തിരുവനന്തപുരം: (www.kvartha.com 15.10.2019) ജപ്തി ചെയ്തതിനു പിന്നാലെ സ്വന്തം വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടമ്മ. പാറശ്ശാല അയിര സ്വദേശി സെല്‍വിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ബാങ്ക് ഓഫ് ബറോഡ അധികൃതരെത്തി തിങ്കളാഴ്ച വീട് ജപ്തി ചെയ്യുകയായിരുന്നു. വിജയാ ബാങ്കില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സെല്‍വി ഭവനവായ്പ എടുത്തിരുന്നു.
വായ്പ എടുത്തതിന് ശേഷം ആറു ലക്ഷം രൂപ തിരിച്ചടച്ചതായി സെല്‍വി പറയുന്നു. വിജയാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ചതോടെ 12 ലക്ഷം രൂപ ഇനിയും തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്കുകാര്‍ ജപ്തിക്ക് ശ്രമിച്ചിരുന്നു. അന്ന് ജപ്തി ചെയ്ത വീടുതുറന്ന് പ്രദേശവാസികള്‍ തന്നെ സെല്‍വിയെ അവിടെ താമസിക്കാന്‍ സഹായിക്കുകയായിരുന്നു.
വായ്പ എടുത്തതിന് ശേഷം ആറു ലക്ഷം രൂപ തിരിച്ചടച്ചതായി സെല്‍വി പറയുന്നു. വിജയാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ചതോടെ 12 ലക്ഷം രൂപ ഇനിയും തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്കുകാര്‍ ജപ്തിക്ക് ശ്രമിച്ചിരുന്നു. അന്ന് ജപ്തി ചെയ്ത വീടുതുറന്ന് പ്രദേശവാസികള്‍ തന്നെ സെല്‍വിയെ അവിടെ താമസിക്കാന്‍ സഹായിക്കുകയായിരുന്നു.
എന്നാല്‍ ബാങ്കുകാര്‍ വീണ്ടുമെത്തി തിങ്കളാഴ്ച ജപ്തി ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സെല്‍വി വീടിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണിയുയര്‍ത്തിയത്. ഇവര്‍ തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. സെല്‍വിയുടെ ഭര്‍ത്താവ് കുറച്ചുനാളുകള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇവരുടെ മക്കള്‍ പഠനാവശ്യത്തിനായി മറ്റു സ്ഥലങ്ങളിലാണുള്ളതെന്നാണ് ലഭിച്ച വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Bank, Suicide Threat, House Wife, House, Suicide threatening after bankruptcy in Parassala
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Bank, Suicide Threat, House Wife, House, Suicide threatening after bankruptcy in Parassala