Is This Amitabh Bachchan? | അഭയാര്‍ഥികളുടെ ദൈന്യതയെകുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ എന്ന കുറിപ്പുമായി വിഖ്യാത ഫോടോഗ്രാഫര്‍ പങ്കുവച്ച അഫ്ഗാനിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ 'പാറിനടക്കുന്നു'; ബിഗ്ബിയാണോ ഇതെന്ന് നെറ്റിസന്‍സ്?

 



ന്യൂഡെല്‍ഹി: (www.kvartha.com) വിഖ്യാത ഫോടോഗ്രാഫര്‍ സ്റ്റീവ് മക് കറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ പാറിനടക്കുകയാണ്. അഫ്ഗാനി അഭയാര്‍ഥിയുടെ ഛായാചിത്രമാണ് നെറ്റിസന്‍സിനെ അമ്പരിപ്പിച്ചിരിക്കുന്നത്. കാരണം ഈ ചിത്രത്തിന് ബോളിവുഡ് താരം അമിതാബ് ബച്ചനോടുള്ള രൂപസാദൃശ്യം തന്നെ. ചിത്രം കണ്ടപ്പോള്‍ അമിതാബ് ബച്ചനാണെന്നാണ് നെറ്റിസന്‍സ് കരുതിയത്. 

അഭയാര്‍ഥികളുടെ ദൈന്യതയെകുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ എന്ന കുറിപ്പുമായി സ്റ്റീവ് ചൊവ്വാഴ്ച പങ്കുവെച്ച ഫോടോയ്ക്ക് ഒരുലക്ഷത്തിനടുത്ത് ലൈകുകളാണ് ലഭിച്ചത്. വീണ്ടും ചിത്രം കണ്ടപ്പോള്‍ തഗ്‌സ് ഓഫ് ഹിന്ദുസ്താന്‍ എന്ന ചിത്രത്തിലെ ബിഗ്ബിയുടെ കഥാപാത്രമാണിതെന്നാണ് ആളുകള്‍ വിലയിരുത്തിയത്. ബിഗ്ബിയുടെ പുതിയ ചിത്രം റിലീസാകാനിരിക്കുകയാണെന്നും ചിലര്‍ കുറിച്ചു.

Is This Amitabh Bachchan? | അഭയാര്‍ഥികളുടെ ദൈന്യതയെകുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ എന്ന കുറിപ്പുമായി വിഖ്യാത ഫോടോഗ്രാഫര്‍ പങ്കുവച്ച അഫ്ഗാനിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ 'പാറിനടക്കുന്നു'; ബിഗ്ബിയാണോ ഇതെന്ന് നെറ്റിസന്‍സ്?


പാകിസ്താനില്‍ കഴിയുന്ന 68 കാരനായ അഫ്ഗാന്‍ അഭയാര്‍ഥിയാണിതെന്ന് മക് കറി അടിക്കുറിപ്പില്‍ പറയുന്നുണ്ട്. നരച്ച താടിയുള്ള, ഒരു കണ്ണു മൂടി തലപ്പാവ് ധരിച്ച, അതിന് മുകളിലൂടെ കണ്ണടയിട്ട ചിത്രം 2018ലാണ് ആദ്യമായി ലോകം കണ്ടത്. 

അഫ്ഗാന്‍ അഭയാര്‍ഥിയായ പച്ചക്കണ്ണുകളുള്ള ഷര്‍ബത് ഗുലയുടെ ചിത്രത്തിലൂടെയാണ് മക് കറി ശ്രദ്ധനേടിയത്. 1985 ജൂണ്‍ മാസത്തിലെ നാഷനല്‍ ജിയോഗ്രാഫിക് മാഗസിന്റെ പുറം ചട്ടയില്‍ ഈ പടം ഇടംപിടിച്ചതോടെയാണ് അന്ന് 12 വയസ് മാത്രമുള്ള ഷര്‍ബത്ത് ഗുല ശ്രദ്ധിക്കപ്പെടുന്നത്.



Keywords:  News,National,India,New Delhi,Photo,Social-Media,instagram,Top-Headlines, Trending, Portrait Of Afghan Refugee Resurfaces Online, Internet Asks 'Is This Amitabh Bachchan?'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia