സ്ഥാനാര്‍ത്ഥിപ്പട്ടികയെ ചൊല്ലി ബംഗാള്‍ ബിജെപിയില്‍ കടുത്ത പ്രതിഷേധം; കൂടുതല്‍ സീറ്റും തൃണമൂല്‍ വിട്ടെത്തിയ നേതാക്കള്‍ക്ക് നല്‍കിയെന്ന് ആരോപണം
Mar 16, 2021, 10:20 IST
കൊല്‍ക്കത്ത: (www.kvartha.com 16.03.2021) സ്ഥാനാര്‍ത്ഥിപ്പട്ടികയെ ചൊല്ലി ബംഗാള്‍ ബിജെപിയില്‍ കടുത്ത പ്രതിഷേധം. കൂടുതല്‍ സീറ്റും തൃണമൂല്‍ വിട്ടെത്തിയ നിരവധി നേതാക്കള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ബി ജെ പി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
തൃണമൂല്‍ വിട്ടെത്തിയ നേതാക്കള്‍ക്ക് ബിജെപി സീറ്റ് നല്‍കിയതാണ് പ്രവര്‍ത്തകരെ ചൊടുപ്പിച്ചത്. ബി ജെ പി നേതാക്കളായ മുകുള്‍ റോയി, അര്‍ജുന്‍ സിങ്, ശിവപ്രകാശ് എന്നിവര്‍ക്കെതിരെയും പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം ഉണ്ടായി.
അതേസമയം നാമ നിര്‍ദേശപത്രികയില്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചന്നാരോപിച്ച് മമത ബാനര്‍ജിയുടെ പത്രിക തള്ളമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പരാതി നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.