തിരുവനന്തപുരം: (www.kvartha.com 31.05.2018) വോട്ടെണ്ണല്‍ പുരോഗമിക്കവെ 6,300 വോട്ടിന്റെ ലീഡുമായി സജി ചെറിയാന് മുന്നില്‍. തൊട്ടുപിന്നാലെ യു ഡി എഫിന്റെ ഡി വിജയകുമാറും ഉണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന് പിള്ള 13,819 വോട്ടുമായി മൂന്നാം സ്ഥാനത്താണ്. സജി ചെറിയാന് ഇതുവരെ 23,514 വോട്ടാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന് 18,240 വോട്ടാണുള്ളത്.
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് തുടക്കം മുതല്‍ തന്നെ ലീഡ് നേടാനായി. മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സജി ചെറിയാന് 4,618 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ബിജെപി വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകളും യുഡിഎഫിന്റെ ചില മേഖലകളിലെ വോട്ടുകളും എല്‍ഡിഎഫിന് ലഭിച്ചതായാണ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായി.
മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഒന്നു മുതല്‍ 21 ബൂത്തുകളാണ് ഈ പഞ്ചായത്തിലുള്ളത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 6,536 വോട്ടും യുഡിഎഫിന് 6,096 വോട്ടും ബിജെപിക്ക് 5,431 വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫ് ഭൂരിപക്ഷം 440. ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചത് 8326 വോട്ടുകള്‍. യുഡിഎഫിന് 5697 വോട്ടും ബിജെപിക്ക് 4117 വോട്ടും ലഭിച്ചു. ബിജപിയുടെ 1314 വോട്ടുകളും യുഡിഎഫിന്റെ 339 വോട്ടുകളും കുറഞ്ഞു.
22 മുതല്‍ 30 വരെ ബൂത്തുകളുള്ള പാണ്ടനാട് കഴിഞ്ഞ തവണ എല്‍ഡിഎഫിന് 2,328 വോട്ടും യുഡിഎഫിന് 2,616 വോട്ടും ബിജെപിക്ക് 2,250 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫിന്റെ ഭൂരിപക്ഷം 288 വോട്ടായിരുന്നു. 2230 വരെ ബൂത്തുകളുള്ള ഇവിടെയും സിപിഎം ആധിപത്യം നിലനിര്‍ത്തി. യുഡിഎഫിനും ബിജെപിക്കും വോട്ടുകള്‍ കുറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് തുടക്കം മുതല്‍ തന്നെ ലീഡ് നേടാനായി. മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സജി ചെറിയാന് 4,618 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ബിജെപി വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകളും യുഡിഎഫിന്റെ ചില മേഖലകളിലെ വോട്ടുകളും എല്‍ഡിഎഫിന് ലഭിച്ചതായാണ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായി.
മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഒന്നു മുതല്‍ 21 ബൂത്തുകളാണ് ഈ പഞ്ചായത്തിലുള്ളത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 6,536 വോട്ടും യുഡിഎഫിന് 6,096 വോട്ടും ബിജെപിക്ക് 5,431 വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫ് ഭൂരിപക്ഷം 440. ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചത് 8326 വോട്ടുകള്‍. യുഡിഎഫിന് 5697 വോട്ടും ബിജെപിക്ക് 4117 വോട്ടും ലഭിച്ചു. ബിജപിയുടെ 1314 വോട്ടുകളും യുഡിഎഫിന്റെ 339 വോട്ടുകളും കുറഞ്ഞു.
22 മുതല്‍ 30 വരെ ബൂത്തുകളുള്ള പാണ്ടനാട് കഴിഞ്ഞ തവണ എല്‍ഡിഎഫിന് 2,328 വോട്ടും യുഡിഎഫിന് 2,616 വോട്ടും ബിജെപിക്ക് 2,250 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫിന്റെ ഭൂരിപക്ഷം 288 വോട്ടായിരുന്നു. 2230 വരെ ബൂത്തുകളുള്ള ഇവിടെയും സിപിഎം ആധിപത്യം നിലനിര്‍ത്തി. യുഡിഎഫിനും ബിജെപിക്കും വോട്ടുകള്‍ കുറഞ്ഞു.
വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ സജി ചെറിയാന്റെ ലീഡ് 154, 210, 224, 218, 1300 എന്നിങ്ങനെയായി ഉയര്‍ന്നു. ആ സമയം എല്‍ഡിഎഫിന് 4867 വോട്ടും യുഡിഎഫിന് 3543 വോട്ടും എന്‍ഡിഎയ്ക്ക് 2505 വോട്ടുമാണ് ഉണ്ടായിരുന്നത്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ച യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു. ടൗണിലെ എട്ടു ബൂത്തുകള്‍ എല്‍ഡിഎഫിന് പതിവായി വോട്ടു കുറയുന്ന ബൂത്തുകളാണെന്നും അവിടെ വോട്ട് കൂടിയത് ജയപ്രതീക്ഷ നല്‍കുന്നതായും സജി ചെറിയാന് മാധ്യമങ്ങളോട് വ്യക്തമാക്കി. പാണ്ടനാട് എണ്ണിത്തുടങ്ങിയതോടെ ഭൂരിപക്ഷം 2622 ല്‍നിന്ന് 3141ലേക്ക് ഉയര്‍ന്നു. 31 മുതല്‍ 40 വരെ ബൂത്തുകളുള്ള തിരുവന്‍വണ്ടൂരില്‍ എത്തിയതോടെ ഭൂരിപക്ഷം വര്‍ധിച്ചു.
ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചതാണ് തിരിച്ചടിക്കു കാരണമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ പറഞ്ഞത്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചതിനൊപ്പം, യുഡിഎഫ് വോട്ടുകളും ലഭിച്ചതായാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിഡിജെഎസ് നിലപാടും എസ്എന്‍ഡിപി നിലപാടും എല്‍ഡിഎഫിന് അനുകൂലമായി. മാണിയുടെ പിന്തുണ തിരുവന്‍വണ്ടൂരില്‍ യുഡിഎഫിനെ സഹായിച്ചില്ല.
അതേസമയം, തപാല്‍ വോട്ടിനായി അയച്ച ആകെ 797 ബാലറ്റുകളില്‍ 12 എണ്ണം മാത്രമാണ് തിരിച്ചു വന്നത്. 785 വോട്ടുകള്‍ എത്തിയിട്ടില്ല. എട്ട് മണിക്ക് മുമ്പ് എത്താത്തതിനാല്‍ ഇവ സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
ചെങ്ങന്നൂര്‍ ഡി വൈ എസ് പി ആര്. ബിനുവിന്റെ നേതൃത്വത്തില്‍ 300 പോലീസുകാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ചുറ്റും കാവലുണ്ട്.
ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചതാണ് തിരിച്ചടിക്കു കാരണമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ പറഞ്ഞത്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചതിനൊപ്പം, യുഡിഎഫ് വോട്ടുകളും ലഭിച്ചതായാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിഡിജെഎസ് നിലപാടും എസ്എന്‍ഡിപി നിലപാടും എല്‍ഡിഎഫിന് അനുകൂലമായി. മാണിയുടെ പിന്തുണ തിരുവന്‍വണ്ടൂരില്‍ യുഡിഎഫിനെ സഹായിച്ചില്ല.
അതേസമയം, തപാല്‍ വോട്ടിനായി അയച്ച ആകെ 797 ബാലറ്റുകളില്‍ 12 എണ്ണം മാത്രമാണ് തിരിച്ചു വന്നത്. 785 വോട്ടുകള്‍ എത്തിയിട്ടില്ല. എട്ട് മണിക്ക് മുമ്പ് എത്താത്തതിനാല്‍ ഇവ സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
ചെങ്ങന്നൂര്‍ ഡി വൈ എസ് പി ആര്. ബിനുവിന്റെ നേതൃത്വത്തില്‍ 300 പോലീസുകാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ചുറ്റും കാവലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala's Chengannur Assembly bypoll result: LDF's candidate Saji Cherian leads with over 3,800 votes, Thiruvananthapuram, News, Politics, BJP, Congress, LDF, Voters, Trending, Kerala.
Keywords: Kerala's Chengannur Assembly bypoll result: LDF's candidate Saji Cherian leads with over 3,800 votes, Thiruvananthapuram, News, Politics, BJP, Congress, LDF, Voters, Trending, Kerala.