Bubonic plague | 14-ാം നൂറ്റാണ്ടിൽ അഞ്ച് കോടി ആളുകളെ കൊന്നൊടുക്കിയ രോഗം വീണ്ടും; മാരകമായ ബ്യൂബോണിക് പ്ലേഗ് അമേരിക്കയിൽ സ്ഥിരീകരിച്ചു; എന്താണ് ഈ മഹാരോഗം, എത്രത്തോളം അപകടകരമാണ്, കൂടുതൽ അറിയാം

 


വാഷിംഗ്ടൺ: (KVARTHA) അമേരിക്കയിൽ മറ്റൊരു പകർച്ചവ്യാധിയുടെ ഭീഷണി ഉയരുകയാണ്. വളർത്തു മൃഗങ്ങളില്‍ നിന്ന് പകരുന്ന അപൂർവ രോഗമായ ബ്യൂബോണിക് പ്ലേഗ് ഒറിഗോണില്‍ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വളർത്തു പൂച്ചയിൽ നിന്നാണ് ഈ ബാക്ടീരിയ മനുഷ്യനിലെത്തിയതെന്നാണ് കരുതുന്നത്. ഡെസ്ച്യൂട്ട്സ് കൗണ്ടിയിൽ കണ്ടെത്തിയ ഈ രോഗിയുടെ വ്യക്തി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ രോഗി ചികിത്സയിലാണ്.ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, മൃഗങ്ങൾക്കിടയിലും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകർന്നേക്കാം.

Bubonic plague | 14-ാം നൂറ്റാണ്ടിൽ അഞ്ച് കോടി ആളുകളെ കൊന്നൊടുക്കിയ രോഗം വീണ്ടും; മാരകമായ ബ്യൂബോണിക് പ്ലേഗ് അമേരിക്കയിൽ സ്ഥിരീകരിച്ചു; എന്താണ് ഈ മഹാരോഗം, എത്രത്തോളം അപകടകരമാണ്, കൂടുതൽ അറിയാം

മാരകം ബ്യൂബോണിക് പ്ലേഗ്

'ബ്ലാക്ക് ഡെത്ത്' അഥവാ കറുത്ത മരണം എന്നും അറിയപ്പെടുന്ന പ്ലേഗ്, മധ്യകാലഘട്ടത്തിൽ യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനെയെങ്കിലും കൊന്നൊടുക്കിട്ടുണ്ട്. 14-ാം നൂറ്റാണ്ടിൽ യൂറോപ്പിലുടനീളം വ്യാപിച്ച ബ്ലാക്ക് ഡെത്ത്, മനുഷ്യചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധികളിൽ ഒന്നാണ്. 50 ദശലക്ഷത്തിലധികം ആളുകൾ രോഗബാധിതരായി മരിച്ചതായാണ് റിപ്പോർട്ട്. അന്നു കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി മൃതദേഹങ്ങൾ കൂട്ടിയിട്ടാണു ലണ്ടനിൽ മറവു ചെയ്തിരുന്നത്. എന്നിരുന്നാലും, ഇതിനുശേഷം, ഈ ബാക്ടീരിയയുടെ വളരെ കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ഇപ്പോൾ ഇത് ചികിത്സിക്കാനും കഴിയും. അതേസമയം, അധികൃതർ ഇപ്പോഴും ആശങ്കയിലാണ്, ഇത് അത്യന്തം അപകടകരമാണെന്നതാണ് കാരണം.

Bubonic plague | 14-ാം നൂറ്റാണ്ടിൽ അഞ്ച് കോടി ആളുകളെ കൊന്നൊടുക്കിയ രോഗം വീണ്ടും; മാരകമായ ബ്യൂബോണിക് പ്ലേഗ് അമേരിക്കയിൽ സ്ഥിരീകരിച്ചു; എന്താണ് ഈ മഹാരോഗം, എത്രത്തോളം അപകടകരമാണ്, കൂടുതൽ അറിയാം

ലക്ഷണങ്ങൾ

യെർസിന പെസ്റ്റിസ് എന്ന ബാക്ടീരിയ വഴിയാണ് ബ്യൂബോണിക് പ്ലേഗ് പടരുന്നത്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, മൃഗങ്ങൾക്കിടയിൽ പ്ലേഗ് പകരാനും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പടരാനും കഴിയും. എന്നിരുന്നാലും, മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് അണുബാധ വളരെ അപൂർവമാണ്. പ്ലേഗ് മനുഷ്യനിൽ ബാധിക്കുന്നത് ഈച്ചകളുടെ കടിയേറ്റാണ്. രോഗം ബാധിച്ച മൃഗവുമായോ ഈച്ചയുമായോ സമ്പർക്കം പുലർത്തി എട്ട് ദിവസത്തിന് ശേഷമാണ് മനുഷ്യരിൽ പ്ലേഗിൻ്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഈ ലക്ഷണങ്ങളിൽ പനി, ഓക്കാനം, ബലഹീനത, വിറയൽ, പേശി വേദന എന്നിവ ഉൾപ്പെടാം. വേഗത്തിൽ ചികിത്സിച്ചില്ലെങ്കിൽ, ബ്യൂബോണിക് പ്ലേഗ് മറ്റ് രണ്ട് ഗുരുതര അവസ്ഥകളായ സെപ്റ്റിസെമിക് പ്ലേഗ്,
ന്യുമോണിക് പ്ലേഗ് എന്നിവയായി മാറാം. രണ്ടും വളരെ ഗൗരവമുള്ളതാണ്. വളരെ ഗുരുതരം ആയേക്കാവുന്ന ഈ രോഗം തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം. ചികിത്സിച്ചില്ലെങ്കിൽ രോഗ മരണ നിരക്ക് 30 മുതൽ അറുപതു ശതമാനം ആണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കുക.

Keywords:  News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Bubonic plague, Rare case of Bubonic plague, that killed 50 million in 14th Century, detected in US.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia