Booked | എകെജി സെന്റര്‍ ആക്രമണ കേസ്; യൂത് കോണ്‍ഗ്രസ് നേതാവിനേയും പ്രവര്‍ത്തകയേയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

 


തിരുവനന്തപുരം: (www.kvartha.com) എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് രണ്ടുപേരെക്കൂടി പ്രതിചേര്‍ത്തു. യൂത് കോണ്‍ഗ്രസ് ജില്ലാ സെക്രടറി സുഹൈല്‍ ശാജഹാന്‍, ആറ്റിപ്രയിലെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തക ടി നവ്യ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഗൂഢാലോചനക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ ഇരുവരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്‌കൂടര്‍ സുഹൈല്‍ ശാജഹാന്റെ ഡ്രൈവറുടെതാണ്. ആക്രമണം നടത്താന്‍ കേസില്‍ നേരത്തെ അറസ്റ്റിലായ ജിതിന്‍ ഉപയോഗിച്ച സ്‌കൂടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണ്. ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന്‍ സ്‌കൂടര്‍ നവ്യയ്ക്കു കൈമാറി.

കഴക്കൂട്ടത്തേക്ക് സ്‌കൂടര്‍ ഓടിച്ചു പോയത് നവ്യയാണ്. ജിതിന്‍ തന്റെ കാറില്‍ കഴക്കൂട്ടത്തേക്ക് പോകുകയായിരുന്നു. സ്‌കൂടര്‍ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തി. സുഹൈല്‍ ശാജഹാന്‍ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു.

Booked | എകെജി സെന്റര്‍ ആക്രമണ കേസ്; യൂത് കോണ്‍ഗ്രസ് നേതാവിനേയും പ്രവര്‍ത്തകയേയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

ജൂണ്‍ 30 ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ ഏഴു പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോഴാണ് കുന്നുകുഴി ഭാഗത്തുനിന്ന് സ്‌കൂടറിലെത്തി സ്‌ഫോടക വസ്തു എറിഞ്ഞത്. കേസില്‍ രണ്ടുമാസത്തിനുശേഷമാണ് ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.

Keywords: AKG Centre attack: 2 more Youth Congress activists booked, Thiruvananthapuram, News, Politics, Crime Branch, Congress, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia