ചൊവ്വാഴ്ച ഇന്‍ഡ്യന്‍ ടീമിന് നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോഹ്ലി, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ഷര്‍ദ്ദുല്‍ ഠാകൂര്‍ തുടങ്ങിയവര്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. നായകന്‍ രോഹിത് ശര്‍മയും മറ്റു ചില താരങ്ങളും കുടുംബവുമൊത്ത് സമയം ചിലവഴിച്ചു. ഇന്‍ഡ്യന്‍ പേസര്‍മാര്‍ക്കും ചൊവ്വാഴ്ച പൂര്‍ണ വിശ്രമം നല്‍കി.
പരിശീലനത്തിന് ശേഷം ഇന്‍ഡ്യന്‍ താരങ്ങള്‍ക്ക് ഉച്ചഭക്ഷണമായി സംഘാടകര്‍ നല്‍കിയത് തണുത്ത സാന്‍ഡ് വിചായിരുന്നു. പരിശീലനത്തിന് ശേഷം ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് നല്‍കിയതെന്നും കഠിനമായ പരിശീലനം കഴിഞ്ഞ് വരുമ്പോള്‍ സാൻഡ് വിച് മാത്രം മതിയാവില്ലെന്നും ഇന്‍ഡ്യന്‍ ടീം അംഗത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.
താരങ്ങളുടെ ഡ്രസിംഗ് റൂം മെനുവില്‍ പഴങ്ങള്‍, ഫലാഫില്‍, സാന്‍ഡ് വിച് എന്നിവ ഉള്‍പ്പെടുന്നു. ഇത് കളിക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല, മാത്രമല്ല അവര്‍ സിഡ്നി ക്രികറ്റ് ഗ്രൗന്‍ഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് തങ്ങളുടെ അതൃപ്തി അറിയിക്കുകയും ചെയ്തു.
കുറച്ച് കളിക്കാര്‍ക്ക് ഗ്രൗന്‍ഡില്‍ ഫലാഫില്‍ ഉണ്ടായിരുന്നു, ബാക്കിയുള്ളവര്‍ ഹോടെലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു.
Keywords: T20 World Cup: Team India finds falafel and ‘make your sandwich’ menu inadequate, Sidney, News, Sports, Cricket, Food, World.