'കോര്‍പറേറ്റ് പര്‍ചേസിങിലൂടെ എല്ലാ കംപനിയുടെയും ഉല്‍പന്നങ്ങള്‍ ചുരുങ്ങിയ വിലയ്ക്കു നല്‍കാമെന്നു കംപനി വിശ്വസിപ്പിച്ചിരുന്നു. അഥവാ സംരഭം മുന്‍പോട്ടു പോയില്ലെങ്കില്‍ മുടക്ക് മുതല്‍ തിരികെ നല്‍കാമെന്നും കരാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഹൈറിച് വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനാല്‍ പൂവ്വത്തെ സൂപര്‍ മാര്‍കറ്റ് അടച്ചുപൂട്ടേണ്ട സ്ഥിതി വന്നു. ഇതേ തുടർന്ന് ഹൈറിച് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാമെന്നു പറഞ്ഞിരുന്നു. എന്നാല്‍ മൂന്ന് ലക്ഷം രൂപ മാത്രം നല്‍കി വഞ്ചിച്ചുക്കുകയായിരുന്നു', പരാതിക്കാർ പറഞ്ഞു. സൂപര്‍ മാര്‍കറ്റ് നടത്തിപ്പുകാരനായ പ്രമോടര്‍ സാജന്‍ ജോസാണ് തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ചു പരാതി നല്‍കിയത്.
Keywords: News, News-Malayalam-News, Kerala,Crime, One more case against Highrich company.