Arrested | മുഖം വെള്ളത്തില്‍ മുക്കിപ്പിടിച്ചു, തിരുവല്ലയില്‍ ശുചിമുറിയില്‍ പ്രസവിച്ച നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; അമ്മ അറസ്റ്റില്‍
Dec 7, 2023, 17:31 IST
പത്തനംതിട്ട: (KVARTHA) തിരുവല്ലയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ച നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലെ 20 കാരിയായ നീതു ആണ് പിടിയിലായത്. ഗര്‍ഭം രഹസ്യമാക്കിവെച്ച യുവതി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിലാണ് കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഈ മാസം ആദ്യമാണ് അവിവാഹിതയായ 20 കാരി വാടക വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചത്. തുടര്‍ന്ന് കുഞ്ഞ് മരിച്ചു. സംഭവത്തിനുശേഷം കുഞ്ഞിനെ പോസ്റ്റുമോര്‍ടത്തിന് വിധേയമാക്കിയിരുന്നു. ഇതില്‍ നവജാത ശിശുവിന്റേത് മുങ്ങി മരണമാണെന്ന് വ്യക്തമായിരുന്നു.
ഇതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മ നീതുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കുഞ്ഞിന്റെ മുഖം വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നീതു മൊഴി നല്‍കി.
തിരുവല്ലയിലെ മെഡികല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയാണ് നീതു. ആശുപത്രിയിലെ മുന്‍ജീവനക്കാരനായ കാമുകനില്‍ നിന്ന് ഗര്‍ഭിണിയായത് ഇവര്‍ മറച്ചുവെയ്ക്കുകയായിരുന്നു. ഗര്‍ഭിണിയായ വിവരം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതിയെ വിശദമായ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഈ മാസം ആദ്യമാണ് അവിവാഹിതയായ 20 കാരി വാടക വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചത്. തുടര്‍ന്ന് കുഞ്ഞ് മരിച്ചു. സംഭവത്തിനുശേഷം കുഞ്ഞിനെ പോസ്റ്റുമോര്‍ടത്തിന് വിധേയമാക്കിയിരുന്നു. ഇതില്‍ നവജാത ശിശുവിന്റേത് മുങ്ങി മരണമാണെന്ന് വ്യക്തമായിരുന്നു.
ഇതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മ നീതുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കുഞ്ഞിന്റെ മുഖം വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നീതു മൊഴി നല്‍കി.
തിരുവല്ലയിലെ മെഡികല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയാണ് നീതു. ആശുപത്രിയിലെ മുന്‍ജീവനക്കാരനായ കാമുകനില്‍ നിന്ന് ഗര്‍ഭിണിയായത് ഇവര്‍ മറച്ചുവെയ്ക്കുകയായിരുന്നു. ഗര്‍ഭിണിയായ വിവരം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതിയെ വിശദമായ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.