കഴിഞ്ഞ 10ന് രാവിലെയായിരുന്നു പരിശോധന.എന്നാൽ പഴകിയ ഭക്ഷണം പിടികൂടിയിട്ടില്ലെന്ന തരത്തിൽ ഓറൻജ് ഹോടെൽ അധികൃതർ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപക പ്രചരണങ്ങൾ നടത്തിയിരുന്നു. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തയാണെന്നായിരുന്നു പ്രധാന വാദം. ഇതേറ്റുപിടിച്ച് മറ്റ് ചില മാധ്യമങ്ങളും രംഗത്ത് എത്തി. എന്നാൽ ഹോടെലിന്റെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഉപയോഗ ശൂന്യമായ കോഴി വറുത്തതും, ഫ്രൈഡ് റൈസും, ബീഫ് വറുത്തതും പിടികൂടിയെന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ മഹസറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പഴകിയ ഭക്ഷണം വിൽക്കാൻ ശ്രമിച്ചതിന് 1510 രൂപ പിഴ ഈടാക്കിയതും രേഖകളിൽ വ്യക്തമാണ്. ശ്രദ്ധക്കുറവുമൂലം ഉണ്ടായ വീഴ്ച്ചകൾക്കുമേൽ കടുത്ത നടപടി സ്വീകരിക്കരുതെന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ ശ്രദ്ധിക്കുമെന്നും ഹോടെൽ ഉടമ ഹെൽത്ത് ഇൻസ്പെക്ടർക്ക് നൽകിയ മാപ്പപേക്ഷയിൽ എഴുതിയിട്ടുണ്ട്. കളയുവാൻ വച്ചിരുന്ന ഭക്ഷണ സാധനങ്ങളാണ് പിടികൂടിയത് എന്ന ന്യായവും ഈ വിശദീകരണത്തിലുണ്ട്.
പഴകിയ ഭക്ഷണവസ്തുക്കൾ പിടികൂടിയിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴി ഇതേ ഹോടെലുകൾ പ്രചാരണം നടത്തുന്നത് തെറ്റായ നടപടിയാണെന്ന് ആരോഗ്യ വിഭാഗം അധികൃതർ വിമർശിച്ചു. കട്ടപ്പന ഓറൻജ് ഹോടെലിന് പുറമേ പള്ളിക്കവലയിലെ പോർച് ഗ്രിലിൽ നിന്നും പഴകിയ സലാഡും ഒരു പാത്രം നിറയെ മയോനൈസുമാണ് പിടികൂടിയത്. പുതിയ ബസ് സ്റ്റാൻഡിലെ ശ്രീമഹി ഹോടെലിലാണ് വൃത്തിഹീനമായ കുടിവെള്ള ടാങ്ക് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഹെൽത് ഇൻസ്പെക്ടർ അറിയിച്ചു.
Keywords: Kattappana, Health, News, Investigates, Food, Raid, Idukki, Top-Headlines, More details of inspection conducted by health department in Kattappana are out.
< !- START disable copy paste -->