എൻ്റെ കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം ഞങ്ങളെ ഏൽപ്പിച്ച ചുമതല നിറവേറ്റിയില്ല. അന്ന് മുതൽ ആ കറുത്ത ദിനം എന്നോടൊപ്പമുണ്ട്. ആ വേദന ഞാൻ എന്നും കൊണ്ടുനടക്കും, ഹലീവ പറഞ്ഞു. തനിക്ക് പകരക്കാരനെ നിയമിക്കുമെന്നും അതുവരെ ഹമാസിനെ പരാജയപ്പെടുത്താൻ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൻ്റെ പേരിൽ രാജിവെക്കുന്ന ആദ്യത്തെ മുതിർന്ന ഉദ്യോഗസ്ഥനാണ് മേജർ ജനറൽ ഹലീവ. ഏകദേശം 1,200 പേർ കൊല്ലപ്പെട്ട ആക്രമണം തടയാനാകാത്തതിൽ സൈന്യവും ഇസ്രാഈൽ സർക്കാരും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ ഗസ്സയിൽ ഇസ്രാഈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 34,151 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം 104 പേർക്ക് പരിക്കേറ്റു. ഇതോടെ പരിക്കേറ്റവരുടെ എണ്ണം 77,084 ആയി വർധിച്ചു.
Keywords: News, Malayalam-News, World, Israel-Palestine-War, Army intel chief resigns over Hamas attack.