Follow KVARTHA on Google news Follow Us!
ad

ആണ്‍കുട്ടികളോട് സംസാരിച്ച മകളെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു; മൃതദേഹത്തിന് തീവെച്ച് ആത്മഹത്യയാണെന്ന് സ്ഥാപിക്കാനും ശ്രമം

ഹൈദരാബാദ്: (www.kvartha.com 20.09.2017) ദുരഭിമാനക്കൊലയ്ക്ക് ഒരു ഇര കൂടി. തെലങ്കാനയില്‍ പതിമൂന്നുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു. ആണ്‍കുട്ടിNational, Murder, Hyderabad
ഹൈദരാബാദ്: (www.kvartha.com 20.09.2017) ദുരഭിമാനക്കൊലയ്ക്ക് ഒരു ഇര കൂടി. തെലങ്കാനയില്‍ പതിമൂന്നുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു. ആണ്‍കുട്ടികളോട് സംസാരിച്ചതാണ് കൊലപാതകത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

National, Murder, Hyderabad

മകളുടെ തല ഭിത്തിയിലിടിച്ചും കഴുത്ത് ഞെരിച്ചുമായിരുന്നു കൊലപാതകം. ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹത്തിന് തീയിട്ടു. കേസന്വേഷിച്ച പോലീസിന് മൃതദേഹത്തില്‍ മാത്രം അഗ്‌നിബാധയേറ്റതാണ് സംശയം ജനിപ്പിച്ചത്. സാധാരണഗതിയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്താല്‍ മരണ പരാക്രമത്തില്‍ ഓടി പല വസ്തുക്കള്‍ക്കും തീപിടിക്കും. എന്നാലിവിടെ മൃതദേഹത്തില്‍ മാത്രമാണ് അഗ്‌നിബാധയേറ്റത്. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ അന്വേഷണം പിതാവിനെതിരെ നീങ്ങുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: HYDERABAD: A 13-year-old girl has become one of the youngest victims of dishonour killing in Telangana, according to the state police. The teen was strangled and her head bashed on the wall by her father because she was 'friendly with boys', the Telangana Police said. The man then allegedly set fire to the body and tried to pass off the death as suicide.

Keywords: National, Murder, Hyderabad