ലക്‌നൗ: (www.kvartha.com 20.08.2019) മാതാവിന്റെ അനുവാദത്തോടെ മകളെ പിതാവ് പീഡിപ്പിച്ചത് 15 വര്‍ഷം. സമാനമായ വിധിയില്‍ നിന്ന് അനുജത്തിയെ രക്ഷിക്കാന്‍ പരാതിയുമായി സഹോദരി പോലീസിനെ സമീപിച്ചു. ലക്‌നൗക്ക് സമീപത്തെ ചിന്‍ഹാട്ട് സ്വദേശിയായ 22കാരിയാണ് തന്റെ ഇളയ സഹോദരിയെയും പിതാവ് പീഡിപ്പിച്ചതോടെ പരാതിയുമായെത്തിയത്.
അമ്മയുടെ അനുവാദത്തോടെയാണ് പീഡനമെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 44കാരനായ പിതാവിനെതിരെ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാണ്. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് മാതാവിനെതിരെ കേസെടുത്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ആറാം വയസ്സുമുതല്‍ പിതാവ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി എന്‍ജിഒ അംഗങ്ങളോട് പറഞ്ഞു.
തന്റെ വിധിയാണെന്ന് കരുതി എല്ലാം സഹിച്ചെന്നും എന്നാല്‍, അനുജത്തിയെയും പീഡിപ്പിക്കാന്‍ തുടങ്ങിയത് സഹിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ബന്ധുക്കള്‍ക്കും രണ്ട് സഹോദരന്മാര്‍ക്കും സംഭവം അറിയമെങ്കിലും ആരും അയാളെ എതിര്‍ക്കില്ലെന്നും പെണ്‍കുട്ടി പറയുന്നു. മൂത്ത പെണ്‍കുട്ടി എന്‍ജിഒയെ സമീപിച്ചതിനെ തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടികളെ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തി ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lucknow, News, National, Molestation, Criminal Case, Crime, Daughters, Complaint, Police, Father, Arrest, Molestation case against father, 22-year-old woman manages to save sister from similar fate
അമ്മയുടെ അനുവാദത്തോടെയാണ് പീഡനമെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 44കാരനായ പിതാവിനെതിരെ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാണ്. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് മാതാവിനെതിരെ കേസെടുത്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ആറാം വയസ്സുമുതല്‍ പിതാവ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി എന്‍ജിഒ അംഗങ്ങളോട് പറഞ്ഞു.
തന്റെ വിധിയാണെന്ന് കരുതി എല്ലാം സഹിച്ചെന്നും എന്നാല്‍, അനുജത്തിയെയും പീഡിപ്പിക്കാന്‍ തുടങ്ങിയത് സഹിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ബന്ധുക്കള്‍ക്കും രണ്ട് സഹോദരന്മാര്‍ക്കും സംഭവം അറിയമെങ്കിലും ആരും അയാളെ എതിര്‍ക്കില്ലെന്നും പെണ്‍കുട്ടി പറയുന്നു. മൂത്ത പെണ്‍കുട്ടി എന്‍ജിഒയെ സമീപിച്ചതിനെ തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടികളെ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തി ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lucknow, News, National, Molestation, Criminal Case, Crime, Daughters, Complaint, Police, Father, Arrest, Molestation case against father, 22-year-old woman manages to save sister from similar fate