Instagram account suspended | പുരുഷന്മാരുടെ അശ്ലീല സന്ദേശം ബ്ലോക് ചെയ്തതിന് പിന്നാലെ ഗായിക ചിന്മയി ശ്രീപദയുടെ അകൗണ്ട് ഇന്‍സ്റ്റാഗ്രാം സസ്‌പെന്‍ഡ് ചെയ്തു; പിന്തുണയുമായി ആരാധകര്‍
Jun 24, 2022, 17:13 IST
ചെന്നൈ: (www.kvartha.com) പ്രശസ്ത പിന്നണി ഗായികയും ഡബിംഗ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപദ തന്റെ നവജാത ഇരട്ടക്കുട്ടികളുടെ ചിത്രങ്ങള്‍ ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രനുമായി പങ്കുവെച്ചതിന് തൊട്ടുപിന്നാലെ, അവരുടെ ഇന്‍സ്റ്റാഗ്രാം അകൗണ്ട് സസ്പെന്‍ഡ് ചെയ്തു. ധാരാളം പുരുഷന്മാരില്‍ നിന്ന് തനിക്ക് അശ്ലീല സന്ദേശം ലഭിച്ചതായി അവര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. പുരുഷന്മാര്‍ തങ്ങളുടെ ലിംഗത്തിന്റെ ചിത്രങ്ങള്‍ അയച്ചുതരുന്നതായി ഇന്‍സ്റ്റാഗ്രാമില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തന്റെ അകൗണ്ട് നീക്കം ചെയ്തതായി അവര്‍ അറിയിച്ചു. കൂടാതെ, ചിന്മയി തന്റെ ബാകപ് ഇന്‍സ്റ്റാഗ്രാം അകൗണ്ടിന്റെ ഉപയോക്തൃനാമവും വെളിപ്പെടുത്തി.
'എനിക്ക് ലിംഗത്തിന്റെ ഫോടോ അയക്കുന്ന പുരുഷന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതിന് പകരം ഇന്‍സ്റ്റാഗ്രാം എന്റെ അകൗണ്ട് നീക്കം ചെയ്തു. കുറച്ച് കാലമായി ഇത് നടക്കുന്നുണ്ട്, പക്ഷേ അകൗണ്ട് തടഞ്ഞു. എന്റെ ബാകപ് അകൗണ്ട് chinmayi(dot)sripada', ഗായിക ട്വീറ്റ് ചെയ്തു. 'ഇന്‍സ്റ്റാഗ്രാം എന്റെ യഥാർഥ അകൗണ്ട് ഇല്ലാതാക്കി. ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ഒരു നടപടിയും ഇല്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ നീക്കം ചെയ്യുന്നു', അവർ ആരോപിച്ചു.
താമസിയാതെ, നിരവധി ആരാധകര്‍ ഗായികയ്ക്ക് പിന്തുണയുമായെത്തി. 'ഇത് ഒരു വിജയമല്ല. അവര്‍ക്ക് നിങ്ങളുടെ അകൗണ്ട് ഇല്ലാതാക്കാന്‍ കഴിയും, പക്ഷേ നിങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. തുടര്‍ന്നും പ്രതികരിക്കണം', ഒരു ഉപയോക്താവ് കുറിച്ചു. 'അവര്‍ക്ക് എത്ര അകൗണ്ടുകള്‍ ഇല്ലാതാക്കാന്‍ കഴിയും.. ഞങ്ങള്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും.. നിങ്ങളെ സ്‌നേഹിക്കുന്നു', മറ്റൊരാള്‍ എഴുതി.
ഈ സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമുകൾ പ്രത്യക്ഷത്തില്‍, വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും നയങ്ങളുടെ പേരില്‍ ആശ്ചര്യപ്പെടുത്തുന്ന നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഇന്‍സ്റ്റാഗ്രാം നിലവിലെ സാഹചര്യത്തില്‍ അങ്ങേയറ്റം മോശമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. മീ ടു പ്രസ്ഥാനത്തിന് വേണ്ടി സംസാരിക്കുകയും, സ്ത്രീകളെ ചൂഷണം ചെയ്യുകയും പെണ്‍കുട്ടികളുമായി ലൈംഗികാതിക്രമത്തിന് വിധേയമാക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ച് തമിഴ് സിനിമാ വ്യവസായത്തിലെ ചില പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്തത് മുതല്‍ സാമൂഹ്യ മാധ്യമങ്ങളിൽ ചിന്മയി വളരെയധികം അധിക്ഷേപങ്ങള്‍ക്ക് വിധേയയായിട്ടുണ്ട്. അതിന് പിന്നാലെയാണ് ഒടുവിൽ അശ്ലീല സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്.
'എനിക്ക് ലിംഗത്തിന്റെ ഫോടോ അയക്കുന്ന പുരുഷന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതിന് പകരം ഇന്‍സ്റ്റാഗ്രാം എന്റെ അകൗണ്ട് നീക്കം ചെയ്തു. കുറച്ച് കാലമായി ഇത് നടക്കുന്നുണ്ട്, പക്ഷേ അകൗണ്ട് തടഞ്ഞു. എന്റെ ബാകപ് അകൗണ്ട് chinmayi(dot)sripada', ഗായിക ട്വീറ്റ് ചെയ്തു. 'ഇന്‍സ്റ്റാഗ്രാം എന്റെ യഥാർഥ അകൗണ്ട് ഇല്ലാതാക്കി. ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ഒരു നടപടിയും ഇല്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ നീക്കം ചെയ്യുന്നു', അവർ ആരോപിച്ചു.
താമസിയാതെ, നിരവധി ആരാധകര്‍ ഗായികയ്ക്ക് പിന്തുണയുമായെത്തി. 'ഇത് ഒരു വിജയമല്ല. അവര്‍ക്ക് നിങ്ങളുടെ അകൗണ്ട് ഇല്ലാതാക്കാന്‍ കഴിയും, പക്ഷേ നിങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. തുടര്‍ന്നും പ്രതികരിക്കണം', ഒരു ഉപയോക്താവ് കുറിച്ചു. 'അവര്‍ക്ക് എത്ര അകൗണ്ടുകള്‍ ഇല്ലാതാക്കാന്‍ കഴിയും.. ഞങ്ങള്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും.. നിങ്ങളെ സ്‌നേഹിക്കുന്നു', മറ്റൊരാള്‍ എഴുതി.
ഈ സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമുകൾ പ്രത്യക്ഷത്തില്‍, വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും നയങ്ങളുടെ പേരില്‍ ആശ്ചര്യപ്പെടുത്തുന്ന നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഇന്‍സ്റ്റാഗ്രാം നിലവിലെ സാഹചര്യത്തില്‍ അങ്ങേയറ്റം മോശമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. മീ ടു പ്രസ്ഥാനത്തിന് വേണ്ടി സംസാരിക്കുകയും, സ്ത്രീകളെ ചൂഷണം ചെയ്യുകയും പെണ്‍കുട്ടികളുമായി ലൈംഗികാതിക്രമത്തിന് വിധേയമാക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ച് തമിഴ് സിനിമാ വ്യവസായത്തിലെ ചില പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്തത് മുതല്‍ സാമൂഹ്യ മാധ്യമങ്ങളിൽ ചിന്മയി വളരെയധികം അധിക്ഷേപങ്ങള്‍ക്ക് വിധേയയായിട്ടുണ്ട്. അതിന് പിന്നാലെയാണ് ഒടുവിൽ അശ്ലീല സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്.
Keywords: Singer Chinmayi Sripada's Instagram account suspended after she blocked vulgar DMs of men, National, News, Top-Headlines, Chennai, Instagram, Blocked, Singer, Twitter, Complaint, Social media, Account.
!- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.