പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും പൊലീസ് കണ്ണീര്‍ വാതക ഷെലുകള്‍ പ്രയോഗിച്ചതിനെ തുടർന്ന് കല്ലേറുണ്ടായെന്നുമാണ് റിപോർട്. ജൂണ്‍ 11 ന് ഉച്ചയ്ക്ക് ഒരു മണിയോടെ, പച്ചക്കറി വാങ്ങാന്‍ പോയ കൗമാരക്കാരനെ പൊലീസ് പിടികൂടിയതായി പിതാവ് പറയുന്നു. 'വൈകുന്നേരം നാല് മണിയോടെ വീടിന് പുറത്ത് ബുള്‍ഡോസറുകള്‍ എത്തിയപ്പോഴാണ് മകന്റെ അറസ്റ്റിനെ കുറിച്ച് അറിയുന്നത്. അവരുടെ അപാര്‍ട്‌മെന്റ് അനധികൃത കെട്ടിടമാണെന്ന് പ്രാദേശിക ഭരണകൂടവും പോലീസും അവകാശപ്പെട്ടു', അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാന്‍ അവരോട് അപേക്ഷിച്ചു, അവരുടെ കാലില്‍ വീണു, വീട് പൊളിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇത് എന്റെ വീടല്ല, മറ്റ് മൂന്ന് കുടുംബങ്ങള്‍ക്കൊപ്പം ഞാന്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്, പക്ഷേ അവര്‍ എന്നെ അധിക്ഷേപിക്കുകയും തള്ളിമാറ്റുകയും ചെയ്തു. എന്റെ മകന്‍ പ്രതിഷേധിച്ചു, അവന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്, ' കണ്ണുനീര്‍ അടക്കിപ്പിടിച്ചുകൊണ്ട് പിതാവ് പറഞ്ഞു.
അദ്ദേഹത്തിന്റെ അപേക്ഷകള്‍ വകവയ്ക്കാതെ, ഭരണകൂടം അവരുടെ വീട്ടിലേക്കുള്ള ഇരുമ്പ് ഗേറ്റ് നീക്കം ചെയ്തെങ്കിലും കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഒഴിവാക്കി. കൗമാരക്കാരന്‍ പല സംഘങ്ങളെയും ആളുകളെയും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്യുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നത് കണ്ടുവെന്നും അവന്‍ മദ്രസയിലാണ് പഠിക്കുന്നതെന്നും പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോർട് ചെയ്തു.
എന്നാൽ മദ്രസയല്ലാത്ത ഇസ്ലാമിയ ഇന്റര്‍ കോളജിലാണ് കൗമാരക്കാരന്‍ പഠിക്കുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. 'മുസ്ലിംകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോഴെല്ലാം അവര്‍ നാശം സൃഷ്ടിച്ചെന്ന് ചരിത്രം നമ്മോട് പറയുന്നെന്ന് ഓര്‍ക്കുക, ദൈവം ഇച്ഛിച്ചാല്‍ ഇത്തവണയും അത് സംഭവിക്കും', ജൂണ്‍ 10 ന് ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, കൗമാരക്കാരന്‍ പറയുന്നത് കേള്‍ക്കാം.
Saharanpur, UP | 71 have been arrested as of yet. We've found CCTV footage via which we are identifying them. We're taking action only after we find solid proof so we do not have to let them go: SP City, Rajesh Kumar on Saharanpur protests after Friday prayers pic.twitter.com/6yof09R0lX
— ANI UP/Uttarakhand (@ANINewsUP) June 12, 2022
Keywords: UP police held a minor for protests; His parents found out when the bulldozers arrived, National, Lucknow, News, Top-Headlines, Complaint, Uttar Pradesh, Protest, Police, Arrest, Certificate, Report.
< !- START disable copy paste -->