സംഭവത്തെ കുറിച്ച് കുൽദീപ് പറയുന്നതിങ്ങനെ: 'ബിസ്വാനിലെ സീതാപൂരിലേക്ക് പോകുന്ന ബസിൽ ലക്‌നൗവിലെ കൈസർബാഗിൽ നിന്നാണ് ഞാൻ കയറിയത്. കണ്ടക്ടർ എന്നോട് മറ്റൊരു സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ എന്നോട് ബസിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. ഇത് വാക്ക് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു.
പിന്നീട് ഡ്രൈവറും കണ്ടക്ടറും എന്നെ മർദിക്കാൻ തുടങ്ങി. അവരിലൊരാൾ അപ്പോൾ എന്റെ ചെവി കടിച്ചുപറിച്ചു. ചെവിയുടെ പുറംതൊലി അറ്റുപോയി. അവർ എന്റെ ഇടതുകൈയിലും മറ്റ് ശരീരഭാഗങ്ങളിലും കടിച്ചു എന്റെ സ്വർണ മാലയും എന്റെ കയ്യിലുണ്ടായിരുന്ന 19,600 രൂപയും മോഷ്ടിച്ചു'.
ജീവഭയത്താൽ താൻ ഓടി രക്ഷപ്പെട്ടതായും യാത്രക്കാരൻ പറഞ്ഞു. സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വസീർഗഞ്ച് എസ്എച്ച്ഒ ദിനേഷ് മിശ്ര സ്ഥിരീകരിച്ചു. യുപിഎസ്ആർടിസിയും ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
Keywords: News, National, Lucknow, Arrest, Crime, UP News, Injured, Complaint, Police, Attack, UP roadways bus driver assaulted passenger.
< !- START disable copy paste -->