Follow KVARTHA on Google news Follow Us!
ad

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്, വാദി പ്രതിയാകുമോ? കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണ്

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനയ്ക്ക് അറസ്റ്റിലായ നടന്‍ ദിലീപി Kerala, Kochi, Aluva, Angamali, Ernakulam, News, Dileep, Actress, attack, Molestation, Crime, Cinema, Actress attack case: Twist again
കൊച്ചി: (www.kvartha.com 15.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനയ്ക്ക് അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ പോലീസിന്റെ വാദങ്ങള്‍ പൊളിക്കുന്ന വിവരങ്ങള്‍ ദിലീപിന്റെ വിവാഹ മോചന ഹര്‍ജിയിലുണ്ടെന്ന് വിവരം. കുടുംബ കോടതിയിലിരിക്കുന്ന ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വന്നാല്‍ പോലീസിന്റെ ആരോപണങ്ങള്‍ മുഴുവന്‍ പൊളിയുമെന്നും വാദി പ്രതിയാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മഞ്ജുവുമായുള്ള വിവാഹബന്ധം തകരുന്നതിന് ആക്രമിക്കപ്പെട്ട നടി കാരണമായെന്നും ഇതിലുള്ള പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ വാദം. എന്നാല്‍ നടിയെ ആക്രമിക്കാന്‍ ആദ്യ ഗൂഢാലോചന നടന്നുവെന്ന് പോലീസ് ആരോപിക്കുന്ന 2013ല്‍ പോലും ദിലീപും മഞ്ജുവും ഒരുമിച്ചാണ് ജീവിച്ചിരുന്നത്. ഇക്കാര്യം കോടതിക്ക് പരിഗണിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം ആക്രമിക്കപ്പെട്ട നടി മഞ്ജു വാര്യരെ അറിയിച്ചതിന്റെ പകയാണ് 2013ലെ ഗൂഢാലേചാനയുടെ കാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അന്ന് മഞ്ജുവുമായി ഒന്നിച്ചു ജീവിച്ചിരുന്ന താരത്തിന് എന്തിന് ആക്രമിക്കപ്പെട്ട നടിയോട് പക തോന്നണമെന്നതാണ് പ്രധാന ചോദ്യം. ഇതോടെ പോലീസ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

Kerala, Kochi, Aluva, Angamali, Ernakulam, News, Dileep, Actress, attack, Molestation, Crime, Cinema, Actress attack case: Twist again


മാത്രമല്ല, മഞ്ജുവും ദിലീപും നല്‍കിയ ഹര്‍ജിയില്‍ കാവ്യാ മാധവനെക്കുറിച്ച് പ്രത്യേക പരാമര്‍ശമില്ല. വിവാഹമോചനത്തിലേക്ക് നയിച്ച വ്യക്തികളെക്കുറിച്ച് ഇരുവരുടെയും ഹര്‍ജികളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മഞ്ജുവിന്റെ സ്വകാര്യത മാനിച്ച് വിവാഹമോചന ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് ദിലീപ് പ്രത്യേക അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

ദിലീപിന്റെ് പേര് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹവുമായി ഭൂമി ഇടപാട് ഇല്ലായിരുന്നുവെന്ന് നടി പറഞ്ഞതും ദിലീപിന് അനുകൂലമായി മാറുമെന്നാണ് സൂചന. ആദ്യ ഗൂഢാലോചന നടന്നുവെന്ന് അന്വേഷണ സംഘം ആരോപിക്കുന്ന 2013ന് ശേഷം രണ്ട് വര്‍ഷം കൂടി കഴിഞ്ഞ് 2015ലാണ് ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞത്. മകളുടെ ഭാവി ഓര്‍ത്താണ് താന്‍ ഒന്നും പറയാത്തതെന്നും തന്നെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ ചില കാര്യങ്ങള്‍ പുറത്ത് പറയേണ്ടി വരുമെന്നും ദിലീപ് പറഞ്ഞിരുന്നു. വിവാഹ മോചനത്തിന് കാരണം കാവ്യ അല്ലെന്നും ആയിരുന്നെങ്കില്‍ കാവ്യയെ രണ്ടാം വിവാഹം കഴിക്കില്ലായിരുന്നെന്നും ദിലീപ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Keywords: Kerala, Kochi, Aluva, Angamali, Ernakulam, News, Dileep, Actress, attack, Molestation, Crime, Cinema, Actress attack case: Twist again