യാത്രക്കാരിൽ കൗതുകം: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി 'ഗോള്‍ഡ്മാന്‍ കുല്‍ഫി വാല'
May 12, 2021, 14:48 IST
ഇന്‍ഡോര്‍: (www.kvartha.com 12.05.2021) ലോക പ്രശസ്തമാണ് ഇന്ത്യയിലെ തെരുവ് ഭക്ഷണങ്ങൾ. ഏറെ രുചികരവും കൗതുകങ്ങൾ നിറഞ്ഞതുമായ പലതരം തെരുവ് ഭക്ഷണങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽ ലഭ്യമാണ്. ചാട്ട്, ഡെസേര്‍ടുകള്‍, പാനീയങ്ങള്‍ എന്നിവയുടെ നിരവധി തരങ്ങള്‍ രാജ്യത്തുടനീളം കാണാം. പാസ്ത, ദോശ, ഐസ്ക്രീം, വടാപാവ് തുടങ്ങിയവയൊക്കെ അത്തരത്തില്‍ തെരുവ് ഭക്ഷണത്തിലെ മുഖ്യ ഇനങ്ങളാണ്.
ഇപ്പോൾ ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ഒരു കുല്‍ഫി-ഫലൂദ വില്‍പനക്കാരന്‍റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പറക്കുന്ന ദോശ പോലെയുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന കിടിലന്‍ വിഡിയോകളും രജനീകാന്ത് സ്‌റ്റൈല്‍ ചായ തയ്യാറാക്കലുമൊക്കെ നാം കണ്ടതാണ്. എന്നാൽ അതിൽനിന്നൊക്കെ ഏറെ വ്യത്യസ്തമാണ് ഈ ഫലൂദക്കാരൻ
ഇപ്പോൾ ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ഒരു കുല്‍ഫി-ഫലൂദ വില്‍പനക്കാരന്‍റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പറക്കുന്ന ദോശ പോലെയുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന കിടിലന്‍ വിഡിയോകളും രജനീകാന്ത് സ്‌റ്റൈല്‍ ചായ തയ്യാറാക്കലുമൊക്കെ നാം കണ്ടതാണ്. എന്നാൽ അതിൽനിന്നൊക്കെ ഏറെ വ്യത്യസ്തമാണ് ഈ ഫലൂദക്കാരൻ
ഇദ്ദേഹത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഈ കുല്‍ഫി-ഫലൂദ വില്‍പനക്കാരന്‍.
ഫുഡ് ബ്ലോഗറായ അമര്‍ സിരോഹിയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. 32 ദശലക്ഷത്തിലധികം പേരാണ് വിഡിയോ ഇതുവരെ കണ്ടത്. ചാനലിലെ ടോപ് ട്രെന്‍ഡിങ് വിഡിയോകളില്‍ ഒന്നായി ഇതു മാറുകയും ചെയ്തു.
നഗരത്തിലെ സരഫ ബസാര്‍ പ്രദേശത്താണ് അദ്ദേഹത്തിന്റെ സ്റ്റാള്‍ സ്ഥിതിചെയ്യുന്നത്. 45 വര്‍ഷമായി അദ്ദേഹം ഇവിടെ കച്ചവടം ചെയ്യുന്നു. തെരുവ് ഭക്ഷണശാലകള്‍ക്കും പ്രശസ്ത ജ്വല്ലറി മാര്‍കറ്റിനും പേരുകേട്ട സ്ഥലം കൂടിയാണിത്.
Keywords: News, Viral, India, National, Viral, Social Media, Food, Curiosity among travellers: 'Goldman Kulfi Wala' goes viral on social media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.