ലക്‌നൗ: (www.kvartha.com 16.07.2018) വിവാഹ ആഘോഷങ്ങള്‍ക്ക് മേല്‍ജാതിക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനും യുവതിക്കും പോലീസ് കാവലില്‍ മാംഗല്യം. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. നിയമവിദ്യാര്‍ത്ഥികൂടിയായ സഞ്ജയ് ജാദവാണ് തന്റെ വിവാഹ ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ച മേല്‍ജാതിക്കാരായ ഠാക്കൂര്‍ വിഭാഗത്തിനെതിരെ ജില്ലാഭരണകൂടത്തെ പരാതിയുമായി സമീപിച്ചത്.
ദളിത് വിഭാഗക്കാരായ സഞ്ജ(27)യുടെയും ശീതളി(18)ന്റെയും വിവാഹചടങ്ങുകളാണ് ഠാക്കൂര്‍ വിഭാഗം തടഞ്ഞത്. ഘോഷയാത്ര കടന്നു പോകുന്നത് തങ്ങളുടെ വസതികള്‍ക്ക് മുന്നിലൂടെയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഠാക്കൂര്‍ വിഭാഗത്തിന്റെ വാദം. മാത്രമല്ല വിവാഹത്തിന് ആഘോഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്നും ലളിതമായി നടത്തണമെന്നുമായിരുന്നു ഇവരുടെ പിടിവാശി.
ഇതിനെതിരെ സഞ്ജയ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോക്കല്‍ പോലീസിന്റെ സഹായം തേടാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അതില്‍ പ്രയോജനമില്ലെന്ന് കണ്ട യുവാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരാതി അയക്കുകയും ആവശ്യം നേടാനായി തുടര്‍ച്ചയായി പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുകയും ചെയ്തു.
ഒടുവില്‍ ജില്ലാഭരണകൂടം തന്നെ പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു. ഇരുവിഭാഗക്കാരുമായി ചര്‍ച്ച നടത്തിയ അധികാരികള്‍ വിവാഹ ആഘോഷങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നവും സൃഷ്ടിക്കില്ലെന്ന് ഠാക്കൂര്‍ വിഭാഗത്തില്‍ നിന്നും ഉറപ്പ് നേടി. പിന്നീട് 350ല്‍ അധികം വരുന്ന പോലീസുകാരുടെ അകമ്പടിയിലായിരുന്നു വിവാഹഘോഷയാത്ര നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ദളിത് വിഭാഗക്കാരായ സഞ്ജ(27)യുടെയും ശീതളി(18)ന്റെയും വിവാഹചടങ്ങുകളാണ് ഠാക്കൂര്‍ വിഭാഗം തടഞ്ഞത്. ഘോഷയാത്ര കടന്നു പോകുന്നത് തങ്ങളുടെ വസതികള്‍ക്ക് മുന്നിലൂടെയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഠാക്കൂര്‍ വിഭാഗത്തിന്റെ വാദം. മാത്രമല്ല വിവാഹത്തിന് ആഘോഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്നും ലളിതമായി നടത്തണമെന്നുമായിരുന്നു ഇവരുടെ പിടിവാശി.
ഇതിനെതിരെ സഞ്ജയ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോക്കല്‍ പോലീസിന്റെ സഹായം തേടാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അതില്‍ പ്രയോജനമില്ലെന്ന് കണ്ട യുവാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരാതി അയക്കുകയും ആവശ്യം നേടാനായി തുടര്‍ച്ചയായി പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുകയും ചെയ്തു.
ഒടുവില്‍ ജില്ലാഭരണകൂടം തന്നെ പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു. ഇരുവിഭാഗക്കാരുമായി ചര്‍ച്ച നടത്തിയ അധികാരികള്‍ വിവാഹ ആഘോഷങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നവും സൃഷ്ടിക്കില്ലെന്ന് ഠാക്കൂര്‍ വിഭാഗത്തില്‍ നിന്നും ഉറപ്പ് നേടി. പിന്നീട് 350ല്‍ അധികം വരുന്ന പോലീസുകാരുടെ അകമ്പടിയിലായിരുന്നു വിവാഹഘോഷയാത്ര നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 350 cops in tow, UP Dalit groom takes historic ride in village, Police, Marriage, Complaint, Religion, Police Station, High Court, News, Video, National.