തിരുവനന്തപുരം: (www.kvartha.com 28.03.2020) ലോക്ക്ഡൗണ്‍ ലംഘിച്ച് കണ്ണൂര്‍ അഴീക്കലില്‍ പുറത്തിറങ്ങിയ നാട്ടുകാരെ ഏത്തമിടീച്ച കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട്ടിൽ, ഒരിക്കലും കാണാൻ സാധിക്കാത്ത തരത്തിലുള്ള ഒരു ദൃശ്യം ഇന്ന് കാണുകയുണ്ടായി. ആളുകളെ പസസ്യമായി ഏത്തമിടീക്കുന്നതായിരുന്നു അത്. ഇതൊന്നും ഒരിക്കലും അംഗീകരിക്കാനാകില്ല. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറി ഡിജിപിയിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രാഥമിക സൗകര്യം പോലും ലഭിക്കാതെ ഏറെ കാര്യക്ഷമമായി പ്രവർത്തിക്കുന്നവരാണ് പോലീസ് സേന. പോലീസിന്റെ ഇത്തരം പ്രവർത്തഞങ്ങൾക്ക് കേരളത്തിൽ വലിയ തോതിൽ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ഇത്തരം സ്വീകാര്യത ഇല്ലാതാക്കുന്നതും സേനയുടെ യശസ്സ് കളഞ്ഞു കുളിക്കുന്നതുമായ നടപടി യാതൊരു വിധത്തിലും അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കണ്ണൂർ വിഷയത്തിൽ യതീഷ് ചന്ദ്രയോട് ഡിജിപി ലോക്നാഥ് ബെഹ്റ വിദശീകരണം തേടിയിട്ടുണ്ട്. വിലക്ക് ലംഘിച്ച മൂന്ന് പേരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഏത്തമിടീച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലില്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരായാല്‍ പോലും മാന്യമായ ഇടപെടല്‍ വേണമെന്ന് പോലീസിന് കര്‍ശ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് യതീഷ് ചന്ദ്രയുടെ നടപടി.
Summary: Contraversial Punishment: Government seek explanation from DGP
പ്രാഥമിക സൗകര്യം പോലും ലഭിക്കാതെ ഏറെ കാര്യക്ഷമമായി പ്രവർത്തിക്കുന്നവരാണ് പോലീസ് സേന. പോലീസിന്റെ ഇത്തരം പ്രവർത്തഞങ്ങൾക്ക് കേരളത്തിൽ വലിയ തോതിൽ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ഇത്തരം സ്വീകാര്യത ഇല്ലാതാക്കുന്നതും സേനയുടെ യശസ്സ് കളഞ്ഞു കുളിക്കുന്നതുമായ നടപടി യാതൊരു വിധത്തിലും അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കണ്ണൂർ വിഷയത്തിൽ യതീഷ് ചന്ദ്രയോട് ഡിജിപി ലോക്നാഥ് ബെഹ്റ വിദശീകരണം തേടിയിട്ടുണ്ട്. വിലക്ക് ലംഘിച്ച മൂന്ന് പേരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഏത്തമിടീച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലില്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരായാല്‍ പോലും മാന്യമായ ഇടപെടല്‍ വേണമെന്ന് പോലീസിന് കര്‍ശ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് യതീഷ് ചന്ദ്രയുടെ നടപടി.
Summary: Contraversial Punishment: Government seek explanation from DGP