റഫയിലെ 1.9 ദശലക്ഷം ഫലസ്തീനികൾക്ക് മറ്റൊരു ഉറക്കമില്ലാത്ത രാത്രിയായിരുന്നു കഴിഞ്ഞ ദിവസം. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ തുടർച്ചയായി നടന്ന വൻ പീരങ്കി ഷെല്ലാക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പുറമേ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബോംബാക്രമണത്തിൻ്റെ തീവ്രത കാരണം, കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും ആളുകൾ അഭയം പ്രാപിച്ച ടെൻ്റുകളിൽ വീണു.
കൂടാതെ, റഫയിൽ ഇസ്രാഈലിന്റെ കര ആക്രമണത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ സമീപ ദിവസങ്ങളിൽ ഉയർന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ഫലസ്തീനികൾ ഇവിടെ താൽക്കാലിക ഷെൽട്ടറുകളിലും തുരങ്കങ്ങളിലും മറ്റും അഭയം തേടിയിട്ടുണ്ട്. ആക്രമണങ്ങൾ ഇവിടെ ഭീതിയും പരിഭ്രാന്തിയും വർധിപ്പിക്കുന്നു, നിരവധി ആളുകൾ ഇതിനോടകം തന്നെ നിരവധി തവണ പലായനം ചെയ്തവരാണ്. അവർക്ക് അഭയം തേടാൻ സുരക്ഷിതമായി മറ്റെവിടെയും ഇനി പോകാനില്ലെന്നാണ് വസ്തുത. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രാഈൽ സൈന്യം സാധാരണക്കാരുടെ അറസ്റ്റുകൾ തുടരുകയാണ്.
Keywords: Palestine, Hamas, Israel, Gaza, School, Attack, Children, Rafah, Air Strike, Bomb, Children killed in Israeli attack on school.