Follow KVARTHA on Google news Follow Us!
ad

ശ്രദ്ധിക്കണം ഈ അണക്കെട്ടുകള്‍; കേരളത്തിലെ 21 അണക്കെട്ടുകളില്‍ ഭൂചലനത്തിന് സാധ്യത കൂടുന്നു

കേരളത്തിലെ പൊതുവേ ദുര്‍ബലമായ പശ്ചിമഘട്ടത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം. News, Kerala, Dam, Earthquake, Study, Rain, Western Ghats, Rock, Radar, Remot Sensing, Be Alert That About These Dams
കോയമ്പത്തൂര്‍: (www.kvartha.com 07.09.2019) കേരളത്തിലെ പൊതുവേ ദുര്‍ബലമായ പശ്ചിമഘട്ടത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം.

മൂന്നുമുതല്‍ അഞ്ചരവരെ തീവ്രതയുള്ള ഭൂകമ്പസാധ്യത പ്രദേശമാണ് കേരളമെന്നും അതിഗുരുതരമാണ് പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങളെന്നും തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയിലെ പ്രൊഫ. രാമസ്വാമി സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ 2018-ലെ പ്രളയത്തിനുശേഷമാണ് നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അളഗപ്പ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും പഠനത്തില്‍ പങ്കാളികളായി.

വലിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന മര്‍ദമാണ് ഭൂചലന സാധ്യത (ആര്‍.ഐ.എസ്.) കൂട്ടുന്നത്. ഇത്തരത്തിലുള്ള മര്‍ദംമൂലമാണ് 1967-ല്‍ മഹാരാഷ്ട്രയിലെ കൊയ്ന ജലസംഭരണി പ്രദേശത്ത് ഭൂചലനമുണ്ടായത്. സമാന അവസ്ഥയാണ് കേരളത്തിലെ 21 അണക്കെട്ടുകളില്‍.

News, Kerala, Dam, Earthquake, Study, Rain, Western Ghats, Rock, Radar, Remot Sensing, Be Alert That About These Dams

കേരളത്തില്‍ 43-ലധികം അണക്കെട്ടുകളും ജലസംഭരണികളുമുണ്ട്. പലതും പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ടമേഖലയിലാണ്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹം വഴിയും നാസയുടെ ഷട്ടില്‍ റഡാര്‍ ടോപ്പോഗ്രാഫി മിഷന്‍ വഴിയുമുള്ള വിവരങ്ങള്‍കൂടി വിശകലനം ചെയ്താണ് പഠനം നടത്തിയത്.

ഇടുക്കി, പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത്, ഇടമലയാര്‍, മാട്ടുപ്പെട്ടി, മുല്ലപ്പെരിയാര്‍, ശിരുവാണി, മംഗലം, പോത്തുണ്ടി, മലമ്പുഴ തുടങ്ങി 21 അണക്കെട്ടുകളിലെ ജലക്രമീകരണത്തില്‍ അതിശ്രദ്ധവേണമെന്നാണ് പറയുന്നത്. പശ്ചിമഘട്ടത്തിലെ പലയിടത്തും ഭൂമിയില്‍ വിള്ളലുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ അണക്കെട്ടുകളുടെ ജലശക്തിയുമായി ബന്ധപ്പെട്ട പഠനങ്ങളും നടത്തണം. ജലനിരപ്പ് ക്രമീകരിച്ച് അണക്കെട്ട് പരിപാലന നടപടിക്രങ്ങള്‍ കൃത്യമായി പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പശ്ചിമഘട്ടത്തിലെ പാറകള്‍ ദുര്‍ബലമാണെന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ഗുരുതമാണെന്നും കാലിഫോര്‍ണിയയിലെ ചാപ്മാന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ രമേഷ് സിങ്ങും ശരിവെച്ചിട്ടുണ്ട്.

2000 സെപ്റ്റംബറില്‍ ഹൈദരാബാദില്‍ ഉണ്ടായ ചെറിയ ഭൂചലനത്തിന് മുമ്പ് ഒറ്റദിവസം 24 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ റിമോട്ട് സെന്‍സിങ് പഠനരീതിക്കൊപ്പം ഭൗമാന്തര്‍ ഭാഗത്തേക്കിറങ്ങുന്ന റഡാര്‍ (ജി.പി.ആര്‍.) സംവിധാനം ഉപയോഗിച്ചും പഠനം വേണമെന്നും നിര്‍ദേശിക്കുന്നു.

2019-ലെ പ്രളയശേഷമുള്ള സാഹചര്യവും പഠിക്കും.

   (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Dam, Earthquake, Study, Rain, Western Ghats, Rock, Radar, Remot Sensing, Be Alert That About These Dams