ശാസ്താംകോട്ട:(www.kvartha.com 28/02/2018) യുവാവ് കുത്തേറ്റ് മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തൂര്‍ ഏഴാംമൈല്‍ ശിവഗിരി കോളനിയില്‍ മഹാദേവ ഭവനില്‍ പരേതരായ മുരളി വസന്ത ദമ്പതികളുടെ മകന്‍ മഹേഷ് (44) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മഹേഷിന്റെ ഭാര്യ രജനി (31), കാമുകനും കോട്ടവിള കിഴക്കതില്‍ സുനില്‍കുമാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരാള്‍ക്കും പങ്കുള്ളതായി പറയപ്പെടുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതോടെ രജനിയുടെ കുടുംബ വീടിനു സമീപം വച്ചായിരുന്നു സംഭവം. കല്‍പ്പണിക്കാരായിരുന്ന മഹേഷും സുനില്‍കുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിനിടയില്‍ സുനിലും രജനിയും തമ്മില്‍ അവിഹിത ബന്ധത്തിലേക്കെത്തുകയും മഹേഷ് ഇതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ശത്രുക്കളായി മാറിയ ഇരുവരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുക പതിവായിരുന്നു. ഇതു സംബന്ധിച്ച് നിരവധി തവണ ശാസ്താംകോട്ട പോലീസ് കേസ് എടുത്തിട്ടുമുണ്ട്. പ്രശ്നം രൂക്ഷമായിരുന്നെങ്കിലും ബന്ധത്തില്‍ നിന്നും പിന്മാറാന്‍ രജനി തയ്യാറായിരുന്നില്ല.
സംഭവ ദിവസ്സം തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. ഉത്സവത്തിന് രജനി പോകുന്നത് മഹേഷ് വിലക്കിയത് പ്രശ്നങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് രജനി കാമുകനായ സുനിലിനെ വിവരം അറിയിക്കുകയുണ്ടായി. ഇവിടെയെത്തിയ സുനിലും മഹേഷും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും വാള്‍ ഉപയോഗിച്ച് മഹേഷിന്റെ വയറിന്റെ മധ്യഭാഗത്ത് കുത്തുകയുമായിരുന്നു. ഇയ്യാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചു. എന്നാല്‍ ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അതിന് തയ്യാറാകാതെ പ്രാഥമിക ശുശ്രൂക്ഷയ്ക്കു ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
എന്നാല്‍ അര്‍ദ്ധരാത്രിയോടെ വേദന കലശലാകുകയും വീണ്ടും താലൂക്കാശുപത്രിയില്‍ തന്നെ എത്തിക്കുകയും ചെയ്തു. ഇവിടെ നിന്നും കൊല്ലം ജില്ലാ ആശുപതിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് മരണം സംഭവിച്ചത്. മഹാദേവന്‍, ആദിത്യന്‍ എന്നിവര്‍ മക്കളാണ്.
ശാസ്താംകോട്ട സി.ഐ വി.കെ പ്രശാന്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കസ്റ്റഡിയിലുള്ള പ്രതികളെ ബുധനാഴ്ച്ച കോടതിയില്‍ ഹാജരാക്കും. കൊല നടത്തിയ സുനില്‍കുമാര്‍ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. അതിനിടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് ഏഴാംമൈല്‍ ജംഗ്ഷനിലെ കനാലില്‍ പോലീസ് നടത്തിയ തിരച്ചില്‍ വിഫലമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Murder, Wife, Custody, Police, Hospital, Medical College, Court, Investigates, Husband murder, wife and lover arrested
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതോടെ രജനിയുടെ കുടുംബ വീടിനു സമീപം വച്ചായിരുന്നു സംഭവം. കല്‍പ്പണിക്കാരായിരുന്ന മഹേഷും സുനില്‍കുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിനിടയില്‍ സുനിലും രജനിയും തമ്മില്‍ അവിഹിത ബന്ധത്തിലേക്കെത്തുകയും മഹേഷ് ഇതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ശത്രുക്കളായി മാറിയ ഇരുവരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുക പതിവായിരുന്നു. ഇതു സംബന്ധിച്ച് നിരവധി തവണ ശാസ്താംകോട്ട പോലീസ് കേസ് എടുത്തിട്ടുമുണ്ട്. പ്രശ്നം രൂക്ഷമായിരുന്നെങ്കിലും ബന്ധത്തില്‍ നിന്നും പിന്മാറാന്‍ രജനി തയ്യാറായിരുന്നില്ല.
സംഭവ ദിവസ്സം തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. ഉത്സവത്തിന് രജനി പോകുന്നത് മഹേഷ് വിലക്കിയത് പ്രശ്നങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് രജനി കാമുകനായ സുനിലിനെ വിവരം അറിയിക്കുകയുണ്ടായി. ഇവിടെയെത്തിയ സുനിലും മഹേഷും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും വാള്‍ ഉപയോഗിച്ച് മഹേഷിന്റെ വയറിന്റെ മധ്യഭാഗത്ത് കുത്തുകയുമായിരുന്നു. ഇയ്യാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചു. എന്നാല്‍ ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അതിന് തയ്യാറാകാതെ പ്രാഥമിക ശുശ്രൂക്ഷയ്ക്കു ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
എന്നാല്‍ അര്‍ദ്ധരാത്രിയോടെ വേദന കലശലാകുകയും വീണ്ടും താലൂക്കാശുപത്രിയില്‍ തന്നെ എത്തിക്കുകയും ചെയ്തു. ഇവിടെ നിന്നും കൊല്ലം ജില്ലാ ആശുപതിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് മരണം സംഭവിച്ചത്. മഹാദേവന്‍, ആദിത്യന്‍ എന്നിവര്‍ മക്കളാണ്.
ശാസ്താംകോട്ട സി.ഐ വി.കെ പ്രശാന്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കസ്റ്റഡിയിലുള്ള പ്രതികളെ ബുധനാഴ്ച്ച കോടതിയില്‍ ഹാജരാക്കും. കൊല നടത്തിയ സുനില്‍കുമാര്‍ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. അതിനിടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് ഏഴാംമൈല്‍ ജംഗ്ഷനിലെ കനാലില്‍ പോലീസ് നടത്തിയ തിരച്ചില്‍ വിഫലമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Murder, Wife, Custody, Police, Hospital, Medical College, Court, Investigates, Husband murder, wife and lover arrested