Drugs | 2381 കോടി രൂപ വിലമതിക്കുന്ന 1.40 ലക്ഷം കിലോ മരുന്നുകള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം നശിപ്പിച്ചു; തത്സമയം നടപടികള്‍ വീക്ഷിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ

 


ന്യൂഡെല്‍ഹി: (www.kvartha.com) തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1.40 ലക്ഷം കിലോഗ്രാം മയക്കുമരുന്ന് ഒരേസമയം നശിപ്പിച്ചു. ഈ മയക്കുമരുന്നുകളുടെ മൂല്യം 2,381 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. 'മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും' എന്ന വിഷയത്തില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെ ന്യൂഡെല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കേന്ദ്രമന്ത്രി അമിത് ഷാ നടപടി വീക്ഷിച്ചു.
      
Drugs | 2381 കോടി രൂപ വിലമതിക്കുന്ന 1.40 ലക്ഷം കിലോ മരുന്നുകള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം നശിപ്പിച്ചു; തത്സമയം നടപടികള്‍ വീക്ഷിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (NCB) ഹൈദരാബാദ് യൂണിറ്റ് കണ്ടെടുത്ത 6,590 കിലോഗ്രാം, ഇന്‍ഡോര്‍ യൂണിറ്റ് കണ്ടെടുത്ത 822 കിലോഗ്രാം, ജമ്മു യൂണിറ്റ് കണ്ടെടുത്ത 822 കിലോഗ്രാം എന്നിങ്ങനെ 356 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

കൂടാതെ, വിവിധ സംസ്ഥാനങ്ങളിലെ വിവിധ നിയമ നിര്‍വഹണ ഏജന്‍സികളും മയക്കുമരുന്ന് നശിപ്പിച്ചു. മധ്യപ്രദേശില്‍ 1,03,884 കിലോ, അസമില്‍ 1,486 കിലോ, ചണ്ഡീഗഢില്‍ 229 കിലോ, ഗോവയില്‍ 25 കിലോ, ഗുജറാത്തില്‍ 4,277 കിലോ, ഹരിയാനയില്‍ 2,458 കിലോ, ജമ്മു കശ്മീരില്‍ 4,069 കിലോ, മഹാരാഷ്ട്രയില്‍ 159 കിലോ, ഉത്തര്‍പ്രദേശില്‍ 4,049 കിലോ, ത്രിപുരയില്‍ 1,803 കിലോയും മയക്കുമരുന്ന് നശിപ്പിച്ചു

തിങ്കളാഴ്ചത്തെ നടപടിക്ക് ശേഷം, ഒരു വര്‍ഷത്തിനുള്ളില്‍ നശിപ്പിച്ച മയക്കുമരുന്നിന്റെ ആകെ അളവ് ഏകദേശം 10 ലക്ഷം കിലോയായി വര്‍ധിച്ചു. ഇതിന്റെ മൂല്യം 12,000 കോടി രൂപയാണ്. 2022 ജൂണ്‍ ഒന്നിനും 2023 ജൂലൈ 15 നും ഇടയില്‍ ഏകദേശം 9,580 കോടി രൂപ വിലമതിക്കുന്ന 8,76,554 കിലോഗ്രാം മയക്കുമരുന്ന് എന്‍സിബിയുടെ പ്രാദേശിക യൂണിറ്റുകളും സംസ്ഥാന മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്സും ഒരുമിച്ച് നശിപ്പിച്ചു. ഇത് ലക്ഷ്യമിട്ടതിന്റെ 11 മടങ്ങ് കൂടുതലാണ്.

Keywords: Home Minister, Amit Shah, Drugs, National News, Latest Indian News, Crime, Over 1.40 lakh kg drugs destroyed, Home Minister Amit Shah watches virtually.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia