Follow KVARTHA on Google news Follow Us!
ad

Rubber Subsidy | റബർ സബ്‌സിഡി 180 രൂപയാക്കി ഉയർത്തിയാൽ എങ്ങനെ കർഷകന് അത് ആശ്വാസമാകും?

തകരില്ല കേരളം തളരില്ല കേരളം എന്ന് മന്ത്രി Budget, കേരള വാർത്തകൾ, Politics, LDF Govt
/ സോണി കല്ലറയ്ക്കൽ

(KVARTHA)
2024 -ലെ സംസ്ഥാന ബജറ്റ് കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ബജറ്റിൽ 1.38 ലക്ഷം കോടി രൂപ വരവും 1.84 ലക്ഷം കോടി രൂപ ചെലവുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. റവന്യൂ കമ്മി 27,846 കോടി രൂപയും. രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിൽ മുഴുവനും മന്ത്രി കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ആണ് താല്പര്യം എടുത്തത്. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് സ്ഥാപിക്കാൻ ആണ് അദ്ദേഹം പലപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നത്. ഓരോ പദ്ധതിയും, മേഖലകളും പ്രതിപാദിക്കുമ്പോൾ കേന്ദ്ര അവഗണന എണ്ണി പറയാനും മന്ത്രി ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇനിയും കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്ന് അവഗണന തുടർന്നാൽ കേരള സർക്കാർ പ്ലാൻ ബി സ്വീകരിക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. അതെന്താണ് പ്ലാൻ ബി എന്ന് മന്ത്രി കൃത്യമായി വ്യക്തമാക്കിയുമില്ല.
 
Farmers not enthused by Rs 10 hike in srubber support.

സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെയാണ്. നികുതി വരുമാനത്തിൽ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1503 കോടി രൂപയുടെയും വർദ്ധനവ് ലക്ഷ്യമിടുന്നു, കിഫ്ബി ഉൾപ്പടെ മൂലധന നിക്ഷേപ മേഖലയിൽ 34,530 കോടിയുടെ വകയിരുത്തൽ, വിളപരിപാലനത്തിന് 535.90 കോടി, ഏഴ് നെല്ലുൽപ്പാദക കാർഷിക ആവാസ യൂണിറ്റുകൾക്ക് 93.60 കോടി, വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി, നാളീകേര കൃഷി വികസനത്തിന് 65 കോടി, ഫലവർഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, ഇതിൽ 25 ശതമാനം ഗുണഭോക്താക്കൾ സ്ത്രീകളായിരിക്കും, കാർഷികോൽപ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി, മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി, മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തൽ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ വീട്ടുപടിക്കലേക്ക്.

ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി. മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി. ഉൾനാടൻ മത്സ്യമേഖലയ്ക്ക് 80.91 കോടി. തീരദേശ വികസനത്തിന് 136.98 കോടി. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നൽകുന്ന പദ്ധതിയ്ക്ക് 10 കോടി. തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാൻ 10 കോടി. പുനർഗേഹം പദ്ധതിയുടെ വാർഷിക പ്രവർത്തനങ്ങൾക്ക് 40 കോടി. മത്സ്യബന്ധന തുറമുഖങ്ങൾക്കായി 9.5 കോടി. മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുൾപ്പെടെ 10 കോടി പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 5 കോടി.

നിർമ്മാണ മേഖലയെ സജീവമാക്കാൻ 1000 കോടി രൂപയുടെ പ്രവർത്തനങ്ങൾ. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി. പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി. മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി. പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി. കേരള കാലാവസ്ഥ പ്രതിരോധ കാർഷിക മൂല്യ ശൃംഖല ആധുനികവൽക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതം 100 കോടി. ലോകബാങ്ക് സഹായത്തോടെ 5 വർഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി രൂപ ചെലവിടും. പത്ര പ്രവർത്തകരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയ്ക്ക് 25 ലക്ഷം. നാടുകാണിയിൽ സഫാരി പാർക്കിന് 2 കോടി. പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറിൽ ടൈഗർ സഫാരി പാർക്ക്.

തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയർത്തി. ഗ്രാമവികസനത്തിന് 1768.32 കോടി. തൊഴിലുറപ്പിൽ 10.50 കോടി തൊഴിൽ ദിനം ലക്ഷ്യം. ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി. 2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും. കുടുംബശ്രീയ്ക്ക് 265 കോടി. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി. പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി 2025 മാർച്ച് 31-നകം ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകളുടെ പൂർത്തീകരണം ലക്ഷ്യം. അടുത്ത വർഷത്തേക്ക് 1132 കോടി രൂപ. മുതിർന്ന പൗരന്മാർക്കായി വാർദ്ധക്യ സൗഹൃദ ഭവനം പദ്ധതി. എം.എൻ ലക്ഷം വീട് ഭവന പദ്ധതിയിലെ 9004 വീടുകൾ വാസയോഗ്യമാക്കാൻ 10 കോടി.

കാസർഗോഡ്, ഇടുക്കി, വയനാട് പാക്കേജുകൾക്ക് 75 കോടി വീതം ശബരിമല മാസ്റ്റർ പ്ലാനിന് 27.60 കോടി. സഹകരണ മേഖലയ്ക്ക് 134.42 കോടി. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി. ഊർജ്ജ മേഖലയ്ക്ക് 1150.76 കോടി. സൗരോർജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കൽ ലക്ഷ്യം. കെ.എസ്.ആർ.ടി.സിയ്ക്ക് 1120.54 കോടി ദ്യുതി പദ്ധതിയ്ക്ക് 400 കോടി. വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി. ഇടത്തരവും വലുതുമായ വ്യവസായങ്ങൾക്ക് 773.09 കോടി. കൊച്ചി മറൈൻ ഡ്രൈവിൽ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം. കശുവണ്ടി വ്യവസായത്തിന് 53.36 കോടി. കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി കാഷ്യു ബോർഡിന് റിവോൾവിംഗ് ഫണ്ടായി 40.81 കോടി.

കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി. റബ്ബർ സബ്‌സിഡി 180 രൂപയാക്കി ഉയർത്തി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും. സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി. കയർ വ്യവസായത്തിന് 107.64 കോടി. ഖാദി വ്യവസായത്തിന് 14.80 കോടി കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി. നിക്ഷേപ പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് 22 കോടി. സ്റ്റാർട്ടപ്പ് സപ്പോർട്ട് ഉദ്യമങ്ങൾക്കായി 6 കോടി 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയിൽ അങ്കണവാടി ജീവനക്കാർക്ക് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ധനകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകൾക്കായി ഓഫീസ് കോംപ്ലക്‌സ് തിരുവനന്തപുരത്ത് നിർമ്മിക്കും. സർക്കാർ ജീവനക്കാർക്ക് അവർ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തിൽ അന്വിറ്റി എന്ന പുതിയ പദ്ധതി നടപ്പിലാക്കും.

ലൈഫ് സയൻസ് പാർക്കിന് 35 കോടി. കേരള റബ്ബർ ലിമിറ്റഡിന് 9 കോടി. വൻകിട പശ്ചാത്തല വികസന പദ്ധതികൾക്കായി 300.73 കോടി. കിൻഫ്രയ്ക്ക് 324.31 കോടി കെൽട്രോണിന് 20 കോടി. വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി. കേരള സ്‌പേസ് പാർക്കിന് 52.50 കോടി. സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ കൂടി കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയ്ക്ക് 23.51 കോടി. ഗ്രാഫീൻ അധിഷ്ഠിത ഉൽപ്പന്ന വികസനത്തിന് 260 കോടി. ഗതാഗത മേഖലയ്ക്ക് 1976.04 കോടി. കൊല്ലം തുറമുഖം പ്രധാന നോൺ മേജർ തുറമുഖമാക്കി വികസിപ്പിക്കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ അനുവദിക്കും. ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും. പങ്കാളിത്ത പെൻഷൻ പദ്ധതിയ്ക്ക് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി. റബ്ബർ സബ്‌സിഡി 180 രൂപയാക്കി ഉയർത്തി.

നഗര വികസന പരിപാടികൾക്ക് 961.14 കോടി. ബി.ഡി, ഖാദി, മുള, ചൂരൽ, മത്സ്യബന്ധനവും സംസ്‌കരണവും കശുവണ്ടി, കയർ, തഴപ്പായ കരകൗശല നിർമ്മാണ തൊഴിലാളികൾക്ക് ധനസഹായത്തിന് 90 കോടി. പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി. പട്ടിക വർഗ്ഗ വികസനത്തിന് 859.50 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി. മുന്നാക്ക വിഭാഗ ക്ഷേമത്തിന് 35 കോടി. കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകൾ. 3 വർഷത്തിനുള്ളിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനുള്ള പരിപാടികൾ. വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താൻ പ്രത്യേക ഡെവലപ്‌മെന്റ് സോണുകൾ. ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ പി.ജി പൂർത്തിയാക്കുന്നവർക്ക് ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കും. ഇങ്ങനെ വാഗ്ദാനങ്ങളുടെ ഒരു തള്ള് തന്നെയുണ്ട് ബജറ്റിൽ.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഈ തള്ള് എന്ന് ഓർക്കണം. ഈ ബജറ്റിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയം റബ്ബർ സബ്‌സിഡി 180 രൂപയാക്കി ഉയർത്തി എന്നതാണ്. ഒട്ടും മനസിലാകാത്ത കാര്യം 180 രൂപ ലഭിച്ചാൽ റബർ കർഷകന് ആശ്വാസമോ എന്നതാണ്. ഒരു ശരാശരി റബ്ബർ കർഷകൻ്റെ ഉല്പാദന ചിലവിൻ്റെ അടുത്തു വരുമോ ഇത്. മക്കൾക്ക് സർക്കാർ ജോലി / ഗൾഫ് - യൂറോപ്യൻ രാജ്യങ്ങളിലും ജോലി ഒന്നും ഇല്ലാത്ത ഒരു ശരാശരി കർഷകന് ഈ തുക കൊണ്ടു ജീവിയ്ക്കാൻ പറ്റുമോ?. റബ്ബർ ബോർഡു പറയുന്ന പോലെ തന്നെ റബ്ബർ കൃഷി ചെയ്യുന്ന കർഷകൻ്റെ കാര്യം ആണ് പറയുന്നത്. *ഒരു തൊഴിലാളിയുടെ കൂലി വളം വില - കീടനാശിനികൾ /കുമിൾനാശിനികൾ /തുരിശു /കക്കാ / ജൈവ വളങ്ങൾ etc .മറ്റ് ചിലവുകൾ ഉൾപ്പെടെ കണക്കു കൂട്ടിയാൽ ഈ180 രൂപാ ആശ്വാസമാണോ? റബ്ബർ കർഷകൻ്റെ കണ്ണീർ ആണ് അതിരാവിലെ ചിരട്ടയിൽ വീഴുന്നതു. റബ്ബർ കർഷകരെ രക്ഷിയ്ക്കാൻ ആണോ ഈ സബ്സിഡി എന്ന് മന്ത്രി സ്വയം ഒന്ന് വിലയിരുത്തിയാൽ നന്നായിരുന്നു.

ഇതാണോ കർഷൻ്റെ രക്ഷയ്ക്കു വേണ്ടി നിലകൊള്ളുന്നത്? ദുഃഖം തോന്നുന്നു. കേന്ദ്രസർക്കാർ ഇനിയും അവഗണിച്ചാൽ പ്ലാൻ ബി തയാറാക്കുമെന്ന് മന്ത്രി പറയുന്നു. ശരിക്കും സാമ്പത്തിക പ്രതിസന്ധിയിലൂടെ സർക്കാർ നടന്നു നീങ്ങുമ്പോൾ എന്ത് പ്ലാൻ ബി. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൃത്യമായി ശമ്പളം കൊടുക്കാൻ പോലും ആകുന്നില്ല. മുൻപ് എല്ലാം ഗൗരവമായ ഒരു കാര്യം ആയിരുന്നു ബജറ്റ്. അതിനെ കോമഡി വത്ക്കരിക്കുന്നപോലെയാണ് ഇതൊക്കെ കേൾക്കുമ്പോൾ തോന്നുന്നത്. അതോ, ഇനി സംസ്ഥാന സർക്കാരിന് സാധാരണക്കാരൻ എത്ര രൂപ അധിക നികുതി കൊടുക്കണോ എന്ന് തയാറാക്കുന്ന പദ്ധതിയാണോ ഈ പ്ലാൻ ബി. കൊറോണ സമയത്ത് 2000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച ഈ നാട്ടിൽ ഇത് അല്ല ഇതിനപ്പുറവും നടക്കും. അത് കണ്ട് കൈയ്യടിക്കാനും ചില ആളുകളെയും കിട്ടും .കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് എത്ര നടപ്പിൽ വന്നുപോലും. 6 മാസമായി മുടങ്ങി കിടക്കുകയാണ് ക്ഷേമ പെൻഷൻ . അതിൻ്റെ കാര്യത്തിൽ പോലും ഒരു തീരുമാനം ഈ ബജറ്റിൽ ഇല്ല.

ശരിക്കും പറഞ്ഞാൽ കേരള ബജറ്റ് ഒരു കോമഡി എന്ന് പറയേണ്ടി വരും. ശരിക്കും പറ്റിക്കൽ ബജറ്റ്. ഖജനാവിൽ പണമില്ല. പക്ഷേ, വൻ പ്രഖ്യാപനങ്ങൾ മാത്രം. കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് ഒന്നും നടപ്പാക്കിയിട്ടുമില്ല. അതൊക്കെ ഇപ്പോൾ സ്വപ്നങ്ങളിൽ മാത്രം. മാത്രമല്ല, രാഷ്ട്രീയ അടിമകൾ അതൊക്കെ എന്നെ മറന്നിരിക്കുന്നു. കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിലാണെന്നും കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകളെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ആമുഖമായി പറയുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേന്ദ്ര സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടത്, തകരില്ല കേരളം തളരില്ല കേരളം എന്ന് വ്യക്തമാക്കി മുന്നോട്ട് പോകണമെന്നും മന്ത്രി പറയുകയുണ്ടായി.

ശരിക്കും പറഞ്ഞാൽ ആനയ്ക്ക് ആനയുടെ വലുപ്പം അറിയാൻ പറ്റുന്നില്ലെന്ന് പറയുന്നതുമ്പോലെ പൂജ്യത്തിൻ്റെ വില അറിയാൻ പറ്റാത്ത ഒരു ധനമന്ത്രിയെയാണ് ഈ ബജറ്റ് അവതരണത്തിലൂടെ കാണാൻ സാധിക്കുന്നത്. മന്ത്രി ഇനിയെങ്കിലും ജനങ്ങളെ പരിഹസിക്കരുത്. സ്വയം ആക്ഷേപ ഹാസ്യ കഥാപാത്രമാകുകയുമരുത്. ജനം വിഡ്ഡിയല്ലെന്ന് മനസിലാക്കുക. കഴിഞ്ഞ കാലങ്ങളിൽ ഇത്രത്തോളം ഒരു ബജറ്റ് അവതരണം പരിഹസിക്കപ്പെട്ടിട്ടില്ല, ഒപ്പം ഒരു ധനമന്ത്രിയും. സോഷ്യൽ മീഡിയായിലൂടെ നിഷ്പക്ഷ ജനം പ്രതികരിക്കുന്നത് കണ്ടെങ്കിലും സർക്കാർ ധൂർത്തും മറ്റും തിരുത്തി നാടിനെ നല്ല ദിശയിൽ നടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുക. ബജറ്റിനെ അതിൻ്റെ ഗൗരവത്തിൽ കണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുക. അത് വെറും പ്രഹസനമാക്കരുത്. ശരിക്കും പറഞ്ഞാൽ ആനയ്ക്ക് ആനയുടെ വലുപ്പം അറിയാൻ പറ്റുന്നില്ലെന്ന് പറയുന്നതുമ്പോലെ പൂജ്യത്തിൻ്റെ വില അറിയാൻ പറ്റാത്ത ഒരു ധനമന്ത്രിയെയാണ് ഈ ബജറ്റ് അവതരണത്തിലൂടെ കാണാൻ സാധിക്കുന്നത്. എന്ന് പറയേണ്ടി വരും. മന്ത്രി ഇനിയെങ്കിലും ജനങ്ങളെ പരിഹസിക്കരുത്.

  
Farmers not enthused by Rs 10 hike in srubber support.



Keywords: Budget, Politics, LDF Govt, K. N. Balagopal, Rubber, Finance Minister, Central Govt, Tax, KIIFB, Kudumbashree, Fishing, Puttur, Social Media, Kasaragod, Idukki, Wayanad, Farmers not enthused by Rs 10 hike in rubber support.
< !- START disable copy paste -->

Post a Comment