Young man arrested | സ്‌കൂൾ വിദ്യർഥിനികളെ ടോയ്‌ലറ്റിൽ കയറി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ
Jun 26, 2022, 11:29 IST
കൊച്ചി: (www.kvartha.com) സ്‌കൂൾ വിദ്യർഥിനികളെ ടോയ്‌ലറ്റിൽ കയറി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം ജില്ലയിലെ ഗഫൂറി (35) നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
'അതിരാവിലെ തന്നെ ഇയാൾ സ്‌കൂൾ വളപ്പിൽ കടന്ന് ടോയ്‌ലറ്റ് കെട്ടിടത്തിൽ കയറി ഒളിച്ചിരുന്നു. ത്വക്ക് രോഗമുണ്ടോ എന്നറിയാൻ സ്‌കൂൾ നിയോഗിച്ച ത്വക്ക് രോഗ വിദഗ്ധനാണെന്ന് വിദ്യാർഥിനികൾക്ക് സ്വയം പരിചയപ്പെടുത്തി. കുറച്ച് വിദ്യാർഥികൾ അയാളുടെ അസാധാരണമായ പെരുമാറ്റം ശ്രദ്ധിക്കുകയും അധ്യാപകരോട് പറയുകയും ചെയ്തു', പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ഗഫൂർ ബൈകിൽ കയറി രക്ഷപ്പെട്ടു. പിന്നീട് ഒളിവിൽ പോയ ഇയാളെ രേഖാചിത്രം തയ്യാറാക്കുന്നതുൾപെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പള്ളുരുത്തിയിൽനിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂർ സ്റ്റേഷനിൽ ഗഫൂറിനെതിരെ കേസുള്ളതായും ഇയാളുടെ സ്വഭാവവൈകൃതം കാരണം ഭാര്യ നേരത്തെ ഉപേക്ഷിച്ച് പോയതാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
'അതിരാവിലെ തന്നെ ഇയാൾ സ്‌കൂൾ വളപ്പിൽ കടന്ന് ടോയ്‌ലറ്റ് കെട്ടിടത്തിൽ കയറി ഒളിച്ചിരുന്നു. ത്വക്ക് രോഗമുണ്ടോ എന്നറിയാൻ സ്‌കൂൾ നിയോഗിച്ച ത്വക്ക് രോഗ വിദഗ്ധനാണെന്ന് വിദ്യാർഥിനികൾക്ക് സ്വയം പരിചയപ്പെടുത്തി. കുറച്ച് വിദ്യാർഥികൾ അയാളുടെ അസാധാരണമായ പെരുമാറ്റം ശ്രദ്ധിക്കുകയും അധ്യാപകരോട് പറയുകയും ചെയ്തു', പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ഗഫൂർ ബൈകിൽ കയറി രക്ഷപ്പെട്ടു. പിന്നീട് ഒളിവിൽ പോയ ഇയാളെ രേഖാചിത്രം തയ്യാറാക്കുന്നതുൾപെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പള്ളുരുത്തിയിൽനിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂർ സ്റ്റേഷനിൽ ഗഫൂറിനെതിരെ കേസുള്ളതായും ഇയാളുടെ സ്വഭാവവൈകൃതം കാരണം ഭാര്യ നേരത്തെ ഉപേക്ഷിച്ച് പോയതാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Keywords: Kochi, Kerala, News, Top-Headlines, Youth, School, Student, Case, Police, Arrest, Bike, Young man arrested in assault case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.