Govt. Action | ചൈനീസ് കംപനികളെ സഹായിക്കാന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപണം; 400 ചാര്‍ടേഡ് അകൗണ്ടന്റുകള്‍ക്കും കംപനി സെക്രടറിമാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍കാര്‍ ശുപാര്‍ശ
Jun 20, 2022, 10:35 IST
ന്യൂഡെല്‍ഹി: (www.kvartha.com) മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ചൈനീസ് ഷെല്‍ കംപനികളെ ഏകീകരിച്ചതിന് 400 ചാര്‍ടേഡ് അകൗണ്ടന്റുമാര്‍ക്കും (സിഎ), കംപനി സെക്രടറിമാര്‍ക്കും (സിഎസ്) എതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കേന്ദ്ര സര്‍കാര്‍ ശുപാര്‍ശ ചെയ്തു. പീപിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്‍ഡ്യന്‍ സൈനികര്‍ കൊല്ലപ്പെട്ട 2020 ലെ ഗാല്‍വാന്‍ സംഭവത്തിന് ശേഷം ചൈനീസ് എന്റര്‍പ്രൈസ് സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളുടെ ഒരു തുര്‍ചയാണ് ഈ കര്‍ശനമായ നീക്കമെന്ന് ദ ഹിന്ദു റിപോര്‍ട് ചെയ്യുന്നു.
കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച വിവിധ നിയന്ത്രണ നടപടികളുടെ ഫലമായി രണ്ട് വര്‍ഷം മുമ്പ് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഇല്ലാതായെങ്കിലും, അവസാന 12 മാസത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 125 ബില്യൻ ഡോളര്‍ റെകോര്‍ഡിലെത്തി. 2020 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ചൈനയില്‍ നിന്നുള്ള വിദേശനിക്ഷേപം (2000ലെ 12 മാസങ്ങളില്‍ നിന്ന് കണക്കാക്കിയത്) 15,422 കോടി രൂപയായിരുന്നെങ്കില്‍ 2022-ന്റെ ആദ്യ പാദത്തില്‍ ഇത് 12,622 കോടി രൂപയായി കുറഞ്ഞു.
രാജ്യത്തിനകത്ത് ചാര്‍ടേഡ് അകൗണ്ടന്‍സിയുടെ തൊഴിലിനെ നിയന്ത്രിക്കുന്ന നിയമപരമായ സംഘടനയായ ഇൻസ്റ്റിറ്റ്യൂട് ഓഫ് ചാര്‍ടേഡ് അകൗണ്ടന്റ്‌സ് ഓഫ് ഇന്‍ഡ്യ (ഐസിഎഐ) വൃത്തങ്ങളെ ഉദ്ധരിച്ച്
രാജ്യത്തുടനീളമുള്ള വിവിധ കംപനികളുടെ രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള പരാതികളെ തുടര്‍ന്നാണ് ഐസിഎഐയുടെ അച്ചടക്കനടപടി സ്വീകരിക്കുന്നതെന്ന് റിപോർട് പറയുന്നു. ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കംപനികളുമായി ബന്ധപ്പെട്ട് സിഎ പ്രൊഫഷണലുകള്‍ക്കെതിരെയാണ് പരാതിയുള്ളത്.
എന്നാല്‍ ഈ ചാര്‍ടേഡ് അകൗണ്ടന്റുമാര്‍ക്കെതിരായ ആരോപണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അതിനെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാറായിട്ടില്ലെന്നും ഐസിഎഐ വ്യക്തമാക്കി.
Keywords: 400 chartered accountants, company secretaries under scanner for flouting norms to help Chinese firms, National, News, Top-Headlines, Central Government, Report, Company.
< !- START disable copy paste -->
കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച വിവിധ നിയന്ത്രണ നടപടികളുടെ ഫലമായി രണ്ട് വര്‍ഷം മുമ്പ് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഇല്ലാതായെങ്കിലും, അവസാന 12 മാസത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 125 ബില്യൻ ഡോളര്‍ റെകോര്‍ഡിലെത്തി. 2020 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ചൈനയില്‍ നിന്നുള്ള വിദേശനിക്ഷേപം (2000ലെ 12 മാസങ്ങളില്‍ നിന്ന് കണക്കാക്കിയത്) 15,422 കോടി രൂപയായിരുന്നെങ്കില്‍ 2022-ന്റെ ആദ്യ പാദത്തില്‍ ഇത് 12,622 കോടി രൂപയായി കുറഞ്ഞു.
രാജ്യത്തിനകത്ത് ചാര്‍ടേഡ് അകൗണ്ടന്‍സിയുടെ തൊഴിലിനെ നിയന്ത്രിക്കുന്ന നിയമപരമായ സംഘടനയായ ഇൻസ്റ്റിറ്റ്യൂട് ഓഫ് ചാര്‍ടേഡ് അകൗണ്ടന്റ്‌സ് ഓഫ് ഇന്‍ഡ്യ (ഐസിഎഐ) വൃത്തങ്ങളെ ഉദ്ധരിച്ച്
രാജ്യത്തുടനീളമുള്ള വിവിധ കംപനികളുടെ രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള പരാതികളെ തുടര്‍ന്നാണ് ഐസിഎഐയുടെ അച്ചടക്കനടപടി സ്വീകരിക്കുന്നതെന്ന് റിപോർട് പറയുന്നു. ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കംപനികളുമായി ബന്ധപ്പെട്ട് സിഎ പ്രൊഫഷണലുകള്‍ക്കെതിരെയാണ് പരാതിയുള്ളത്.
എന്നാല്‍ ഈ ചാര്‍ടേഡ് അകൗണ്ടന്റുമാര്‍ക്കെതിരായ ആരോപണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അതിനെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാറായിട്ടില്ലെന്നും ഐസിഎഐ വ്യക്തമാക്കി.
Keywords: 400 chartered accountants, company secretaries under scanner for flouting norms to help Chinese firms, National, News, Top-Headlines, Central Government, Report, Company.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.