Leopard | ശരീരമാസകലം മുള്ളന്‍പന്നിയുടെ മുള്ള്; കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി
Dec 11, 2023, 16:17 IST
കോഴിക്കോട്: (KVARTHA) തിരുവമ്പാടി പഞ്ചായത്തില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മുത്തപ്പന്‍പുഴയില്‍ തിങ്കളാഴ്ച (11.12.2023) രാവിലെയാണ് സംഭവം. സമീപവാസികളാണ് മുത്തപ്പന്‍പുഴ - മറിപ്പുഴ റോഡില്‍ മൈനാം വളവ് റോഡില്‍ ചത്ത പുള്ളിപ്പുലിയെ കണ്ടത്.
ഫോറസ്റ്റ് ടീമംഗങ്ങള്‍ സ്ഥലത്തെത്തി. ഏകദേശം രണ്ടര വയസുള്ള പുള്ളിപ്പുലിയാണ് ചത്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശരീരത്തില്‍ മുള്ളന്‍ പന്നിയുടെ മുള്ള് തറച്ച നിലയിലാണ് കണ്ടെത്തിയത്. ജഡം താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി.
അതേസമയം, കഴിഞ്ഞ ദിവസം വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി വാകേരി കൂടല്ലൂരില്‍ പശുവിന് പുല്ലരിയാല്‍ പോയ യുവാവിനെ കടുവ കൊലപ്പെടുത്തിയ ദാരുണ സംഭവവും ഉണ്ടായി. യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനം വകുപ്പ് തിരച്ചില്‍ തുടരുകയാണ്. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താന്‍ വനം വകുപ്പ് 11 കാമറ ട്രാപുകള്‍ വച്ചിട്ടുണ്ട്. ഇത് പരിശോധിച്ചും കാല്‍പാടുകള്‍ പിന്തുടര്‍ന്നുമാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കടുവയെ ആവശ്യമെങ്കില്‍ വെടിവച്ചു കൊല്ലാമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം ഉച്ചയോടെ ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍ ഇറക്കിയിരുന്നു.
അതിന് മുമ്പ് താമരശ്ശേരി ചുരത്തിലും കടുവയെ കാണുകയും ഇതിനെ തുടര്‍ന്ന് അതുവഴി സഞ്ചരിക്കുന്നവര്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പ്രദേശവാസികളില്‍ ഭയമുണര്‍ത്തിയിട്ടുണ്ട്.
ഫോറസ്റ്റ് ടീമംഗങ്ങള്‍ സ്ഥലത്തെത്തി. ഏകദേശം രണ്ടര വയസുള്ള പുള്ളിപ്പുലിയാണ് ചത്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശരീരത്തില്‍ മുള്ളന്‍ പന്നിയുടെ മുള്ള് തറച്ച നിലയിലാണ് കണ്ടെത്തിയത്. ജഡം താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി.
അതേസമയം, കഴിഞ്ഞ ദിവസം വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി വാകേരി കൂടല്ലൂരില്‍ പശുവിന് പുല്ലരിയാല്‍ പോയ യുവാവിനെ കടുവ കൊലപ്പെടുത്തിയ ദാരുണ സംഭവവും ഉണ്ടായി. യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനം വകുപ്പ് തിരച്ചില്‍ തുടരുകയാണ്. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താന്‍ വനം വകുപ്പ് 11 കാമറ ട്രാപുകള്‍ വച്ചിട്ടുണ്ട്. ഇത് പരിശോധിച്ചും കാല്‍പാടുകള്‍ പിന്തുടര്‍ന്നുമാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കടുവയെ ആവശ്യമെങ്കില്‍ വെടിവച്ചു കൊല്ലാമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം ഉച്ചയോടെ ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍ ഇറക്കിയിരുന്നു.
അതിന് മുമ്പ് താമരശ്ശേരി ചുരത്തിലും കടുവയെ കാണുകയും ഇതിനെ തുടര്‍ന്ന് അതുവഴി സഞ്ചരിക്കുന്നവര്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പ്രദേശവാസികളില്‍ ഭയമുണര്‍ത്തിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.