സമയം
ഇംഗ്ലീഷ് കലണ്ടറിലെ ഏപ്രിൽ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ വരുന്ന മലയാളം കലണ്ടറിലെ മേടം മാസത്തിലാണ് പൂരം ആഘോഷിക്കുന്നത്. കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർധ രാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷം.
സംഘടിപ്പിക്കുന്നത് 10 ക്ഷേത്രങ്ങൾ ചേർന്ന്
പാറമേക്കാവ്, തിരുവമ്പാടി കണിമംഗലം, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കംപള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തിലകാവ് തുടങ്ങി 10 ക്ഷേത്രങ്ങള്‍ ഒന്നിച്ചാണ് പൂരാഘോഷങ്ങള്‍ നടത്തുന്നത്.
പ്രധാന ആകർഷണങ്ങൾ
പൂര ദിവസം രാവിലെ 11 - ന് തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിലെ വരവ്, ഉച്ച തിരിഞ്ഞ് മൂന്നിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, അന്നു വൈകിട്ട് സ്വരാജ് റൗണ്ടില്‍ കുടമാറ്റം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. രാത്രി എഴുന്നള്ളിപ്പിന് ശേഷം കരിമരുന്നു പ്രയോഗവും ഉണ്ടാകും.
ആനകൾ
തൃശൂർ പൂരത്തിൽ ആനകൾക്ക് വലിയ പങ്കുണ്ട്. നെറ്റിപ്പട്ടം, അതിശയിപ്പിക്കുന്ന കോലം, അലങ്കാര മണികൾ, ആഭരണങ്ങൾ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റവും ദൃശ്യാനുഭവമാണ്.
30 ആനകൾ പ്രധാന പൂരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നു.
പൂരവിളംബരം
പൂരവിളംബരം എന്നൊരു ആചാരമുണ്ട്, ആഭരണങ്ങളാൽ അലങ്കരിച്ച ആന നെയ്തലക്കാവിലമ്മയുടെ വിഗ്രഹവുമായി വടക്കുംനാഥൻ ക്ഷേത്രത്തിന്റെ തെക്കേ പ്രവേശന കവാടം തള്ളി തുറക്കുന്നതാണ് ഇത്. രാവിലെ നെയ്തലക്കാവ് ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടക്കും. ശേഷം വടക്കുംനാഥന്‍ ക്ഷേത്രത്തിലേക്കുള്ള നെയ്തലക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത് ആരംഭിക്കും.
വെടിക്കെട്ട്
തൃശൂർ പൂരത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് വെടിക്കെട്ട്. രണ്ട് റൗണ്ട് വെടിക്കെട്ട് ഉണ്ട്. ആദ്യത്തേത്, സാമ്പിൾ വെടിക്കെട്ട്, പൂരത്തിന്റെ കൊടിയേറ്റം കഴിഞ്ഞ് നാലാം ദിവസം നടക്കുന്നു, രണ്ടാമത്തേത് പൂരത്തിന്റെ പ്രധാന ദിവസമാണ്. വെളുപ്പിന് മൂന്നു മണിയോടെയാണ് ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്. തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്കാണ് വെടിക്കെട്ട് നടത്താനുള്ള അവകാശം.
പൂരം ഒരു ദിവസത്തെ പരിപാടി മാത്രമാണെങ്കിലും തൃശൂർ പൂരം എല്ലാ വർഷവും നിരവധി ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കുന്നു. മദ്ദളം, ഇടക്ക, തിമില, ചെണ്ട, കൊമ്പ് തുടങ്ങിയ പരമ്പരാഗത വാദ്യോപകരണങ്ങൾ അടങ്ങുന്ന വാദ്യമേളമാണ് തൃശൂർ പൂരത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. ഹൈന്ദവ ആഘോഷമാണെങ്കിലും മുസ്ലീം, ക്രിസ്ത്യൻ സമൂഹങ്ങൾ വിവിധ രീതികളിൽ ഉത്സവത്തിൽ സജീവമായി പങ്കെടുക്കുന്നു.
മഠത്തിൽ വരവ്
തൃശൂർ പൂരത്തിലെ പ്രധാന പരിപാടികളിലൊന്നാണ് 'മഠത്തിൽ വരവ്'. ഇതിൽ 200-ലധികം കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വംമഠത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് ഇത്. ഈ എഴുന്നള്ളിപ്പിന്റെ തുടക്കത്തിലുള്ള പഞ്ചവാദ്യം വളരെ പ്രശസ്തമാണ്.
പകൽ പൂരം
ഏഴാം ദിവസമായ പൂരത്തിന്റെ അവസാന ദിവസത്തെ പകൽ പൂരം എന്ന് വിളിക്കുന്നു. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം ഉച്ചയോടെ അവസാനിക്കുന്നു. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ സമാപിക്കുന്നു.
Keywords: News, Kerala, Thrissur, Thrisur Pooram Religion, Facts, Temple, Festival, Elephant, Thrissur Pooram: Interesting facts about Kerala's largest temple festival.
< !- START disable copy paste -->