Accused Arrested | കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച് ഓടിയ യുവാവിനെ പിന്തുടര്‍ന്ന് ഓടിച്ചിട്ട് പിടികൂടി മകള്‍; 24 കാരന്‍ അറസ്റ്റില്‍; കോളജ് വിദ്യാര്‍ഥിനിയെ അഭിനന്ദിച്ച് പൗരസമിതി

 



മല്ലപ്പള്ളി: (www.kvartha.com) അമ്മയെ ഉപദ്രവിച്ചയാളെ ഓടിച്ചിട്ട് പിടികൂടിയ കോളജ് വിദ്യാര്‍ഥിനിയായ മകളെ അഭിനന്ദിച്ച് പൗരസമിതി. പുറമറ്റം കമ്പനിമല പഴയില്ലത്ത് മലയില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ ഭാര്യ ശ്യാമളയെയാണ് കച്ചവടക്കാരനെന്ന വ്യാജേനയെത്തിയ യുവാവ് അപ്രതീക്ഷിതമായി ആക്രമിച്ചത്. 

സംഭവത്തെ കുറിച്ച് കോയിപ്രം പൊലീസ് പറയുന്നത് ഇങ്ങനെ: പുറമറ്റം കവലയില്‍ വ്യാപാരിയായ രാധാകൃഷ്ണന്‍ വീട്ടിലില്ലാത്ത നേരത്തായിരുന്നു യുവാവ് സാധനങ്ങളുമായി വില്പനയ്ക്ക് എത്തിയത്. ശ്യാമള ഒന്നും വേണ്ടെന്ന് പറഞ്ഞ് തിരികെ നടക്കുമ്പോള്‍ യുവാവിന്റെ പിന്നില്‍നിന്നുള്ള ആക്രമണത്തില്‍ അവര്‍ തറയില്‍ വീണു.

ഈസമയം വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥിനിയായ മകള്‍ അഞ്ജന ആര്‍ നായര്‍ ബഹളംകേട്ട് ഇറങ്ങിവന്നു. വീട്ടില്‍ വേറെ ആളുകളുണ്ടെന്ന് മനസിലാക്കിപ്പോള്‍ അക്രമി രക്ഷപ്പെട്ടു. അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ചശേഷം അഞ്ജന അക്രമിപോയ വഴിയെ ഓടി. ഈ സമയം, പോസ്റ്റ് ഓഫീസ് ആര്‍ ഡി കളക്ഷന്‍ ഏജന്റായ സ്ത്രീ സ്‌കൂടറില്‍ വന്നപ്പോള്‍ പെണ്‍കുട്ടി അതില്‍ കയറി പിന്തുടര്‍ന്ന് പുറമറ്റം കവലയില്‍വച്ച് യുവാവിനെ പിടികൂടുകയായിരുന്നു.

Accused Arrested | കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച് ഓടിയ യുവാവിനെ പിന്തുടര്‍ന്ന് ഓടിച്ചിട്ട് പിടികൂടി മകള്‍; 24 കാരന്‍ അറസ്റ്റില്‍; കോളജ് വിദ്യാര്‍ഥിനിയെ അഭിനന്ദിച്ച് പൗരസമിതി


കെഎസ്എഫ്ഇയുടെ മുന്നില്‍നിന്ന് ആളെക്കൂട്ടി അഞ്ജന ഇയാളുടെ കരണത്തിന് രണ്ട് അടിയും പൊട്ടിച്ചു. അപ്പോഴാണ് അടുത്ത വീടായ മീഞ്ചപ്പാട്ടും ഇയാള്‍ ഇതേരീതിയില്‍ പെരുമാറിയെന്ന് അറിഞ്ഞത്. അവിടത്തെ പെണ്‍കുട്ടിയും എത്തി ഇയാളെ അടിച്ചു. അക്രമിയെ അറസ്റ്റ് ചെയ്തു. നിനേഷ് എന്ന 24കാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ സ്വമേധയാ കേസും എടുത്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,Kerala,State,Pathanamthitta,Police,attack,Arrested,Case,Local-News, Mallappally: College girl chased and caught the man who attacked her mother 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia