Chief Minister | ഓയൂരില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 6 വയസുകാരിയേയും കുടുംബത്തേയും സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Dec 21, 2023, 15:42 IST
കൊല്ലം: (KVARTHA) ഓയൂരില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ആറു വയസുകാരിയേയും കുടുംബത്തേയും സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസില്‍ പങ്കെടുക്കുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും താമസിച്ച ബീച് ഹോടെലിലേക്ക് കുട്ടിയേയും കുടുംബത്തേയും ക്ഷണിച്ചുവരുത്തുകയായിരുന്നു.
കുട്ടിയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി സഹോദരിയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ തടയാന്‍ പരാമാവധി ശ്രമിച്ച കുഞ്ഞു സഹോദരനെ പ്രശംസിക്കുകയും ചെയ്തു. തന്നെ മുഖ്യമന്ത്രി ഹീറോ എന്നു വിളിച്ചുവെന്ന് കുട്ടി പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പായിരുന്നു കുട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. രണ്ടാമത്തെ താരം ആറുവയസുകാരി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കുട്ടിക്ക് കഴിഞ്ഞു. ഇതനുസരിച്ച് പൊലീസിന് കുറ്റവാളികളെ പെട്ടെന്ന് തന്നെ കണ്ടെത്താനും കഴിഞ്ഞു. പ്രതികള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.
കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെ നവകേരള സദസ് വേദിയില്‍ വച്ച് രേഖാചിത്രം തയാറാക്കിയ ദമ്പതികളെ മുഖ്യമന്ത്രി ആദരിച്ചിരുന്നു. കടയ്ക്കലില്‍ നടന്ന നവകേരള സദസില്‍ പഞ്ചായതിന്റെ ഉപഹാരം നല്‍കി മുഖ്യമന്ത്രി കുട്ടിയെ ആദരിച്ചിരുന്നു. മുഖ്യമന്ത്രിയെ കണ്ടതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇനി ഒരു കുടുംബത്തിനും കുഞ്ഞിന്റെ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പ്രതികരിച്ചു.
Keywords: Chief Minister Pinarayi Vijayan visited Oyur abducted 6-year-old girl and her family, Kollam, News, Chief Minister, Pinarayi Vijayan, Visited, Abducted, Girl, Family, Police, Kerala News.
കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെ നവകേരള സദസ് വേദിയില്‍ വച്ച് രേഖാചിത്രം തയാറാക്കിയ ദമ്പതികളെ മുഖ്യമന്ത്രി ആദരിച്ചിരുന്നു. കടയ്ക്കലില്‍ നടന്ന നവകേരള സദസില്‍ പഞ്ചായതിന്റെ ഉപഹാരം നല്‍കി മുഖ്യമന്ത്രി കുട്ടിയെ ആദരിച്ചിരുന്നു. മുഖ്യമന്ത്രിയെ കണ്ടതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇനി ഒരു കുടുംബത്തിനും കുഞ്ഞിന്റെ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പ്രതികരിച്ചു.
Keywords: Chief Minister Pinarayi Vijayan visited Oyur abducted 6-year-old girl and her family, Kollam, News, Chief Minister, Pinarayi Vijayan, Visited, Abducted, Girl, Family, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.