Attack | ഇതാണ് മരുമകൾ! അമ്മായിയമ്മയ്ക്ക് നേരെ വെടിയുതിർത്ത ഗുണ്ടകളുടെ പിന്നാലെ ഓടി, 2 പേരെ മർദിച്ച് വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുവന്നു; പൂട്ടിയിട്ട് പൊലീസിനെ വിളിപ്പിച്ച് ഏൽപിച്ചു; നാടകീയ സംഭവം ഇങ്ങനെ
Dec 18, 2023, 15:44 IST
പട്ന: (KVARTHA) ബീഹാറിലെ ഒരു യുവതി അപാരമായ ധൈര്യം പ്രകടിപ്പിച്ച് തന്റെ പ്രായമായ അമ്മായിയമ്മയെ രക്ഷിക്കുക മാത്രമല്ല, രണ്ട് അക്രമികളെ പിന്തുടരുകയും പിടികൂടുകയും ചെയ്തു. മാത്രമല്ല വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് പൊലീസിനെ വിളിച്ച് അക്രമികളെ ഏൽപ്പിച്ചു. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തു. പ്രദേശത്ത് ഇവരുടെ ധീരതയെ ഏവരെയും പ്രശംസിക്കുകയാണ്. അമ്മായിയമ്മ-മരുമകൾ ബന്ധത്തെ നിഷേധാത്മകമായ വീക്ഷണത്തോടെ വീക്ഷിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ, ബിഹാറിൽ നിന്നുള്ള ഈ മരുമകൾ ജനങ്ങൾക്ക് മാതൃകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
സംഭവം മരുന്ന് വാങ്ങാൻ പോയപ്പോൾ
ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചാംത രജൗലി കുർമയുടെ തീരത്താണ് വെടിവയ്പ്പ് നടന്നത്. 60 കാരിയായ അനിതാ ദേവി ഞായറാഴ്ച രാവിലെ മരുന്ന് വാങ്ങാൻ കടയിൽ പോയിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ അക്രമികൾ അനിത ദേവിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുതിർക്കുന്ന ശബ്ദവും അനിത ദേവിയുടെ നിലവിളിയും കേട്ട് മരുമകൾ നിഭാദേവി ഓടിവന്നു. വെടിയേറ്റ് അനിത താഴെ വീണെങ്കിലും നിഭാദേവി അക്രമികളെ തുരത്തി. ധൈര്യം കാണിച്ച് ബൈക്ക് യാത്രികരെ ഇടിച്ചു വീഴ്ത്തി. രണ്ട് അക്രമികളെ അവർ പിടികൂടി മർദിച്ച ശേഷം വീട്ടിലേക്ക്
വലിച്ചിഴച്ച് കൊണ്ടുവന്നു. രണ്ടുപേരെയും മുറിയിൽ പൂട്ടി. ഇതിനുശേഷം യുവതി അമ്മായിയമ്മയുടെ അടുത്തെത്തി.
ഭൂമിയെച്ചൊല്ലി തർക്കം
ഗ്രാമവാസികളുടെ സഹായത്തോടെ നിഭാ ദേവി തന്റെ അമ്മായിയമ്മ അനിതാ ദേവിയെ ബച്ച്‌വാര ബ്ലോക്കിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് (CHC) കൊണ്ടുപോയി. തുടർന്ന് പൊലീസിനെയും കുടുംബാംഗങ്ങളെയും വിവരമറിയിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അനിതാ ദേവിയെ ബെഗുസാരായിലെ സദർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി ബുള്ളറ്റ് നീക്കം ചെയ്തു. അനിതാദേവി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
അനിതാദേവിയുടെ പേരിലുള്ള സ്ഥലത്ത് പ്രതികൾ കണ്ണുവെട്ടിച്ചിരുന്നതാണ് ആക്രമണത്തിന്റെ കാരണമെന്ന് നിഭാദേവി പറഞ്ഞു. ഈ സ്ഥലം മോഹിച്ച് അമരേഷ് കുമാർ എന്ന വ്യക്തിയും കൂട്ടാളികളും ചേർന്നാണ് കുറ്റകൃത്യം ചെയ്തതെന്ന് ബച്ച്‌വാര പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: Newss, National, Patna, Crime, Bihar, Begusarai, Attack, Woman, Police, Community Health Centre, Bihar woman nabs shooters of mother-in-law after hot chase.
< !- START disable copy paste -->
സംഭവം മരുന്ന് വാങ്ങാൻ പോയപ്പോൾ
ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചാംത രജൗലി കുർമയുടെ തീരത്താണ് വെടിവയ്പ്പ് നടന്നത്. 60 കാരിയായ അനിതാ ദേവി ഞായറാഴ്ച രാവിലെ മരുന്ന് വാങ്ങാൻ കടയിൽ പോയിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ അക്രമികൾ അനിത ദേവിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുതിർക്കുന്ന ശബ്ദവും അനിത ദേവിയുടെ നിലവിളിയും കേട്ട് മരുമകൾ നിഭാദേവി ഓടിവന്നു. വെടിയേറ്റ് അനിത താഴെ വീണെങ്കിലും നിഭാദേവി അക്രമികളെ തുരത്തി. ധൈര്യം കാണിച്ച് ബൈക്ക് യാത്രികരെ ഇടിച്ചു വീഴ്ത്തി. രണ്ട് അക്രമികളെ അവർ പിടികൂടി മർദിച്ച ശേഷം വീട്ടിലേക്ക്
വലിച്ചിഴച്ച് കൊണ്ടുവന്നു. രണ്ടുപേരെയും മുറിയിൽ പൂട്ടി. ഇതിനുശേഷം യുവതി അമ്മായിയമ്മയുടെ അടുത്തെത്തി.
ഭൂമിയെച്ചൊല്ലി തർക്കം
ഗ്രാമവാസികളുടെ സഹായത്തോടെ നിഭാ ദേവി തന്റെ അമ്മായിയമ്മ അനിതാ ദേവിയെ ബച്ച്‌വാര ബ്ലോക്കിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് (CHC) കൊണ്ടുപോയി. തുടർന്ന് പൊലീസിനെയും കുടുംബാംഗങ്ങളെയും വിവരമറിയിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അനിതാ ദേവിയെ ബെഗുസാരായിലെ സദർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി ബുള്ളറ്റ് നീക്കം ചെയ്തു. അനിതാദേവി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
അനിതാദേവിയുടെ പേരിലുള്ള സ്ഥലത്ത് പ്രതികൾ കണ്ണുവെട്ടിച്ചിരുന്നതാണ് ആക്രമണത്തിന്റെ കാരണമെന്ന് നിഭാദേവി പറഞ്ഞു. ഈ സ്ഥലം മോഹിച്ച് അമരേഷ് കുമാർ എന്ന വ്യക്തിയും കൂട്ടാളികളും ചേർന്നാണ് കുറ്റകൃത്യം ചെയ്തതെന്ന് ബച്ച്‌വാര പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: Newss, National, Patna, Crime, Bihar, Begusarai, Attack, Woman, Police, Community Health Centre, Bihar woman nabs shooters of mother-in-law after hot chase.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.