Follow KVARTHA on Google news Follow Us!
ad

80ന്റെ നിറവില്‍ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പ്രത്യേക പൂജയും വഴിപാടുകളും സംഗീതക്കച്ചേരിയും

80ന്റെ നിറവില്‍ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്. എല്ലാ ജന്മദിനത്തിലെയുംKochi, News, K.J Yesudas, Singer, Birthday Celebration, Kerala
കൊച്ചി: (www.kvartha.com 10.01.2020) 80ന്റെ നിറവില്‍ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്. എല്ലാ ജന്മദിനത്തിലെയും പോലെ ഇത്തവണയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലായിരിക്കും യേശുദാസും കുടുംബവും ചെലവഴിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ പ്രത്യേക പൂജയും വഴിപാടുകളും സംഗീതക്കച്ചേരിയും നടത്തും. 17 നു കൊച്ചിയില്‍ തിരിച്ചെത്തും. ജന്മനാട്ടിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഫോര്‍ട്ടുകൊച്ചിയിലെ തോപ്പുംപടിയില്‍ 1940 ജനുവരി 10ന് ആണ് കെ ജെ യേശുദാസിന്റെ ജനനം. സംഗീതജ്ഞനും നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായാണ് ജനനം. ചെറുപ്പത്തില്‍ത്തന്നെ സംഗീതത്തോടുള്ള മകന്റെ കമ്പം കണ്ടെത്തിയ പിതാവ് അഗസ്റ്റിയന്‍ ജോസഫായിരുന്നു ആദ്യ ഗുരു.

Yesudas, who celebrates his 80th birthday, Kochi, News, K.J Yesudas, Singer, Birthday Celebration, Kerala

കര്‍ണാടക സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ അഞ്ചാം വയസ്സില്‍ തന്നെ ഗുരു കുഞ്ഞന്‍വേലു ആശാനില്‍ നിന്നും ഹൃദിസ്ഥമാക്കി. കുത്തിയതോട് ശിവരാമന്‍ നായര്‍, പള്ളുരുത്തി രാമന്‍ ഭാഗവതര്‍, ജോസഫ് തുടങ്ങിയവരും ആദ്യകാല ഗുരുക്കന്‍മാരാണ്. ള്ളുരുത്തി സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂളില്‍ നിന്ന് പത്താംക്ലാസ് പാസായ ശേഷം തൃപ്പൂണിത്തറ രാധാ- ലക്ഷ്മി വിലാസം സംഗീത കോളജില്‍ ചേര്‍ന്നു.

1960 ല്‍ ഒന്നാം റാങ്കോടെ ഗാനഭൂഷണം കോഴ്സ് പാസായി. തുടര്‍ന്ന് തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീതകോളജിലും പഠിച്ചു. പിന്നീട് വിഖ്യാത സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴില്‍ പ്രത്യേക സംഗീത പഠനം. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളജില്‍ പഠിക്കുന്ന കാലത്താണ് സിനിമയില്‍ പാടാനുള്ള അവസരം തേടിയെത്തുന്നത്.

ആത്മാനുഭവങ്ങൾ സാന്ദ്രീകരിച്ച യേശുദാസ് ഗാനത്തിന്റെ
സ്മൃതിയില്ലാത്ത ഒരു മലയാളിയുമുണ്ടാകില്ല. ആധുനിക കേരളത്തിന്റെ
ഭാവുകത്വം അത്രമേൽ ഈ ശബ്ദത്തോട് ചേർന്നുനിൽക്കുന്നു. ‘ഏറ്റവും പ്രശസ്തനായ മലയാളി’ എന്ന വിശേഷണത്തിന് മറ്റൊരു അവകാശിയില്ല.

അണഞ്ഞുപോകാമായിരുന്ന ഒരു കൈത്തിരിനാളത്തെ കാറ്റും മഴയുമേൽക്കാതെ കൈെപാത്തിപ്പിടിച്ച് മായാനക്ഷത്രമായി ഉയർത്തിയെടുക്കുന്നതുപോലെ ഒരു അനന്ത സംഗീതവിസ്മയത്തിന്റെ

പേരാണ് യേശുദാസ്. എളിയ തുടക്കം. ദാരിദ്ര്യത്തോടു പടവെട്ടി ഉള്ളിൽ വളർത്തിയെടുത്തത് അതിസമ്പന്നവും സൗന്ദര്യസമ്പുഷ്ടവുമായ ഒരു സംഗീതജീവിതം.

ആ ഗാനസൗകുമാര്യത്തെ വിശേഷിപ്പിക്കാൻ അദ്ദേഹം പാടിവെച്ചിട്ടുള്ള അരലക്ഷത്തോളം ഗാനങ്ങളിൽ ഏതു മനോഹര പദാവലിയും എടുത്തുപയോഗിക്കാം. ഏതെടുത്താലും സൗവർണഭാവമാണ് അദ്ദേഹത്തിന്റെ
ആലാപനത്തിന്. ഏറ്റവും വലിയ സംഗീതം ഏതു മഹത്തായ ഈണത്തിന്റെ
യും ഒടുവിലത്തെ മൗനമാണ് എന്നതുപോലെ ഒരു വിശേഷണവും ഇല്ലാതെ ആ പേരുമാത്രം മതി മനസ്സിൽ ഒരു ഗാനധാര ഒഴുകിയെത്താൻ

യേശുദാസിന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിനമാണ് 1961 നവംബര്‍ 14. മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ കാല്പാടുകള്‍ എന്ന ചിത്രത്തിനു വേണ്ടി ശ്രീനാരായണ ഗുരുദേവന്‍ എഴുതിയ

'ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സര്‍വ്വരും

സോദരത്വേന വാഴുന്ന

മാതൃകാ സ്ഥാനമാണിത്' എന്ന ശ്ലോകം ആലപിച്ച ദിവസം.

തുടര്‍ന്നിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി, ഗുജറാത്തി, ഒറിയ, മറാത്തി, പഞ്ചാബി, സംസ്‌കൃതം, തുളു, റഷ്യന്‍, അറബിക്, ലാറ്റിന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ ആ സ്വരമാധുരിയിലൂടെ നാം കേട്ടു.

ഏഴു ദേശീയ അവാര്‍ഡുകള്‍, 23 സംസ്ഥാന അവാര്‍ഡുകള്‍. 1973ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷനും നല്‍കി രാഷ്ട്രം ആദരിച്ചു. സര്‍വകലാശാലകള്‍ ഡോക്ടറേറ്റും സംസ്ഥാന സര്‍ക്കാര്‍ ആസ്ഥാന ഗായക പട്ടവും നല്‍കി. ഏഴു തവണ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചു. ഏറ്റവും കൂടുതല്‍ പ്രാവശ്യം ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്രചെയ്തതിനുള്ള പ്രത്യേക സമ്മാനവും യേശുദാസിന് ലഭിച്ചു. എണ്ണിയാല്‍ തീരാത്ത ബഹുമതികള്‍ വേറെയും.

ഹര്‍ഷബാഷ്പം, കതിര്‍മണ്ഡപം, അച്ചാണി, അനാര്‍ക്കലി, കായംകുളം കൊച്ചുണ്ണി, ബോയ്ഫ്രണ്ട് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം പാടി അഭിനയിച്ചു. അഴകുള്ള സെലീന, പൂച്ചസന്യാസി, താറാവ്, തീക്കനല്‍, സഞ്ചാരി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.

തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയില്‍ യേശുദാസ് സ്ഥാപിച്ച തരംഗനിസരി മ്യൂസിക് സ്‌കൂളില്‍ സംഗീതാഭിരുചിയുള്ള സാധു കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Yesudas, who celebrates his 80th birthday, Kochi, News, K.J Yesudas, Singer, Birthday Celebration, Kerala.