ഈ അഞ്ച് താരങ്ങൾ ഒഴികെ മറ്റാർക്കും രണ്ടക്കം തൊടാനായില്ല. രവീന്ദ്ര ജഡേജ ഒമ്പത് റൺസും മുഹമ്മദ് ഷമി ആറ് റൺസും ശ്രേയസ് അയ്യരും ശുഭ്മാൻ ഗില്ലും നാല് റൺസ് വീതവും നേടി പുറത്തായി. ജസ്പ്രീത് ബുംറയ്ക്ക് ഒരു റൺസ് മാത്രമാണ് നേടാനായത്. ഒമ്പത് റൺസെടുത്ത മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡും രണ്ട് വീതവും ഗ്ലെൻ മാക്സ്വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഓസ്‌ട്രേലിയയുടെ ബൗളർമാരും ഫീൽഡർമാരും ശക്തരായ ഇന്ത്യൻ ടീമിനെ കെട്ടുകെട്ടിച്ചു. 11 നും 40 നും ഓവറുകൾക്കിടയിൽ രണ്ട് ബൗണ്ടറികൾ മാത്രമാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് അടിക്കാൻ കഴിഞ്ഞത്.
ഈ ലോകകപ്പിൽ ഇന്ത്യ ഇതുവരെ ഒരു മത്സരവും തോറ്റിട്ടില്ല. അതിനാൽ മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ബൗളർമാരിൽ പ്രതീക്ഷ പുലർത്തുകയാണ് ഇന്ത്യൻ ആരാധകർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ് തുടങ്ങിയ പ്രമുഖർ മത്സരം വീക്ഷിക്കാൻ എത്തിയിട്ടുണ്ട്.
Keywords: India, Cricket, World Cup, Sports, Muhammad Shami, Virat Kohli, Australia, Bowlers, Batsman, Wicket, Can IND Still Win World Cup After Posting 240 In 50 Overs?.