മകളുടെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് സലാമിന് മൂന്നുദിവസത്തെ പരോളാണ് പട്യാല ഹൗസ് കോടതി അനുവദിച്ചത്. ജയില്‍ മോചന നടപടികള്‍ പൂര്‍ത്തിയാക്കി ഡെല്‍ഹിയിലെ ജയില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് മഞ്ചേരിയിലെ വീട്ടിലെത്തിയത്. കേന്ദ്രസര്‍കാര്‍ പോപുലര്‍ ഫ്രണ്ട് നിരോധിക്കുന്നതിനു മുന്നോടിയായാണ് 2022 സെപ്റ്റംബർ 27ന് ഒഎംഎ സലാം അടക്കമുള്ള നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തത്.
ഫാത്വിമ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂടർ ബുധനാഴ്ച രാത്രി 10 മണിയോടെ കല്‍പറ്റ പിണങ്ങോട് പൊഴുതനക്ക് സമീപം മറിഞ്ഞാണ് അപകടം സംഭവിച്ചത്. മെഡികല്‍ ഹെല്‍ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കല്‍പറ്റയില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന അജ്മിയയെ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മരണ വിവരമറിഞ്ഞതുമുതൽ നിരവധി പേരാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.
Keywords: News, News-Malayalam-News, Kerala, Kerala-News, Malappuram, Last rites of Fathima Thazkiya held at Manjeri.