മംഗളൂരു: (www.kvartha.com 29.06.2019) നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവ് വിദ്യാര്‍ത്ഥിനിയെ കുത്തിയത് 12 തവണ. ഇതിനുശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും, ഇതിനിടയില്‍ യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തി.
എന്നാല്‍ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ പ്രതികാരം മൂത്ത് ഭ്രാന്തനായി മാറിയ യുവാവ് ക്രൂരമായ കൊലപാതക ശ്രമം നടത്തുകയായിരുന്നു. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് മംഗളൂരുവില്‍. ആളുകള്‍ നോക്കിനില്‍ക്കെയാണ് യുവാവ് ക്രൂരമായ കൊലപാതക ശ്രമം നടത്തിയത്.
എം ബി എ വിദ്യാര്‍ഥിനി ദീക്ഷയെയാണ് സുഹൃത്ത് സുശാന്ത് പൈശാചികമായി കുത്തി വീഴ്ത്തിയത്. ശരീരത്തില്‍ 12 കുത്തുകളേറ്റ ദീക്ഷ ഇപ്പോള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
നടുറോഡില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടക്കുന്നത് കണ്ട് നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സുശാന്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം കോളജില്‍ നിന്ന് മടങ്ങുന്നതിനിടെ ബാഗമ്പള്ളിയില്‍ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം.
സ്‌കൂട്ടറിലെത്തിയ സുശാന്ത് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. പെണ്‍കുട്ടിയോട് സുശാന്ത് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നതായും ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുത്താന്‍ ഉപയോഗിച്ച കത്തി പിന്നീട് സുശാന്ത് വലിച്ചെറിയുകയും അവശനിലയിലായ യുവതിയുടെ മുകളിലേക്ക് സ്വയം മറിഞ്ഞു വീഴുകയുമായിരുന്നു. ആംബുലന്‍സ് എത്തിയാണ് ഇരുവരേയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തിനുശേഷം ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കയാണ്.
എന്നാല്‍ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ പ്രതികാരം മൂത്ത് ഭ്രാന്തനായി മാറിയ യുവാവ് ക്രൂരമായ കൊലപാതക ശ്രമം നടത്തുകയായിരുന്നു. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് മംഗളൂരുവില്‍. ആളുകള്‍ നോക്കിനില്‍ക്കെയാണ് യുവാവ് ക്രൂരമായ കൊലപാതക ശ്രമം നടത്തിയത്.
എം ബി എ വിദ്യാര്‍ഥിനി ദീക്ഷയെയാണ് സുഹൃത്ത് സുശാന്ത് പൈശാചികമായി കുത്തി വീഴ്ത്തിയത്. ശരീരത്തില്‍ 12 കുത്തുകളേറ്റ ദീക്ഷ ഇപ്പോള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
നടുറോഡില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടക്കുന്നത് കണ്ട് നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സുശാന്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം കോളജില്‍ നിന്ന് മടങ്ങുന്നതിനിടെ ബാഗമ്പള്ളിയില്‍ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം.
സ്‌കൂട്ടറിലെത്തിയ സുശാന്ത് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. പെണ്‍കുട്ടിയോട് സുശാന്ത് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നതായും ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുത്താന്‍ ഉപയോഗിച്ച കത്തി പിന്നീട് സുശാന്ത് വലിച്ചെറിയുകയും അവശനിലയിലായ യുവതിയുടെ മുകളിലേക്ക് സ്വയം മറിഞ്ഞു വീഴുകയുമായിരുന്നു. ആംബുലന്‍സ് എത്തിയാണ് ഇരുവരേയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തിനുശേഷം ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mangaluru: Stabbing of girl, suicide attempt at Deralakatte, Mangalore, News, Local-News, Murder Attempt, Crime, Criminal Case, Hospital, Treatment, Injured, National.
Keywords: Mangaluru: Stabbing of girl, suicide attempt at Deralakatte, Mangalore, News, Local-News, Murder Attempt, Crime, Criminal Case, Hospital, Treatment, Injured, National.