ലണ്ടൻ: (www.kvartha.com 28.05.2017)എഫ് എ കപ്പ് ഫുട്ബോൾ കിരീടം ആഴ്സനലിന്. ആഴ്സനൽ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ചെൽസിയെ തോൽപിച്ചു. ഇതോടെ എഫ് എ കപ്പ് ഏറ്റവും കൂടുതൽ തവണ നേടുന്ന ടീമെന്ന റെക്കോർഡും ആഴ്സനൽ സ്വന്തമാക്കി.
അലക്സിസ് സാഞ്ചസിന്‍റെ ഗോളിലൂടെ അഞ്ചാം മിനിറ്റിൽ തന്നെ ആഴ്സനൽ മുന്നിലെത്തി. ആരോൺ റാംസേ ഓഫ് സൈഡായതിന് ലൈൻസ് മാൻ കൊടി ഉയർത്തിയെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഇതോടെ ചെൽസി താരങ്ങളുടെ എതിർപ്പ് ഫലം കാണാതെ പോയി. ചെൽസി ഗോളി കോർത്വയുടെ തകർപ്പൻ സേവുകൾ ആഴ്സനലിനെ ലീഡ് ഉയർത്തുന്നതിൽ നിന്ന് തടഞ്ഞു.
രണ്ടാംപകുതിയിൽ വിക്ടർ മോസസ് രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും കണ്ടതോടെ ചെൽസി പത്തുപേരായി ചുരുങ്ങി. എങ്കിലും ഡീഗോ കോസ്റ്റയുടെ ഗോൾ അവർക്ക് പ്രതീക്ഷ നൽകി. എഴുപത്തിയാറാം മിനിറ്റിലായിരുന്നു കോസ്റ്റയുടെ ഗോൾ. ലീഡുയർത്താനുള്ള ചെൽസി ശ്രമങ്ങൾ സീസണിൽ ആദ്യ മത്സരത്തിനിറങ്ങി പെർ മെറ്റസാർക്കർ വീണും കിടന്നും തടഞ്ഞു.
എഴുപത്തിയൊൻപതാം മിനിറ്റിൽ ചെൽസിയുടെ ഹൃദയം പിളർത്തി റാംസേയുടെ ഹെഡർ വലയിൽ തുളഞ്ഞുകയറി. ആഴ്സനലിന് പതിമൂന്നാം കിരീടം. ആർസൻ വെംഗറിന് കീഴിൽ ആഴ്സനലിന്‍റെ ഏഴാം കിരീടം. ഏറ്റവും കൂടുതൽ എഫ് എ കപ്പ് നേടുന്ന പരിശീലകൻ എന്ന റെക്കോർഡും വെംഗറിന് സ്വന്തമായി.
Image Credit: BBC
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Arsenal won the FA Cup for a record 13th time in a thrilling final by beating 10-man Chelsea, who were denied a league and cup double.The result means Arsene Wenger is the most successful manager in the competition's history with seven victories.
അലക്സിസ് സാഞ്ചസിന്‍റെ ഗോളിലൂടെ അഞ്ചാം മിനിറ്റിൽ തന്നെ ആഴ്സനൽ മുന്നിലെത്തി. ആരോൺ റാംസേ ഓഫ് സൈഡായതിന് ലൈൻസ് മാൻ കൊടി ഉയർത്തിയെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഇതോടെ ചെൽസി താരങ്ങളുടെ എതിർപ്പ് ഫലം കാണാതെ പോയി. ചെൽസി ഗോളി കോർത്വയുടെ തകർപ്പൻ സേവുകൾ ആഴ്സനലിനെ ലീഡ് ഉയർത്തുന്നതിൽ നിന്ന് തടഞ്ഞു.
രണ്ടാംപകുതിയിൽ വിക്ടർ മോസസ് രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും കണ്ടതോടെ ചെൽസി പത്തുപേരായി ചുരുങ്ങി. എങ്കിലും ഡീഗോ കോസ്റ്റയുടെ ഗോൾ അവർക്ക് പ്രതീക്ഷ നൽകി. എഴുപത്തിയാറാം മിനിറ്റിലായിരുന്നു കോസ്റ്റയുടെ ഗോൾ. ലീഡുയർത്താനുള്ള ചെൽസി ശ്രമങ്ങൾ സീസണിൽ ആദ്യ മത്സരത്തിനിറങ്ങി പെർ മെറ്റസാർക്കർ വീണും കിടന്നും തടഞ്ഞു.
എഴുപത്തിയൊൻപതാം മിനിറ്റിൽ ചെൽസിയുടെ ഹൃദയം പിളർത്തി റാംസേയുടെ ഹെഡർ വലയിൽ തുളഞ്ഞുകയറി. ആഴ്സനലിന് പതിമൂന്നാം കിരീടം. ആർസൻ വെംഗറിന് കീഴിൽ ആഴ്സനലിന്‍റെ ഏഴാം കിരീടം. ഏറ്റവും കൂടുതൽ എഫ് എ കപ്പ് നേടുന്ന പരിശീലകൻ എന്ന റെക്കോർഡും വെംഗറിന് സ്വന്തമായി.
Image Credit: BBC
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Arsenal won the FA Cup for a record 13th time in a thrilling final by beating 10-man Chelsea, who were denied a league and cup double.The result means Arsene Wenger is the most successful manager in the competition's history with seven victories.