അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് നിലമ്പൂര്‍ എംഎല്‍എ 11-ന് നാട്ടില്‍ തിരിച്ചെത്തും; പി വി അന്‍വര്‍ വിഡിയോ സന്ദേശവുമായി ഫേസ് ബുകില്‍
Mar 3, 2021, 16:54 IST
മലപ്പുറം: (www.kvartha.com 03.03.2021) ഏറെ അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഈ മാസം 11-ന് നാട്ടില്‍ തിരിച്ചെത്തും. ഫെയ്സ്ബുകില്‍ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തില്‍ അന്‍വര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പത്താം തിയതി പുറപ്പെട്ട് പതിനൊന്നിന് നാട്ടിലെത്തുമെന്നാണ് അന്‍വര്‍ വീഡിയോയിലൂടെ പറയുന്നത്. ഇടതുമുന്നണിയോടൊപ്പം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അന്‍വര്‍ നേരത്തെ വിശദീകരിച്ചിരുന്നു. എന്നാല്‍ അന്‍വര്‍ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചിരുന്നത്. നിലമ്പൂരില്‍ അന്‍വര്‍ തന്നെയാകും ഇടത് സ്ഥാനാര്‍ഥിയെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Keywords: PV Anvar returns from Siyra lion to Nilambur, Malappuram, MLA, Message, Facebook, Trending, Politics, Kerala, News.
'എംഎല്‍എ കാണാനില്ല, എംഎല്‍എ വരുന്നില്ല എന്ന പത്രവാര്‍ത്തകള്‍ എതിരാളികള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരും ഞാന്‍ ഇല്ലാതാകണമെന്ന് ആഗ്രഹിച്ചവരുമാണ് എന്നെ കാണാന്‍ ഏറ്റവും ധൃതിയുള്ളത്' അന്‍വര്‍ പറഞ്ഞു. വിശദമായി വിഡിയോയുമായി എതിരാളികള്‍ക്ക് പിന്നീട് മറുപടി തരുമെന്നും അന്‍വര്‍ വ്യക്തമാക്കി.
![അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് നിലമ്പൂര്‍ എംഎല്‍എ 11-ന് നാട്ടില്‍ തിരിച്ചെത്തും; പി വി അന്‍വര്‍ വിഡിയോ സന്ദേശവുമായി ഫേസ് ബുകില്‍](https://www.kvartha.com/static/c1e/client/115656/downloaded/fd44a566131cfe0026d9aff03d0f04fc.jpg)
ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അന്‍വര്‍ നേരത്തെ വിശദീകരിച്ചിരുന്നു. എന്നാല്‍ അന്‍വര്‍ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചിരുന്നത്. നിലമ്പൂരില്‍ അന്‍വര്‍ തന്നെയാകും ഇടത് സ്ഥാനാര്‍ഥിയെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Keywords: PV Anvar returns from Siyra lion to Nilambur, Malappuram, MLA, Message, Facebook, Trending, Politics, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.