ആലുവ: (www.kvartha.com 28.06.2017) നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്തു. ദിലീപിനെയും നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നേരത്തെ എട്ടു മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്തത്.
ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ 10 മണിക്കൂര്‍ പിന്നിട്ടു. ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നും, ചോദ്യം ചെയ്യല്‍ ഇനിയും തുടരുമെന്നും വിവരമുണ്ട്. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് ചോദിച്ചെങ്കിലും ആദ്യഘട്ടത്തില്‍ ദിലീപ് ഇത് നിഷേധിച്ചു. രേഖകള്‍ നിരത്തിയപ്പോള്‍ ദിലീപിന് ചിലത് സമ്മതിക്കേണ്ടി വന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ചില പിണക്കങ്ങള്‍ ഉണ്ടെന്നാണ് ദിലീപ് പറഞ്ഞത്. തന്റെ വ്യക്തിപരമായ ജീവിതത്തില്‍ നടി ഇടപ്പെട്ടതാണ് ഇതിന്റെ കാരണമെന്നും ദിലീപ് വ്യക്തമാക്കി.
ഇനിയും നിരവധി കാര്യങ്ങള്‍ ദിലീപില്‍ നിന്നും പോലീസിന് അറിയേണ്ടതായിട്ടുണ്ട്. കേസില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. നടി ആക്രമിക്കപ്പെടുമെന്നത് ദിലീപിന് നേരത്തെ അറിയാമായിരുന്നു എന്ന് അടുത്തിടെ സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചു വരുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Aluva, Kochi, Trending, Police, Case, Investigates, Dileep, Actor, Questioned, Kerala, Police questioned Dileep and Nadirshah.
ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ 10 മണിക്കൂര്‍ പിന്നിട്ടു. ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നും, ചോദ്യം ചെയ്യല്‍ ഇനിയും തുടരുമെന്നും വിവരമുണ്ട്. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് ചോദിച്ചെങ്കിലും ആദ്യഘട്ടത്തില്‍ ദിലീപ് ഇത് നിഷേധിച്ചു. രേഖകള്‍ നിരത്തിയപ്പോള്‍ ദിലീപിന് ചിലത് സമ്മതിക്കേണ്ടി വന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ചില പിണക്കങ്ങള്‍ ഉണ്ടെന്നാണ് ദിലീപ് പറഞ്ഞത്. തന്റെ വ്യക്തിപരമായ ജീവിതത്തില്‍ നടി ഇടപ്പെട്ടതാണ് ഇതിന്റെ കാരണമെന്നും ദിലീപ് വ്യക്തമാക്കി.
ഇനിയും നിരവധി കാര്യങ്ങള്‍ ദിലീപില്‍ നിന്നും പോലീസിന് അറിയേണ്ടതായിട്ടുണ്ട്. കേസില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. നടി ആക്രമിക്കപ്പെടുമെന്നത് ദിലീപിന് നേരത്തെ അറിയാമായിരുന്നു എന്ന് അടുത്തിടെ സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചു വരുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Aluva, Kochi, Trending, Police, Case, Investigates, Dileep, Actor, Questioned, Kerala, Police questioned Dileep and Nadirshah.