Arrested | 'അമ്മയുമായുള്ള അടുപ്പം ചോദ്യം ചെയ്തു'; 16 കാരനെ മർദിച്ചതായി പരാതി; മാതാവിന്റെ കാമുകൻ അറസ്റ്റിൽ
Jan 14, 2024, 22:23 IST
വണ്ടന്മേട്: (KVARTHA) അമ്മയുമായുള്ള അടുപ്പം ചോദ്യം ചെയ്ത പതിനാറുകാരനെ മർദിച്ചെന്ന പരാതിയിൽ അമ്മയുടെ കാമുകനെ വണ്ടന്മേട് പൊലീസ് അറസ്റ്റു ചെയ്തു. വണ്ടന്മേട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അജിത്ത് ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പതിനാറുകാരനും അമ്മയും താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് അജിത് കുട്ടിയെ മർദിച്ചതെന്നാണ് പരാതി.
പൊലീസ് പറയുന്നത് ഇങ്ങനെ:
'ഭർത്താവ് മരിച്ചതിനു ശേഷമാണ് അജിത്തും പതിനാറുകാരൻറെ അമ്മയും അടുപ്പത്തിലായിരുന്നു. ഇടക്കിടെ ഇവരുടെ വീട്ടിൽ ഇയാളെത്താറുണ്ടായിരുന്നു. കുട്ടി അടുത്തിടെ ഇത് പലതവണ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇക്കാര്യത്തെച്ചൊല്ലി അമ്മയുമായി വഴക്കുണ്ടായി. ഇതറിഞ്ഞാണ് അജിത് രാത്രി വീട്ടിലെത്തിയത്. ഈ സമയം പതിനാറുകാരനും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. അജിത് കുട്ടിയെ മർദിക്കുകയും ഇഷ്ടിക കൊണ്ട് എറിയുകയും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടി വണ്ടന്മേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി'.
പൊലീസ് പറയുന്നത് ഇങ്ങനെ:
'ഭർത്താവ് മരിച്ചതിനു ശേഷമാണ് അജിത്തും പതിനാറുകാരൻറെ അമ്മയും അടുപ്പത്തിലായിരുന്നു. ഇടക്കിടെ ഇവരുടെ വീട്ടിൽ ഇയാളെത്താറുണ്ടായിരുന്നു. കുട്ടി അടുത്തിടെ ഇത് പലതവണ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇക്കാര്യത്തെച്ചൊല്ലി അമ്മയുമായി വഴക്കുണ്ടായി. ഇതറിഞ്ഞാണ് അജിത് രാത്രി വീട്ടിലെത്തിയത്. ഈ സമയം പതിനാറുകാരനും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. അജിത് കുട്ടിയെ മർദിക്കുകയും ഇഷ്ടിക കൊണ്ട് എറിയുകയും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടി വണ്ടന്മേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി'.
കുട്ടിയുടെ പരാതിയെ തുടർന്ന് വണ്ടൻമേട് സബ് ഇൻസ്പെക്ടർ എബി പി മാത്യുവിന്റെ നേതൃത്വത്തിൽ വീട് വളഞ്ഞാണ് അജിതിനെ പിടികൂടിയത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Keywords: News, News-Malayalam-News, Kerala, Kerala-News, Idukki-News, Mother's boyfriend arrested for assault against minor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.