Accidental Death | അസമില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്കേറ്റു
Jan 3, 2024, 11:00 IST
ഗുവാഹത്തി: (KVARTHA) അസമില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക്
പരുക്കേല്‍ക്കുകയും ചെയ്തു. 27 പേര്‍ക്ക് പരുക്കേറ്റതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ബുധനാഴ്ച പുലര്‍ചെ അഞ്ചുമണിയോടെ ഡെര്‍ഗാവോണിലാണ് അപകടം. വിനോദയാത്രാ സംഘം സഞ്ചരിച്ച ബസില്‍ 45 പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പെടുന്നു.
പുലര്‍ചെ മൂന്ന് മണിയോടെ യാത്ര തുടങ്ങിയ സംഘം ലക്ഷ്യസ്ഥലമായ തിലിംഗ മന്ദിറില്‍ എത്തുന്നതിന് തൊട്ടുമുമ്പ് കല്‍കരി കയറ്റിയ ട്രകുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു ട്രക് യാത്ര ചെയ്തിരുന്നതെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ പൊലീസെത്തി അപകടത്തില്‍ പെട്ടവരെ ജോര്‍ഹത്ത് മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
പരുക്കേല്‍ക്കുകയും ചെയ്തു. 27 പേര്‍ക്ക് പരുക്കേറ്റതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ബുധനാഴ്ച പുലര്‍ചെ അഞ്ചുമണിയോടെ ഡെര്‍ഗാവോണിലാണ് അപകടം. വിനോദയാത്രാ സംഘം സഞ്ചരിച്ച ബസില്‍ 45 പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പെടുന്നു.
പുലര്‍ചെ മൂന്ന് മണിയോടെ യാത്ര തുടങ്ങിയ സംഘം ലക്ഷ്യസ്ഥലമായ തിലിംഗ മന്ദിറില്‍ എത്തുന്നതിന് തൊട്ടുമുമ്പ് കല്‍കരി കയറ്റിയ ട്രകുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു ട്രക് യാത്ര ചെയ്തിരുന്നതെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ പൊലീസെത്തി അപകടത്തില്‍ പെട്ടവരെ ജോര്‍ഹത്ത് മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
പരുക്കേറ്റ പലരുടെയും നില അതിഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതുകൊണ്ടുതന്നെ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Assam Accident: At Least 14 Killed, Over 25 Injured After Passenger Bus Collides With Truck In Golaghat, Assam, News, Accidental Death, Injured, Hospitalized, Treatment, Truck, Police, National News.
Keywords: Assam Accident: At Least 14 Killed, Over 25 Injured After Passenger Bus Collides With Truck In Golaghat, Assam, News, Accidental Death, Injured, Hospitalized, Treatment, Truck, Police, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.