Follow KVARTHA on Google news Follow Us!
ad

രാജ്യാന്തര അശ്ലീല സിനിമാ റാകെറ്റിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് രാജ് കുന്ദ്രയെന്ന് മുംബൈ പൊലീസ്; ശില്‍പാ ഷെട്ടിക്കും ബിസിനസില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Cinema,Business,Actress,Technology,Arrested,Police,National,
മുംബൈ: (www.kvartha.com 21.07.2021) രാജ്യാന്തര അശ്ലീല സിനിമാ റാകെറ്റിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെന്ന് മുംബൈ പൊലീസ്. ശില്‍പാ ഷെട്ടിക്കും ബിസിനസില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായും മുംബൈ പൊലീസ് പറഞ്ഞു.

Raj Kundra, UK-based kin 'masterminded' global racket: Police, Mumbai, News, Cinema, Business, Actress, Technology, Arrested, Police, National

കുന്ദ്രയും ബന്ധുവായ പ്രദീപ് ബക്ഷിയും ഇന്‍ഡ്യയിലും യുകെയിലുള്ള കണ്ടന്റ് പ്രൊഡക്ഷന്‍ കമ്പനികളിലൂടെയാണ് ഇത്തരം സിനിമകള്‍ നിര്‍മിച്ചിരുന്നതെന്നും മുംബൈ പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. കുന്ദ്രയെയും ഐടി മേധാവി റയാന്‍ തോര്‍പിനെയും ജൂലൈ 23 വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഒമ്പത് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവാണ് ബ്രിടിഷ് പൗരന്‍ കൂടിയായ ബക്ഷി. ശില്‍പ ഷെട്ടിയും കുന്ദ്രയും ഡയറക്ടര്‍മാരായ വിയാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ബക്ഷി ചെയര്‍മാനായ ലന്‍ഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെന്റിന്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ സംയുക്ത മൊബൈല്‍ ആപ്ലികേഷനാണ് 'ഹോട് ഷോട്‌സ് ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ്' എന്നത്. ആപ് വികസിപ്പിച്ചത് കെന്റിന്‍ ലിമിറ്റഡ് ആണെന്നും മുംബൈ ജോയിന്റ് പൊലീസ് കമ്മിഷണര്‍ (ക്രൈം) മിലിന്ദ് ഭരാംബെ പറഞ്ഞു.
2019 ല്‍ താന്‍ 25,000 ഡോളറിന് 'ഹോട് ഷോടുകള്‍' വിറ്റതായി കുന്ദ്ര പറഞ്ഞതായി പൊലീസ് പറഞ്ഞു.

ലോകത്തെ ആദ്യത്തെ 18+ ആപ് എന്നാണ് ഹോട് ഷോട്‌സ് ആപ് വിശേഷിപ്പിക്കപ്പെടുന്നത്. ആഗോള തലത്തിലെ ഹോട് മോഡലുകളുടെയും സെലിബ്രിറ്റികളുടെയും എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും ഷോര്‍ട് ഫിലിമുകളും ഹോട് വിഡിയോകളുമാണ് ആപില്‍ ഉണ്ടായിരുന്നത്. സോഫ്റ്റ് പോണില്‍ നിന്ന് ഹാര്‍ഡ് പോണിലേക്കാണ് ഇവ പോകുന്നത്.

സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ് ആപ്പിള്‍, ഗൂഗിള്‍ പ്ലേ സ്റ്റോറുകള്‍ തള്ളിയതാണ്. ആപിലെ വിഡിയോകള്‍, അതുമായി ബന്ധപ്പെട്ട വാട്‌സ് ആപ് ചാറ്റുകള്‍ തുടങ്ങിയവ അന്വേഷണത്തിനിടെ മുംബൈ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

2021 ഫെബ്രുവരിയിലാണ് മുംബൈ പൊലീസിന് ഇതു സംബന്ധിച്ച പരാതി ലഭിക്കുന്നത്. വടക്കു പടിഞ്ഞാറന്‍ മുംബൈയിലെ തീരപ്രദേശമായ മലാഡിലും സമീപത്തെ ഒറ്റപ്പെട്ടുകിടക്കുന്ന മധ് ദ്വീപിലെ ചില ബംഗ്ലാവുകളിലുമായി അശ്ലീല ചിത്ര നിര്‍മാണം നടക്കുന്നതായി മല്‍വാനി പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷോര്‍ട് ഫിലിമുകളിലും വെബ്‌സീരിസിലും മറ്റു സിനിമകളിലും അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി അഭിനേത്രികളെ മുംബൈയിലെത്തിക്കാറുണ്ടെന്ന ഞെട്ടിക്കുന്ന വിവരം ലഭിക്കുകയായിരുന്നു.

ഓഡിഷനുകള്‍ക്കായി വിളിച്ചുവരുത്തുന്ന നടിമാരോട് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് പറഞ്ഞ് ഇത്തരം സീനുകളില്‍ അഭിനയിപ്പിക്കുകയായിരുന്നു പതിവ്. ആദ്യം ഭാഗികമായി നഗ്‌നത പ്രദര്‍ശിപ്പിച്ചുള്ള സീനുകള്‍ക്കുശേഷം പൂര്‍ണ നഗ്‌നരായി സീനുകള്‍ ചെയ്യാനും ആവശ്യപ്പെടും. ചിലര്‍ ശക്തമായി എതിര്‍പ്പ് അറിയിക്കും. ചിലര്‍ക്ക് വഴങ്ങുകയല്ലാതെ നിവൃത്തിയുണ്ടാകില്ല. എതിര്‍ത്തവരില്‍ ചിലരാണ് പിന്നീട് പൊലീസില്‍ പരാതിപ്പെട്ടത്.

മല്‍വാനി പൊലീസിന്റെ അന്വേഷണം പിന്നീട് ക്രൈം ബ്രാഞ്ച് സിഐഡി ആന്‍ഡ് പ്രോപര്‍ടി സെല്‍ ഏറ്റെടുത്തു. ഇതുവരെ കുന്ദ്രയും അയാളുടെ സഹായിയായ റയാന്‍ ജെ താര്‍പെയും ഉള്‍പെടെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ഞുമലയുടെ തുടക്കം മാത്രമാണിതെന്നാണ് ബോളിവുഡ്, പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

'പല വലിയ സെലിബ്രിറ്റികളെക്കുറിച്ചും മോഡലുകളെക്കുറിച്ചും ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്‍ഡ്യയിലും വിദേശത്തുമായി രഹസ്യ സങ്കേതങ്ങളില്‍ 'സെക്‌സ് റേവ് പാര്‍ടികള്‍' സംഘടിപ്പിക്കാറുണ്ട്. ഇവിടങ്ങളില്‍നിന്നു ചിത്രീകരിക്കുന്നവ 'ഹോട് കണ്ടന്റ്' എന്ന പേരിലാണ് വിറ്റഴിക്കപ്പെടുന്നത്' മുതിര്‍ന്ന നിര്‍മാതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു.

Keywords: Raj Kundra, UK-based kin 'masterminded' global racket: Police, Mumbai, News, Cinema, Business, Actress, Technology, Arrested, Police, National.

Post a Comment