മീററ്റ്: (www.kvartha.com 28.11.2016) ഉത്തർപ്രദേശിലെ ബുലന്ത്ഷെഹ്‌റിലെ ഖുർജയിൽ ഒരു സംഘം ബജ് റംഗ് ദൾ പ്രവർത്തകർ മുസ്ലിം യുവാവിനെയും ഭാര്യയേയും അതി ക്രൂരമായി തല്ലിച്ചതച്ചതിനു പിന്നാലെ തന്നെ കൂട്ട ബലാത്സംഗം ചെയ്തെന്ന് യുവതി കോടതിയിൽ. ഇതേ തുടർന്ന് പോലീസ് പ്രതികൾക്കെതിരെ എഫ് ഐ ആറിൽ ബലാത്സംഗ കുറ്റം കൂടി ചുമത്തി.
ബലാത്സംഗം ചെയ്തതിനു ശേഷം കയറിൽ സംഘത്തിലൊരാളുണ്ടാക്കിയ കുരുക്കിട്ട് തന്നെ കെട്ടിത്തൂക്കാൻ ശ്രമിച്ചതായും യുവതി പ്രാദേശിക ഹിന്ദി ചാനലിനോട് വെളിപ്പെടുത്തി.
മതം മാറി വിവാഹം കഴിച്ചെന്നും ഹിന്ദു കേന്ദ്രത്തെ 'മോശമാക്കുന്നു' എന്നുമാരോപിച്ചായിരുന്നു ബജ്രംഗ്‍ദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ദമ്പതികളെ ക്രൂരമായി ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിഷയം മാധ്യമങ്ങളിൽ വാർത്തയായി. പിന്നീട് പോലീസ് കേസെടുത്ത് അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു.
സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ജില്ലാ മജിസ്ട്രേറ്റിനോട് റിപോർട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും റിപോർട് ഉടൻ ലഭിക്കുമെന്നും മറ്റു പ്രതികളെ പിടികൂടുമെന്നും ബുലന്ത്ഷെഹ്‌ർ ഡി എം എ കെ സിംഗ് പറഞ്ഞു.
മുസ്ലിം യുവാവുമായി വിവാഹം നടത്തുന്നതിന് യുവതി മതം മാറിയതാണ് ബജ്രംഗ്‍ദളിനെ ചൊടിപ്പിച്ചതെന്ന് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
Related News:
ബജ് റംഗ് ദൾ പ്രവർത്തകർ ദമ്പതികളെ ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ; 5 പേര് അറസ്റ്റിൽ: ബജ് റംഗ് ദളിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന് പരാതി
Related News:
ബജ് റംഗ് ദൾ പ്രവർത്തകർ ദമ്പതികളെ ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ; 5 പേര് അറസ്റ്റിൽ: ബജ് റംഗ് ദളിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന് പരാതി
Summary: Bajrang Dal men molested, tried to hang me after the beating, Bulandshahr woman tells court