ദുബൈ: (www.kvartha.com 21.03.2017) ഒന്നരവര്‍ഷത്തെ പ്രണയത്തിന് ശേഷം തായ് വാന്‍ യുവതിയെ കാസര്‍കോട് സ്വദേശി ജീവിത പങ്കാളിയാക്കി. കാസര്‍കോട് നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ അബ്ദുള്‍ ഇസ്ഹാഖാണ്(27) തായ്‌വാന്‍ സ്വദേശിനിയായ ഷഹ്‌റയെ ജീവിത സഖിയാക്കിയത്.
അബ്ദുല്‍ ഇസ്ഹാഖ് ദുബായിലെ ദേര സബ്ഖയില്‍ ആക്‌സിസ് മൊബൈല്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനം നടത്തുകയാണ്. ഷഹ്‌റ ദേരയിൽ തന്നെ ഒരു സ്ഥാപനത്തില്‍ സെയില്‍സ് ഗേളായിരുന്നു. ഒരിക്കൽ ഇസ്ഹാഖിന്റെ സ്ഥാപനത്തില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വന്ന ഷഹ്‌റ യുവാവുമായി പരിചയത്തിലാകുകയും പിന്നീട് ആ പരിചയം പ്രണയത്തിന് വഴിമാറുകയുമായിരുന്നു.
അബ്ദുല്‍ ഇസ്ഹാഖ് ദുബായിലെ ദേര സബ്ഖയില്‍ ആക്‌സിസ് മൊബൈല്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനം നടത്തുകയാണ്. ഷഹ്‌റ ദേരയിൽ തന്നെ ഒരു സ്ഥാപനത്തില്‍ സെയില്‍സ് ഗേളായിരുന്നു. ഒരിക്കൽ ഇസ്ഹാഖിന്റെ സ്ഥാപനത്തില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വന്ന ഷഹ്‌റ യുവാവുമായി പരിചയത്തിലാകുകയും പിന്നീട് ആ പരിചയം പ്രണയത്തിന് വഴിമാറുകയുമായിരുന്നു.
ഒന്നര വർഷത്തെ പ്രണയത്തിന് ശേഷം ഇസ്ഹാഖ് വീട്ടില്‍ അറിയിച്ചപ്പോള്‍ മാതാപിതാക്കള്‍ക്കും വിരോധമുണ്ടായിരുന്നില്ല. തുടർന്ന് യുവാവ് യുവതിയുടെ വീട്ടുകാരോടും കാര്യങ്ങൾ ധരിപ്പിച്ചു. അവരും പച്ച കൊടി കാട്ടിയതോടെ ഷെഹ്‌റയേയും കൂട്ടി അബ്ദുല്‍ ഇസ്ഹാഖ് കാസര്‍കോട്ടേക്ക് പോകുകയും വീട്ടുകാരുടെയും ബന്ധുക്കളുടെയും സഹകരണത്തോടെ കല്യാണം നടത്തുകയുമായിരുന്നു
നാടിനെയും നാട്ടുകാരെയും ഇഷ്ടപ്പെട്ട തായ്‌വാന്‍ യുവതി ഏറെ സന്തോഷത്തിലാണ് അബ്ദുല്‍ ഇസ്ഹാഖിന്റെ വീട്ടുകാരുമായി പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്ന ഷഹ്‌റ ഈ നാട് വിട്ട് എവിടേയും പോകാന്‍ മനസുവരുന്നില്ലെന്ന് തുറന്നുപറയാനും മടിച്ചില്ല. മധുവിധു ആഘോഷത്തിന് രണ്ടുപേരും തായ്‌വാനിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
നാടിനെയും നാട്ടുകാരെയും ഇഷ്ടപ്പെട്ട തായ്‌വാന്‍ യുവതി ഏറെ സന്തോഷത്തിലാണ് അബ്ദുല്‍ ഇസ്ഹാഖിന്റെ വീട്ടുകാരുമായി പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്ന ഷഹ്‌റ ഈ നാട് വിട്ട് എവിടേയും പോകാന്‍ മനസുവരുന്നില്ലെന്ന് തുറന്നുപറയാനും മടിച്ചില്ല. മധുവിധു ആഘോഷത്തിന് രണ്ടുപേരും തായ്‌വാനിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
Summary: One year of love, Taiwan girl reached Kasaragod to marry her better half. Their love started in Dubai. Abdul Ishakh who runs company in Deira met Shahra in his shop when she came to buy mobile phone.