ജക്കാർത്ത: (www.kvartha.com 23.11.2017) പാമ്പിനെ പിടികൂടിയ ശേഷം നിലത്തടിച്ചു കൊന്ന യാത്രക്കാരൻ ശ്രദ്ധേയമാകുന്നു. ഇന്തോനേഷ്യയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുകയാണ്.
ബോഗൂരില്‍ നിന്നും ജക്കാർത്തയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് പാമ്പിനെ കണ്ടത്. ബാഗേജുകൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ കണ്ട യാത്രക്കാരൻ പോലീസിനെ അറിയിക്കുകയും ഉടൻ തന്നെ തീവണ്ടി നിർത്തുകയുമായിരുന്നു.
ഉടൻ തന്നെ യാത്രകാരിലൊരാളായ യുവാവ് പാമ്പിന്റെ വാലിന് പിടിക്കുകയും മുകളിൽ നിന്നും താഴെ വലിച്ചിട്ട് നിലത്തിട്ട ശേഷം അടിച്ചു കൊല്ലുകയുമായിരുന്നു.
കർശന സുരക്ഷാ ക്രമീകരണങ്ങളോടെ വന്ന ജീവനക്കാർ നോക്കി നിൽക്കെയാണ് യുവാവിന്റെ അതി സാഹസികമായ പ്രവർത്തി. പാമ്പിനെ കൊന്ന ശേഷം ഇയാൾ പുറത്തേക്കിട്ടു.
സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും യാത്രക്കാരിൽ ആരുടെയോ ബാഗിൽ കയറിയതാകാം പാമ്പെന്നും റയിൽവേ മന്ത്രാലായം അഭിപ്രായപ്പെട്ടു.
ബോഗൂരില്‍ നിന്നും ജക്കാർത്തയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് പാമ്പിനെ കണ്ടത്. ബാഗേജുകൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ കണ്ട യാത്രക്കാരൻ പോലീസിനെ അറിയിക്കുകയും ഉടൻ തന്നെ തീവണ്ടി നിർത്തുകയുമായിരുന്നു.
ഉടൻ തന്നെ യാത്രകാരിലൊരാളായ യുവാവ് പാമ്പിന്റെ വാലിന് പിടിക്കുകയും മുകളിൽ നിന്നും താഴെ വലിച്ചിട്ട് നിലത്തിട്ട ശേഷം അടിച്ചു കൊല്ലുകയുമായിരുന്നു.
കർശന സുരക്ഷാ ക്രമീകരണങ്ങളോടെ വന്ന ജീവനക്കാർ നോക്കി നിൽക്കെയാണ് യുവാവിന്റെ അതി സാഹസികമായ പ്രവർത്തി. പാമ്പിനെ കൊന്ന ശേഷം ഇയാൾ പുറത്തേക്കിട്ടു.
സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും യാത്രക്കാരിൽ ആരുടെയോ ബാഗിൽ കയറിയതാകാം പാമ്പെന്നും റയിൽവേ മന്ത്രാലായം അഭിപ്രായപ്പെട്ടു.
Summary: An Indonesian man who used his bare hands to kill a snake that was discovered slithering on a busy commuter train has become an Internet hero.The train made an emergency stop after the reptile was spotted lurking on a baggage rack in a carriage headed to Jakarta from Bogor.