Follow KVARTHA on Google news Follow Us!
ad

നേ­താ­വി­ന്റെ മരണം; മ­ക­ളു­ടെ കാ­മു­ക­നാ­യ ഡി.വൈ.എഫ്.ഐ. നേ­താ­വ് അ­റ­സ്റ്റില്‍

സി.പി.എം. ആര്യനാട് പാലൈക്കോണം ബ്രാഞ്ച് സെക്രട്ടറിയായി­രു­ന്ന എ.എസ്. ഗോപിയു­ടെ(52) മരണവുമായി ബന്ധപ്പെ­ട്ട് ഗോ­പി­യു­ടെ മ­ക­ളു­ടെ­കാ­മു­കനായ Thiruvananthapuram, CPM, Leader, Murder, Arrest, DYFI, Love, Gopi, Sabu,
Thiruvananthapuram, CPM, Leader, Murder, Arrest, DYFI, Love, Gopi,
തി­രു­വ­ന്ത­പുരം: സി.പി.എം. ആര്യനാട് പാലൈക്കോണം ബ്രാഞ്ച് സെക്രട്ടറിയായി­രു­ന്ന എ.എസ്.  ഗോപിയു­ടെ(52) മരണവുമായി ബന്ധപ്പെ­ട്ട് ഗോ­പി­യു­ടെ മ­ക­ളു­ടെ­കാ­മു­കനായ ഡി.വൈ.എഫ്. ഐ. പ്രവര്‍­ത്ത­കന്‍ സാ­ബുവും­, സ­ഹാ­യി മ­നോജും അ­റ­സ്റ്റി­ലായി. 2011 നവംബര്‍ എ­ട്ടി­നാ­ണ് ഗോ­പി­യെ കാ­ണാ­താ­യത്. തു­ടര്‍­ന്ന് ര­ണ്ടു­ദി­വ­സ­ത്തി­ന് ശേ­ഷം കോ­ട്ട­യ്ക്ക­കം കാ­വല്‍­പു­ര­മു­ക്കില്‍ ക­ര­മ­ന­യാ­റ്റില്‍ മു­ങ്ങി മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തു­ക­യാ­യി­രു­ന്നു. മ­ര­ണ­ത്തില്‍ സംശയം തോന്നി­യ നാ­ട്ടു­കാര്‍ കൊ­ല­പാ­ത­ക­മാ­ണെ­ന്ന് ആ­രോ­പിച്ച് ആ­ക്ഷന്‍ ക­മ്മി­റ്റി രൂ­പീ­ക­രി­ച്ചി­രു­ന്നു.

മകളുടെ പ്രണയവിവരം അറിയാവുന്നതുകൊണ്ട് എത്രയും വേഗം വിവാഹം ന­ട­ത്താ­നുള്ള ഗോപിയുടെ തീരു­മാ­ന­മാ­ണ് പ്ര­തി­ക്ക് കൊ­ല­പാത­കം ന­ട­ത്താന്‍ പ്രേ­ര­ണ­യാ­യത്. സംഭവ­ദി­വ­സം രാത്രി എ­ട്ട് മ­ണിക്ക് ഗോപിയും പ്രതിയായ സാബുവും മര­ണം ന­ട­ന്ന­താ­യി പ­റ­യു­ന്ന സ്ഥ­ലത്ത് ഉ­ണ്ടാ­യതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാ­ണ് വഴിത്തിരിവായത്. സംഭവദിവസം സുഹൃത്തിന്റെ കാര്‍ മനോജിനെ ഉപയോഗിച്ച് സാബു സ്ഥലത്തെത്തിച്ചതാ­യി പോലീ­സ് അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്ത­മായി. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ സാബു കുറ്റം സമ്മതി­ച്ചു. ഒരുമിച്ചു നടത്തിയ സ്ഥലകച്ചവടത്തിന്റെ കമ്മീഷന്‍ നല്‍കാമെന്നു വിശ്വസി­പ്പി­ച്ചാണ് ഗോപിയെ സാ­ബു ല­ക്ഷ്യ സ്ഥാ­ന­ത്തെ­ത്തി­ച്ച്­ത്. പിന്നീ­ട് കരമനയാറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

Keywords: Thiruvananthapuram, CPM, Leader, Murder, Arrest, DYFI, Love, Gopi, Sabu, Manoj, Action Committee, Daughter, Mobile Tower, Police, Investigation, Kerala, Malayalam News. 

Post a Comment