Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news kvartha latest news
Showing posts with label National. Show all posts
Showing posts with label National. Show all posts

പോലീസ് പെട്രോളും ആസിഡും കുത്തിവെച്ച യുവാവ് മരിച്ചു

Written By kvarthakochi on Saturday, May 18, 2013 | 11:39 pm

ഈറ്റ: പോലീസുകാര്‍ പെട്രോളും ആസിഡും കുത്തിവെച്ചതിനെതുടര്‍ന്ന് യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഈറ്റ ജില്ലയിലാണ് സംഭവം നടന്നത്. ബല്‍ബീര്‍ ആണ് മരിച്ചത്. അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ യുവാവ് തന്നെയാണ് പോലീസ് ആസിഡും പെട്രോളും കുത്തിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കഴിഞ്ഞ മാസം നടന്ന ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ബല്‍ബീര്‍, ബനിഖാന്‍, എന്നിവരേയും മറ്റ് രണ്ട് പേരേയും പോലീസ് കസ്റ്റഡിയിലെടുത്തത്.

കുറ്റം സമ്മതിക്കാനായി ബല്‍ബീറിനേയും ബനിഖാനേയും പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഇതിനിടയിലാണ് പോലീസുകാര്‍ ഇരുവരുടേയും ദേഹത്ത് പെട്രോളും ആസിഡും കുത്തിവെച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തതോടെ ഇവരെ ജയിലിലേയ്ക്ക് മാറ്റി. ജയില്‍ വച്ച് ആരോഗ്യനില വഷളായതോടെ ബല്‍ബീറിനേയും ബനിഖാനേയും ഈറ്റയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബല്‍ബീറിന്റെ അവസ്ഥ മോശമായതോടെ അദ്ദേഹത്തെ ആഗ്രയിലേയ്ക്കും പിന്നീട് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റി. ഇതിനിടയിലാണ് ബല്‍ബീര്‍ മരണത്തിന് കീഴടങ്ങിയത്.
National news, Obituary, Etah, Alleged, Police brutality, Friday, Declaration, Western, UP, District, Etah, Injecting, Acid, Petrol, Reportedly, Extract, Confession,
സംഭവവുമായി ബന്ധപ്പെട്ട് നാലു പോലീസുകാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

SUMMARY: Etah: In a case of alleged police brutality, a man who died on Friday morning has, in a declaration to the media, accused cops in the western UP district of Etah of injecting him with acid and petrol, reportedly to extract a confession from him. He made this statement on camera from his hospital bed.

Keywords: National news, Obituary, Etah, Alleged, Police brutality, Friday, Declaration, Western, UP, District, Etah, Injecting, Acid, Petrol, Reportedly, Extract, Confession,
11:39 pm | 0 comments

മന്‍മോഹന്‍ സിംഗ് അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിക്കും. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണം ലഭിച്ചതിനെ തുടര്‍ന്നാണ് മന്‍മോഹന്‍ സിംഗ് അമേരിക്കയിലേക്ക് പോകുന്നതെന്ന്  പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അമേരിക്കയുടെ ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സിന്റെ  ഇന്ത്യ സന്ദര്‍ശന വേളയിലാണ് ഒബാമയുടെ ക്ഷണക്കത്ത് മന്‍മോഹന്‍ സിംഗിന് ലഭിച്ചത്. മന്‍മോഹന്‍ സിംഗ് ഒബാമയുടെ ക്ഷണം സ്വീകരിച്ചെന്നും വാഷിംഗ്ടണിലേയ്ക്ക് പോകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

 Prime Minister, Manmohan Singh , Washington, US Presidentഒബാമ പ്രസിഡന്‍ഡായിരിക്കെ രണ്ടാംതവണയാണ് മന്‍മോഹന്‍ സിംഗ് അമേരിക്കയിലേക്ക് പോവുന്നത്. ഇന്ത്യ - അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ യാത്ര.

Key Words: Prime Minister, Manmohan Singh , Washington, US President,  Barack Obama, Obama's invitation , US deputy secretary of state,  William Burns ,  New Delhi,  Prime Minister's visit to Washington,  United Nations General Assembly,  Obama's tenure.
9:21 pm | 0 comments

തീവ്രവാദിയെങ്കില്‍ തൂക്കിക്കൊല്ലൂ; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മഅദനിയുടെ കത്ത്

ബാംഗ്ലൂര്‍: നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനും കത്തയച്ചു. സത്യം കേള്‍ക്കാന്‍ തയാറാകാതെയാണ് ജുഡീഷ്യറി പെരുമാറുന്നതെന്നും തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെങ്കില്‍ തൂക്കിലേറ്റാമെന്നും കത്തില്‍ പറയുന്നു.

പതിറ്റാണ്ടുകളായി താന്‍ പീഡനങ്ങള്‍ സഹിക്കുകയാണ്. രാഷ്ട്രീയമായി പകപോക്കാന്‍ ബാംഗ്ലൂര്‍ പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണ്. ശാരീരികമായി അവശതയിലാണ്. ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. മുമ്പ് താന്‍ നടത്തിയ ചില പ്രസംഗങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി അത്തരം പ്രസംഗങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതാണ്. ആ ഉറപ്പ് ഇപ്പോഴും നല്‍കുന്നുവെന്നും 39 പേജുളള കത്തില്‍ മഅദനി വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ മഅദനിക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു പ്രമുഖ നേതാക്കളും കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവും മഅദനിക്ക് നീതി ലഭ്യമാക്കാനായി കര്‍ണാടക കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു.

Bangalore, Abdul Nasar Madani, Jail, Pranab Mukherjee, Manmohan Singh, Letter, National, Terrorist, Malayalam News, Kerala News, International News, National News, Gulf News, Health News2008 ജൂലൈ 25ന് ബാംഗ്ലൂരില്‍ നടന്ന സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ടാണ് മഅദനി വിചാരണ തടവുകാരനായി കഴിയുന്നത്. കര്‍ണാടക പരപ്പന അഗ്രഹാര ജയിലിലാണ് മഅദനി ഇപ്പോഴുളളത്. 2011 ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയും തള്ളപ്പെട്ടു.

Keywords: Bangalore, Abdul Nasar Madani, Jail, Pranab Mukherjee, Manmohan Singh, Letter, National, Terrorist, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:13 pm | 0 comments

കര്‍ണാടകയില്‍ 28 അംഗ മന്ത്രിസഭ അധികാരത്തില്‍ വന്നു

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബാംഗ്ലൂരിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 28 അംഗ മന്ത്രിസഭയില്‍ പുതുമുഖങ്ങളും മുന്‍ കാല മന്ത്രിമാരും ഉള്‍പ്പെടും. ആര്‍ വി ദേശ്പാണ്ഡെ, അഭിനേതാവും പ്രമുഖ രാഷ്ട്രീയനേതാവുമായ അംബരീഷ്, ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈറേ ഗൗഡ എന്നിവരും മന്ത്രിസഭയിലെ സജീവ സാന്നിദ്ധ്യങ്ങളാണ്.

National news, Bangalore, Karnataka, Government, Chief Minister, Siddaramaiah, 28 ministers, Sworn, State Cabinet, Governor, HR Bhardwaj, Raj Bhavan, Bangalore.പ്രമുഖ അഭിനേത്രി ഉമാശ്രീ മാത്രമാണ് മന്ത്രിസഭയിലെ ഏക പെണ്‍താരം. അതേസമയം മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് ശ്രദ്ധേയമായി. രണ്ടു മലയാളികളും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സ്ഥാനം പിടിച്ചു. കെ.ജെ.ജോര്‍ജും യു.റ്റി.ഖാദറുമാണ് മന്ത്രിസഭയിലെ മലയാളി സാന്നിധ്യം. ജോര്‍ജ് ഇതു മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരില്‍ 20 പേര്‍ക്ക് ക്യാബിനറ്റ് പദവി ലഭിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസാഭായോഗം നടക്കും. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു.

Related News:
യു.ടി. ഖാദര്‍ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു
SUMMARY: Bangalore: Karnataka's new government headed by Chief Minister Siddaramaiah took shape today when 28 ministers were sworn into the state Cabinet by Governor HR Bhardwaj at Raj Bhavan in Bangalore.

Keywords: National news, Bangalore, Karnataka, Government, Chief Minister, Siddaramaiah, 28 ministers, Sworn, State Cabinet, Governor, HR Bhardwaj, Raj Bhavan, Bangalore.
4:00 pm | 0 comments

കല്‍ക്കരി അഴിമതി അന്വേഷിക്കുന്ന സി.ബി.ഐ. ഉദ്യോഗസ്ഥര്‍ കൈകൂലിയുമായി അറസ്റ്റില്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി ഇടപാടിനെ കുറിച്ച അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തിലെ പോലീസ് സൂപ്രണ്ടും ഇന്‍സ്‌പെക്ടറും കോഴ വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായി. സി.ബി.ഐ.യുടെ  വിജിലന്‍സ് സംഘമാണ് ഇവരെ  അറസ്റ്റുചെയ്തത്. ഭൂമി തര്‍ക്കം സംബന്ധിച്ച് ഡെല്‍ഹി പോലീസില്‍ നല്‍കിയ പരാതി തന്റെ സ്വാധീനമുപയോഗിച്ച് പിന്‍വലിക്കുന്നതിന് വേണ്ടി  ബിസിനസുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിവേക് ദത്ത്  അറസ്റ്റിലായത്.

 ഏഴ് ലക്ഷം രൂപയാണ് കൊക്കൂലിയായി ഇയാള്‍ ബിസിനസുകാരനോട് ആവശ്യപ്പെട്ടത്. സി.ബി.ഐയുടെ സാമ്പത്തിക അന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് വിവേക് ദത്ത. എസ്.പി.യായ വിവേക് ദത്ത് കൈക്കൂലി വാങ്ങാന്‍ സാധ്യതയുള്ളതായി സി.ബി.ഐ. ആഭ്യന്തര വിജിലന്‍സ് സംഘത്തിന് നേരത്തേ രഹസ്യവിവരം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.  വെള്ളിയാഴ്ച രാത്രി വിവേക് ദത്ത് കൈക്കൂലി വാങ്ങുന്നതിനിടയില്‍ സി.ബി.ഐ. കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തിന് കല്‍ക്കരി ഇടപാട് അന്വേഷണവുമായി ബന്ധമില്ലെന്ന്
സി.ബി.ഐ. വ്യക്തമാക്കി.

Coal-scam, Corruption, Case, CBI, Arrest, New Delhi, Police, Complaint, Secret, അതിനിടെ സി.ബി.ഐ.യുടെ ആസ്ഥാനത്തിനു സമീപം വെച്ച് വിവേകിനുവേണ്ടി കൈക്കൂലി വാങ്ങുന്നതിനിടയില്‍  ഇന്‍സ്‌പെക്ടര്‍ രാജേഷിനെയും സി.ബി.ഐ അറസ്റ്റുചെയ്തു. കല്‍ക്കരി ഇടപാട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സുപ്രീംകോടതി അറിയാതെ മാറ്റരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍  സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കേണ്ടതുണ്ടെന്ന് സി.ബി.ഐ. വ്യക്തമാക്കി.

Keywords: Coal-scam, Corruption, Case, CBI, Arrest, New Delhi, Police, Complaint, Secret, Message, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:13 pm | 0 comments

അധ്യാപികയുടെ പീഡനമേറ്റ് വിദ്യാര്‍ഥി മരിച്ചു

കൊല്‍ക്കത്ത: അധ്യാപികയുടെ പീഡനമേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരന്‍ മരിച്ചു. ക്ലാസ്മുറിയില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വച്ചാണ് അധ്യാപികയായ ചംപ മൊണ്ഡല്‍ മൂന്നാം ക്ലാസുകാരനായ ബാപി ജോര്‍ദാറിനെ മര്‍ദിച്ചത്. കുട്ടിയുടെ തല ഭിത്തിയില്‍ ശക്തമായി ഇടിക്കുകയും ചെവി അടിച്ച് പൊട്ടിക്കുകയും ചെയ്തിരിരുന്നു.
Doctors
ബുധനാഴ്ചയാണ് സംഭവം. രക്തസ്രാവം നിലയ്ക്കാതെയാണ് കുട്ടി മരിച്ചത്. നരഹത്യക്ക് ടീച്ചറുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ രണ്ടുകുട്ടികളുടെ അമ്മയാണ്.

മാരകമായി പരിക്കേല്‍പിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കാനോ ആശുപത്രിയിലെത്തിക്കാനോ  അധ്യാപിക ശ്രമിച്ചില്ല. സ്‌കൂള്‍ വിട്ടതിന് ശേഷം മാത്രമാണ് കുട്ടിയെ വിട്ടയച്ചത്. ബസന്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Key Words: A teacher, Slapping, Class-III student,  Bapi Jourdar, Champa Mondal, Culpable homicide, School, Sunita Jouardar, Crime, Police, Case, Kolkata.
12:12 pm | 0 comments

ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ പൂട്ടിയിട്ട ഭര്‍ത്താവിന് 10 വര്‍ഷം കഠിന തടവ്

ഇന്‍ഡോര്‍:  ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ പൂട്ടിയ ഭര്‍ത്താവിനെ കോടതി 10 വര്‍ഷം കഠിന തടവിന് വിധിച്ചു. സോഹന്‍ ലാല്‍ ചൗഹാന്‍ എന്ന 45കാരനാണ് പ്രതി. ഇന്‍ഡോറിലാണ് സംഭവം.

ഐ പി സിയിലെ 326, 488 എ, വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പതിനായിരം രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.

കേസുമായി ബന്ധപ്പെട്ട് 201 ജൂലൈയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൗഹാന്റെ രണ്ട് മക്കളടക്കം 14 പേരെയാണ് പ്രതിക്കെതിരായ സാക്ഷികളായി പബ്ലിക് പ്രോസിക്യൂട്ടര്‍ ജ്യോതി തോമര്‍ കോടതിയില്‍ ഹാജരാക്കിയത്.

The district court , Rigorous imprisonment, Chastity lock, Special additional sessions judgeചൗഹാന്റെ ക്രൂരതയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായി. ഇതോടെയാണ് ക്രൂരകൃത്യങ്ങള്‍ പുറത്തായത്. ഭാര്യയുടെ വിവാഹേതര ബന്ധങ്ങള്‍ തടയാനാണ് സ്വകാര്യ ഭാഗങ്ങള്‍ പൂട്ടിയിട്ടതെന്നായിരുന്നു പ്രതിയുടെ വിശദീകരണം.

Key Words: The district court, Rigorous imprisonment, Chastity lock, Special additional sessions judge,  A K Singh , Sohan Lal Chouhan,  IPC, Public prosecutor, Jyoti Tomar,  Chouhan , Chouhan's cruelty, Extramarital relationship.
8:29 am | 0 comments

ലിയാഖത്ത് അലി ഷായ്ക്ക് ജാമ്യം അനുവദിച്ചു

Written By kvarthakochi on Friday, May 17, 2013 | 1:30 pm

ന്യൂഡല്‍ഹി: ഭീകരാക്രമണം നടത്താനെത്തിയതാണെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് പിടികൂടിയ മുന്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ ലിയാഖത്ത് അലി ഷായ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസ് അന്വേഷിക്കുന്ന നാഷണല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) ലിയാഖത്തിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി ജാമ്യം ലഭിക്കുകയായിരുന്നു.

മേയ് 13നാണ് ലിയാഖത്ത് ഷാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കേസില്‍ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ജമ്മുകശ്മീര്‍ പോലീസിന്റെ മുന്‍പാകെ കീഴടങ്ങാനായി ഇന്ത്യയിലെത്തിയ ലിയാഖത്ത് ഷായെ മാര്‍ച്ച് 20നാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് തിരിച്ചടിയായി ഹോളി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനെത്തിയ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനാണ് ലിയാഖത് ഷാ എന്നാണ് ഡല്‍ഹി പോലീസ് ആരോപിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ജമ്മുകശ്മീര്‍ പോലീസ് രംഗത്തെത്തിയതോടെ ഡല്‍ഹി പോലീസ് വെട്ടിലായിരുന്നു. 

കീഴടങ്ങാന്‍ അപേക്ഷ നല്‍കി അനുമതി വാങ്ങിയ ശേഷം കുടുംബത്തോടൊപ്പമാണ് ഷാ ഇന്ത്യയിലെത്തിയതെന്ന് കശ്മീര്‍ പോലീസ് തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള കിടമത്സരമാണ് 47കാരനായ ലിയാഖത് ഷായുടെ അറസ്റ്റിനു പിന്നിലെന്നും സൂചനയുണ്ടായിരുന്നു.
National news, Sketch, Checked, Guest house, Old Delhi, Left, AK-56 assault rifle, Two magazines, 30 cartridges, Three hand grenades, Liyaqat, Liyaqat Ali Shah, Hizbul Mujahideen militant, Delhi Police, Released, Sketch,

SUMMARY: New Delhi: A special NIA court granted bail to suspected Hizbul militant Liyaqat Shah on Friday, who was arrested for allegedly conspiring to carry out terror attacks in the national capital.

Keywords: National news, Sketch, Checked, Guest house, Old Delhi, Left, AK-56 assault rifle, Two magazines, 30 cartridges, Three hand grenades, Liyaqat, Liyaqat Ali Shah, Hizbul Mujahideen militant, Delhi Police, Released, Sketch,
1:30 pm | 0 comments

ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സമര്‍പിക്കും: അഭിഭാഷകന്‍ ദീപക് പ്രകാശ്

ന്യൂഡല്‍ഹി: ഐപിഎല്‍ ക്രിക്കറ്റില്‍ ഒത്തുകളി നടത്തിയ കുറ്റത്തില്‍  അറസ്റ്റിലായ മലയാളി പേസ്ബൗളര്‍ ശ്രീശാന്ത് ശനിയാഴ്ച ജാമ്യാപേക്ഷ സമര്‍പിക്കും. ശ്രീശാന്തിനെ കാണാന്‍ കുടുംബാംഗങ്ങള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ശ്രീശാന്തിനെ കാണാനുള്ള അനുമതി ലഭിക്കുകയാണെങ്കില്‍  വെള്ളിയാഴ്ച തന്നെ കുടുംബാംഗങ്ങള്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് ശ്രീശാന്തിന്റെ  അഭിഭാഷകന്‍ ദീപക് പ്രകാശ് പറഞ്ഞത്.

ശ്രീശാന്ത് അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ ഡെല്‍ഹി പോലീസ് വെള്ളിയാഴ്ച വിശദമായി ചോദ്യംചെയ്യും. വ്യാഴാഴ്ച  അറസ്റ്റിലായ താരങ്ങളെയും വാതുവയ്പുകാരെയും ഡെല്‍ഹി കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് വ്യക്തമായ സൂചന നല്‍കിയ ശേഷമാണ് ശ്രീശാന്തും, അജിത് ചന്ദിലയും അങ്കിത് ചവാനും ഒത്തുകളിച്ചതെന്നാണ് ഡെല്‍ഹി  പോലീസിന്റെ കണ്ടെത്തല്‍ .

Bail, Sreeshath, Cricket, Player, Arrest, Advocate, Family, Visit, New Delhi, Police, National, Kerala News,മേയ് ഒന്‍പതിന് നടന്ന മത്സരത്തില്‍ ഒത്തുകളിച്ച് ശ്രീശാന്ത് 40 ലക്ഷം വാതുവെപ്പുകാരില്‍ നിന്നും കൈപ്പറ്റിയെന്നാണ് കേസ്. ശ്രീശാന്ത് പോക്കറ്റില്‍ ടവല്‍ ഇട്ടാണ് ഒത്തുകളിക്ക് വാതുവയ്പുകാര്‍ക്ക് സൂചന കൊടുത്തതെന്നും ഡെല്‍ഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ വാതുവെപ്പുകാര്‍ക്ക് അധോലോകവുമായി ബന്ധമുണ്ടെന്നും ഇതിന്റെ
മുഖ്യ സൂത്രധാരന്‍ വിദേശത്താണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

Keywords: Bail, Sreeshath, Cricket, Player, Arrest, Advocate, Family, Visit, New Delhi, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

12:40 pm | 0 comments

ശ്രീശാന്ത് ഒരിക്കലും ഒത്തുകളി നടത്തില്ലെന്ന് സഹോദരന്‍

ന്യൂഡല്‍ഹി: ഐപിഎല്‍ ക്രിക്കറ്റില്‍ ഒത്തുകളി നടത്തിയതിന് അറസ്റ്റിലായ  ശ്രീശാന്തിനെ ന്യായീകരിച്ചുകൊണ്ട് സഹോദരന്‍ ദീപു ശാന്തന്‍. ശ്രീശാന്ത് ഒരിക്കലും ടീമിനെ ഒറ്റുക്കൊടുക്കില്ലെന്നാണ് ദീപു പറഞ്ഞത്.

ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് തെളിയിക്കാനായി എല്ലാ മലയാളികളുടെയും  പ്രാര്‍ത്ഥനയും പിന്തുണയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കണമെന്നും, കഴിഞ്ഞ ഏഴുവര്‍ഷമായി രാജ്യത്തിനു വേണ്ടി കളിക്കുന്ന താരമാണ് ശ്രീശാന്തെന്നും  പണത്തിനു വേണ്ടി ഒത്തുകളിക്കേണ്ട യാതൊരു ആവശ്യവും അദ്ദേഹത്തിനില്ലെന്നും ഇപ്പോള്‍ എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും ദീപു പറഞ്ഞു.

Sreeshath, Arrest, Brother, New Delhi, Family, Visit, National, Kerala News, International News, National News,ഇത്തരം ഒരു സംഭവം കുടുംബം നേരിടുന്നത് ആദ്യമായാണ്. അതിനാല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ശ്രീശാന്തിനെ കാണാന്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെത്തിയ ദീപു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. അഭിഭാഷകനൊപ്പം തനിക്കും വൈകിട്ടു സഹോദരനെ കാണാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ദീപു പറഞ്ഞു.

Keywords: Sreeshath, Arrest, Brother, New Delhi, Family, Visit, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:38 pm | 0 comments

സോഷ്യല്‍മീഡിയകളിലെ പരാമര്‍ശം: അറസ്റ്റിന് സുപ്രീംകോടതി നിബന്ധന

ന്യൂദല്‍ഹി: സോഷ്യല്‍മീഡിയ വെബ്സൈറ്റുകളില്‍ ‘അപകീര്‍ത്തി’ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിന്‍െറ പേരിലുള്ള അറസ്റ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്ന് ജസ്റ്റിസ് ബി.എസ്. ചൗഹാന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് നിര്‍ദേശിച്ചു.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കെ. റോസയ്യ, എം.എല്‍.എ. എ. കൃഷ്ണമോഹന്‍ എന്നിവര്‍ക്കെതിരെ ഫേസ്ബുക്കില്‍ കമന്‍റ് പോസ്റ്റ് ചെയ്തതിന്‍െറ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ജയ വിന്ദ്യാലയെ അറസ്റ്റ് ചെയ്തതിനെതിരെ നിയമ വിദ്യാര്‍ഥി നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി നിര്‍ദേശം.
ഇത്തരം കേസുകള്‍ കോടതി പരിഗണിക്കും വരെ അറസ്റ്റ് വിലക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ പരമോന്നത കോടതി കഴിഞ്ഞ ജനുവരി ഒമ്പതിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ അറസ്റ്റിന് മുമ്പ് പാലിച്ചുവെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

Supreme court, Social networking sites, Objectionable comments, Will not be arrestedബാല്‍താക്കറേയുടെ മരണത്തെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ഇട്ട പരാമര്‍ശങ്ങളുടെ പേരില്‍  പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധം ഉളവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരം അറസ്റ്റുകള്‍ക്ക് ഐ.ജി.പി, ഡി.സി.പി, എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ അനുമതി തേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. പുതിയ ഐ.ടി. ആക്ട് പ്രകാരം അപകീര്‍ത്തി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയുമാണ് ലഭിക്കുക.

Summary: The Supreme Court on Thursday directed that any person allegedly posting objectionable comments on social networking sites will not be arrested by the police without the permission of senior officers.
Taking up a plea filed a by law student seeking directions to the authorities not to take action against anybody for posting allegedly objectionable comments during the pendency of a case before the apex court pertaining to constitutional validity of Section 66A of the IT Act, the Bench of justices B S Chauhan and Dipak Misra ordered, "We direct the state governments to ensure compliance with the guidelines (issued by Centre) before making any arrest."

Keyword: Supreme court, Social networking sites, Objectionable comments, Will not be arrested
9:55 am | 0 comments

കീഴടങ്ങാനെത്തിയ സഞ്ജയ് ദത്തിനെ ജനക്കൂട്ടം വളഞ്ഞു

Written By kvarthakochi on Thursday, May 16, 2013 | 3:50 pm

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ ടാഡ കോടതി മുന്‍പാകെ കീഴടങ്ങാനെത്തിയ സഞ്ജയ് ദത്തിനെ ജനക്കൂട്ടം വളഞ്ഞു. മാധ്യമപ്രവര്‍ത്തകരടക്കം നൂറുകണക്കിനാളുകളാണ് സഞ്ജയ് ദത്തിനെകാത്ത് കോടതിവളപ്പിലെത്തിയത്. കാറില്‍ വന്നിറങ്ങിയ താരത്തിന് 20 മിനിറ്റിന് ശേഷമാണ് കോടതിക്കകത്തേയ്ക്ക് കടക്കാന്‍ കഴിഞ്ഞത്.

വ്യാഴാഴ്ച ഉച്ചയോടെ ബാന്ദ്രയിലെ വസതിയില്‍ നിന്നുമിറങ്ങിയ താരം ഭാര്യ മാന്യതയ്‌ക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തില്‍ ആരാധന നടത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തെ അനുഗമിച്ചു. രാവിലെ മുതല്‍ ബാന്ദ്രയിലെ വസതിയില്‍ നൂറുകണക്കിന് സന്ദര്‍ശകരാണ് താരത്തെ കാണാനെത്തിയത്.

കോടതിയില്‍ കീഴടങ്ങിയ താരത്തെ ആര്‍തര്‍ റോഡ് ജയിലിലേയ്ക്കാകും മാറ്റുക. ഇതിനുവേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പിന്നീട് സുരക്ഷ സംവിധാനങ്ങള്‍ ശക്തമായ പൂനെയിലെ യേര്‍വാഡ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് റിപോര്‍ട്ട്. ഇവിടെയാകും അദ്ദേഹം തന്റെ ശിഷ്ട ശിക്ഷാകാലാവധി പൂര്‍ത്തിയാക്കുക.
National news, Mumbai, Sanjay Dutt, White kurta, Jeans, Red tilak, Forehead, Surrendered, Mumbai court, Chaos, Court, Hundreds of people, Cameramen, Crowded, Car.

SUMMARY: Mumbai: Sanjay Dutt, in a white kurta and jeans and with a red tilak on his forehead, has surrendered at a Mumbai court. There was chaos at the court as hundreds of people, including cameramen, crowded his car. The actor was able to get out and make his way into the courtroom only after about 20 minutes and much difficulty.

Keywords: National news, Mumbai, Sanjay Dutt, White kurta, Jeans, Red tilak, Forehead, Surrendered, Mumbai court, Chaos, Court, Hundreds of people, Cameramen, Crowded, Car.
3:50 pm | 0 comments

മഹാസെന്‍ ചുഴലിക്കാറ്റ്: മിസോറാമിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

ഐസാവല്‍: വ്യാഴാഴ്ച രാത്രിയോടെ മഹാസെന്‍ ചുഴലിക്കാറ്റ് മിസോറാം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വീശിയടിക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സ്‌കൂള്‍ അധികാരികള്‍ക്ക് നല്‍കിയതായി സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി കെ ലാല്‍ങിങോല അറിയിച്ചു. അതേസമയം മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മഹാസെന്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരങ്ങളില്‍ ആഞ്ഞടിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്ന് തീരങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. മഹാസെന്‍ ചുഴലിക്കാറ്റ് തീരങ്ങളില്‍ വന്‍ നാശനഷ്ടം വരുത്താന്‍ ശേഷിയുള്ളതാണെന്നും ഇത് അപകടകാരിയാണെന്നും ബംഗ്ലാദേശ് അധികൃതര്‍ തീരനിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബേ ഓഫ് ബംഗാളില്‍ വടക്ക് കിഴക്ക് ദിശയിലായി സഞ്ചരിക്കുന്ന കാറ്റ് വ്യാഴാഴ്ച്ച ബംഗ്ലാദേശ് തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്.

ബംഗ്ലാദേശിനോട് ചേര്‍ന്ന് കിടക്കുന്ന മ്യാന്‍മാറും ചുഴലിക്കാറ്റിന്റെ ഭീഷണിയിലാണ്. മ്യാന്‍മാറില്‍ താഴ്ന്ന പ്രദേശമായ രാഖിനെ ജില്ലയിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ താമസിക്കുന്ന നൂറു കണക്കിന് റോഹിങ്ക്യകള്‍ ചുഴലിക്കാറ്റിനാല്‍ ബാധിക്കപ്പെട്ടേക്കാം. ബുദ്ധമതവിഭാഗക്കാരും റോഹിങ്ക്യകളും തമ്മിലുണ്ടായ വംശീയ കലാപത്തെ തുടര്‍ന്ന് പാര്‍പ്പിടങ്ങളും മറ്റും നഷ്ടപ്പെട്ടവരാണ് ഏറെയും.

National news, Aizawl, Cyclone Mahasen, Hit, Northeast state, Thursday, Mizoram government, Decided, Close, Schools, Friday, Declared, 12-hour, Holiday, Thursday.SUMMARY: Aizawl: With Cyclone Mahasen likely to hit the northeast state on Thursday night, the Mizoram government has decided to close all schools on Friday and declared a 12-hour holiday on Thursday.

Keywords: National news, Aizawl, Cyclone Mahasen, Hit, Northeast state, Thursday, Mizoram government, Decided, Close, Schools, Friday, Declared, 12-hour, Holiday, Thursday.
2:30 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

Google+ Followers

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash