മൈക്രോസോഫ്റ്റിനോട് വിട; സ്വയം വികസിപ്പിച്ചെടുത്ത സ്വദേശി ക്ലൗഡിലേക്ക് ഒല

 


ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ ഇലക്ട്രിക് വാഹനവിപണിയിൽ സ്വന്തമായ ഇടം കണ്ടെത്തിയ ഒല, ടെക് മേഖലയിൽ വൻനീക്കം നടത്തി. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമായ അസ്യൂർ (Azure) ഉപയോഗിക്കുന്നത് നിർത്തുന്നതായി കമ്പനി പ്രഖ്യാപിച്ചു. പകരം, സ്വന്തം വികസിപ്പിച്ചെടുത്ത 'കൃത്രിം ക്ലൗഡ്' (Krutuim Cloud) സേവനത്തിലേക്ക് മാറുമെന്നാണ് അറിയിപ്പ്.
  
Krutrim Cloud | മൈക്രോസോഫ്റ്റിനോട് വിട; സ്വയം വികസിപ്പിച്ചെടുത്ത സ്വദേശി ക്ലൗഡിലേക്ക് ഒല

മാറ്റത്തിനു പിന്നിലെ കാരണം

ഈ മാറ്റത്തിന്റെ കാരണം വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും, ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ സമൂഹ മാധ്യമങ്ങളിൽ ചില സൂചനകൾ നൽകിയിട്ടുണ്ട്. തങ്ങളുടെ നയങ്ങൾ ചൂണ്ടിക്കാട്ടി ലിങ്ക്ഡ്ഇൻ അദ്ദേഹത്തിൻ്റെ നിരവധി പോസ്റ്റുകൾ നീക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം. അസ്യൂറിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്ന ഡെവലപ്പർമാർക്ക് കൃത്രിം ക്ലൗഡ് ഒരു വർഷം മുഴുവൻ സൗജന്യമായി ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം ക്ലൗഡ് സേവനം വികസിപ്പിക്കുന്നതിലൂടെ, ഒലയ്ക്ക് കൂടുതൽ നിയന്ത്രണവും സ്വാതന്ത്ര്യവും ലഭിക്കും. ഇന്ത്യൻ സാഹചര്യങ്ങൾക്കനുയോജ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കാനും ഇത് കമ്പനിയെ സഹായിക്കും. കൃത്രിം ക്ലൗഡിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഒലയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വളർച്ചയ്ക്കും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


എന്താണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്?

ഇന്റർനെറ്റ് വഴി കമ്പ്യൂട്ടർ സേവനങ്ങൾ (സ്റ്റോറേജ്, ഡാറ്റബേസ്, നെറ്റ്‌വർക്കിംഗ്, സോഫ്റ്റ്‌വെയർ) ആക്‌സസ് ചെയ്യുന്ന രീതിയാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്. ഉപയോക്താക്കൾക്ക് സ്വന്തം കമ്പ്യൂട്ടറിൽ ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല. പകരം, ഇന്റർനെറ്റ് വഴി ക്ലൗഡ് സേവന ദാതാവിന്റെ സെർവറുകൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മറ്റ് കമ്പനികൾ പോലെ ഒലയും തങ്ങളുടെ പ്രവർത്തനങ്ങൾക്കായി മറ്റുള്ള കമ്പനികളുടെ ക്ലൗഡ് സേവനങ്ങൾ ഉപയോഗിക്കുന്നതിനു പകരം സ്വന്തം സേവനം വികസിപ്പിക്കാനുള്ള ശ്രമമാണ് കൃത്രിം ക്ലൗഡ്. 22 ഭാഷകളെ ഇത് പിന്തുണയ്‌ക്കുന്നുവെന്നാണ് പറയുന്നത്.

Keywords : News, News-Malayalam-News, national, Technology, Bhavish Aggarwal vs LinkedIn: Ola to switch from Microsoft Azure to its own Krutrim Cloud.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia